Connect with us

റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തപ്പോള്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നോ..,!? ഒടുവില്‍ വൈദ്യപരിശോധന ഫലം പുറത്ത് വിട്ട് പൊലീസ്

Malayalam

റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തപ്പോള്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നോ..,!? ഒടുവില്‍ വൈദ്യപരിശോധന ഫലം പുറത്ത് വിട്ട് പൊലീസ്

റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തപ്പോള്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നോ..,!? ഒടുവില്‍ വൈദ്യപരിശോധന ഫലം പുറത്ത് വിട്ട് പൊലീസ്

ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും കളവാണെന്ന് തെളിഞ്ഞു. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി.

തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഒന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ കള്ളു കുടിച്ചെന്നു പറഞ്ഞ് പൊലീസ് ജീപ്പില്‍ കയറി പരിശോധനയ്ക്കു പോകേണ്ടി വന്നെന്നും ഇനിയാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ജോജു പ്രതികരിച്ചു.

സമരത്തെ ചോദ്യം ചെയ്തത് രാഷ്ട്രീയം നോക്കിയല്ലെന്ന് നടന്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ അല്ല താന്‍ ശബ്ദമുയര്‍ത്തിയത്. തന്റെ വണ്ടിക്ക് പുറകില്‍ ഉണ്ടായിരുന്നത് കീമോ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു ഒരു രോഗിയാണ്. കേരളത്തില്‍ ഹൈക്കോടതി വിധി പ്രകാരം റോഡ് ഉപരോധിക്കാന്‍ പാടില്ലെന്ന നിയമമുണ്ടെന്നും ജോജു പറഞ്ഞു.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.

അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരന്‍ ന്യായീകരിച്ചു. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതു കൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ എന്നും സുധാകരന്‍ ചോദിച്ചു. മഹിളാ കോണ്‍ഗ്രസ്? പ്രവര്‍ത്തകരുടെ പരാതിയില്‍ നടപടി ഇല്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top