Connect with us

ദേവിക പറഞ്ഞിട്ടും മുകേഷ് അനുസരിച്ചില്ല, മുകേഷിന്റെയും ദേവികയുടെയും ബന്ധം ആടിയുലഞ്ഞത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കമായ ആ സംഭവം ഓര്‍ത്തെടുത്ത് സുഹൃത്തുക്കള്‍, വൈറലായി വാക്കുകള്‍

Malayalam

ദേവിക പറഞ്ഞിട്ടും മുകേഷ് അനുസരിച്ചില്ല, മുകേഷിന്റെയും ദേവികയുടെയും ബന്ധം ആടിയുലഞ്ഞത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കമായ ആ സംഭവം ഓര്‍ത്തെടുത്ത് സുഹൃത്തുക്കള്‍, വൈറലായി വാക്കുകള്‍

ദേവിക പറഞ്ഞിട്ടും മുകേഷ് അനുസരിച്ചില്ല, മുകേഷിന്റെയും ദേവികയുടെയും ബന്ധം ആടിയുലഞ്ഞത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രശ്‌നങ്ങള്‍ക്ക് തുടക്കമായ ആ സംഭവം ഓര്‍ത്തെടുത്ത് സുഹൃത്തുക്കള്‍, വൈറലായി വാക്കുകള്‍

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇരുവരുടെയപം ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയത് 2016 മുതലാണെന്നാണ് ഇരുവരെയും അടുത്തറിയാവുന്ന ചില സുഹൃത്തുക്കള്‍ പറയുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. മുകേഷ് ഇപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വല്ലാത്ത ഒരു മാനസികാവസ്ഥിയിലൂടെയാണ് കടന്നു പോകുന്നത്, ചെറിയൊരു ഡിപ്രഷനിലൂടെ. മുകേഷ് നിസ്സംഗാവസ്ഥയിലൂടെ കടന്നു പോകുന്നതു കൊണ്ടാണ് ഇതേ കുറിച്ച് ആരോടും സംസാരിക്കാത്തത് എന്നുമാണ് നടനോട് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

എട്ട് വാര്‍ഷത്തെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നുവെന്നും മുകേഷ് രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വെച്ചതു മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും. ദേവിക എപ്പോഴും ഒരു പ്രൈവസിയാണ് ഇഷ്ടപ്പെട്ടിരുന്നത്. അഭിനയമേഖല, കലാപരമായ ഒന്നായതിനാല്‍ തന്നെ അതിനോട് വിയോജിപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ദേവികയെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് മറ്റൊരു തലം തന്നെയാണ്. അതുകൊണ്ട് 2016 ല്‍ മുകേഷ് രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വെച്ചതു മുതലാണ് സ്വരച്ചേര്‍ച്ച കുറവുണ്ടായി തുടങ്ങിയത്.

കഴിഞ്ഞ പ്രാവശ്യം എംഎല്‍എ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പോയപ്പോഴും ഇതേ വിഷയം തലപ്പൊക്കിയിരുന്നു. മത്സരിക്കരുതെന്ന് മുകേഷിനോട് ദേവിക പറഞ്ഞിരുന്നുവെങ്കിലും മുകേഷ് അത് ചെവികൊണ്ടില്ല. 2016 നു ശേഷം തനിക്ക് രാഷ്ട്രീയപരമായി വന്ന മാറ്റങ്ങള്‍ തന്റെ രാഷ്ട്രീയഭാവിയ്ക്ക് ഗുണമാകുമെന്ന് കണക്ക് കൂട്ടിയ മുകേഷ് ദേവികയുടെ വാക്ക് കേള്‍ക്കാതെ മത്സരിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ ആഗ്രഹം പോലെ എംഎല്‍എ ആകുകയും ചെയ്തു. 2016 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായതുകൊണ്ടും, ഭരണപ്പാര്‍ട്ടിയിലെ ഒരു അംഗമായതിനാലും ഇവരുടെ വീട്ടില്‍ ധാരാളം പേര്‍ എല്ലായ്‌പ്പോഴും വരുമായിരുന്നു.

അതുകൊണ്ട് തന്നെ ദേവിക ആഗ്രഹിച്ചിരുന്നത് പോലെ ഒരു സ്വകാര്യത ലഭിച്ചിരുന്നില്ല. പിന്നീട് മുകേഷും തിരക്കോട് തിരക്കായി. രാഷ്ട്രീയമായും അഭിനയമായും മറ്റ് പരിപാടികളാലും തന്നെ വീട്ടിലേയ്ക്കുള്ള മുകേഷിന്റെ ശ്രദ്ധ കുറഞ്ഞ് പോയി. അതുകൊണ്ട് തന്നെയാണ് ദേവിക വിവാഹമോചനം ആവശ്യപ്പെട്ട് മുകേഷിനെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം ആദ്യം അത് എതിര്‍ത്തുവെങ്കിലും സമ്മതിക്കുകയായിരുന്നു എന്നുമാണ് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍. എന്നാല്‍ പരസ്പരം ഇരുവരും ചെളിവാരിത്തേയ്ക്കാന്‍ തയ്യാറാകാത്തതു കൊണ്ടു തന്നെ ഇതിലെത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കും പറയുവാനാകില്ല.

അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.

ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top