Connect with us

സംസ്‌കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു; പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന അപകടം ഏറെ വലുത്: സംവിധായകന്‍ അഖില്‍ മാരാര്‍

Malayalam

സംസ്‌കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു; പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന അപകടം ഏറെ വലുത്: സംവിധായകന്‍ അഖില്‍ മാരാര്‍

സംസ്‌കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു; പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന അപകടം ഏറെ വലുത്: സംവിധായകന്‍ അഖില്‍ മാരാര്‍

ചുരുളി സിനിമയിലെ അസഭ്യമായ ഭാഷകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്ന് വരെ അഭിപ്രായങ്ങളുണ്ട്. ഇതില്‍ അഖില്‍ മാരാര്‍ എന്ന സംവിധായകന്റെ ശ്രദ്ധേയമായ ഒരു കുറിപ്പ് വൈറലാകുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സംസ്‌കാരം ,സദാചാരം ഇതൊക്കെ ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകള്‍ അല്ലാതായിരിക്കുന്നു.. എന്ത് മര്യാദ കേടുകളും ന്യായീകരിക്കാന്‍ ഒരു വിഭാഗം ഇറങ്ങി തിരിച്ചിരിക്കുന്നു.. അവര്‍ക്ക് ഈശ്വര വിശ്വാസം പുച്ഛമാണ്.. മാനവും മര്യാദയ്ക്കും ജീവിക്കുന്ന സ്ത്രീകളെ പുച്ഛമാണ്.. സമൂഹത്തില്‍ കാലങ്ങളായി തുടരുന്ന ചില ആചാരങ്ങള്‍ എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നാണ് ഇവര്‍ അറിയേണ്ടത്..

അതായത് കൊച്ചു കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്ക് അപകടം ഉണ്ടാവും എന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും രാത്രിയില്‍ പാക്കന്തന്‍ വരും മോനെ പിടിച്ചു കൊണ്ട് പോകും എന്ന് പറയും.. അത് പോലെ രാത്രിയില്‍ ചില ഭക്ഷണങ്ങള്‍ വയറിന് അസുഖമുണ്ടാക്കും എന്ന ചിന്തയില്‍ ആ ഭക്ഷണം കഴിച്ചാല്‍ അമ്മ മരിച്ചു പോകും എന്ന് പറയും.. അത് പോലെ കട്ടിലിനടിയില്‍ ചില ഇഴ ജന്തുക്കള്‍ കയറി ഇരുന്നാല്‍ അത് ചലിക്കുന്ന വസ്തുവിനെയാണ് ആക്രമിക്കുന്നത് എന്ന ബോധ്യത്തില്‍ കാല്‍ ഇട്ട് ആട്ടരുത് ആട്ടിയാല്‍ അമ്മ മരിക്കും എന്ന് പറയും..

എന്ത് കൊണ്ടാണ് ശാസ്ത്രീയമായി പറയാതെ ഇത്തരം കാര്യങ്ങള്‍ പറയുന്നത്..
കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്ന വിധം അവരെ സംരക്ഷിക്കാന്‍ അച്ഛനും അമ്മയും തീര്‍ത്ത ഇത്തരം അശാസ്ത്രീയമായ കാര്യങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ വിശ്വാസവും ആരാധനയും ആചാരവുമെല്ലാം… കുട്ടികള്‍ കാര്യങ്ങള്‍ മനസിലാക്കിയാല്‍ അവര്‍ക്കറിയാം കാല്‍ ആട്ടിയാല്‍ അമ്മ മരിക്കില്ല എന്ന്..
അത് പോലെ മാനസിക തലത്തില്‍ ഏറെ ഉയര്‍ന്നാല്‍ എന്താണ് ഈശ്വരന്‍ എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവും.. നമ്മുടെ പൂര്‍വിക ആചാര്യന്മാരുടെ മാനസിക ബൗദ്ധിക തലങ്ങളില്‍ നാം കുഞ്ഞുങ്ങള്‍ ആണ്..

അത് കൊണ്ട് മനുഷ്യ രാശിയുടെ നന്മയ്ക്കായി അവന്‍ അഹങ്കാരി ആയി മാറാതിരിക്കാന്‍ അവന്‍ മറ്റൊരാളുടെ ശക്തിയാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നവര്‍ പഠിപ്പിച്ചു.. പട്ടിയും പൂച്ചയും കോഴിയുമൊക്കെ ജീവിക്കുന്ന രീതിയില്‍ ജീവിച്ചാല്‍ തെരുവോരങ്ങളില്‍ നവജാത ശിശുക്കളാല്‍ നിറയും എന്ന് തിരിച്ചറിഞ്ഞ അവര്‍ കുടുംബം സൃഷ്ട്ടിച്ചു.. ആ കുടുംബതിന്റെ നന്മയ്ക്കായി ആശാസ്ത്രീയം എന്ന് തോന്നുന്ന പല കാര്യങ്ങളും നടപ്പിലാക്കി.. ഇത്തരം ആചാരങ്ങളില്‍ ചിലത് മനുഷ്യന്‍ തന്റെ മേല്‍ക്കോയ്മ നേടാന്‍ ഉപയോഗിച്ചു..

സതി, അയിത്തം തുടങ്ങിയ പലതും അത്തരം അനാചാരങ്ങള്‍ തൂത്തെറിയപെടുക തന്നെ വേണം.. എന്നാല്‍ മനുഷ്യരാശിക്ക് ദോഷകരമല്ലാത്തവ നില നില്‍ക്കണം..
എന്തെന്നാല്‍ പലരും മാനസിക ബൗദ്ധീക തലങ്ങളില്‍ ഇന്നും കുട്ടികള്‍ ആണ്..
അവരുടെ ശരീരം മാത്രമേ പ്രായം ചെല്ലുന്നുള്ളൂ.. ഞാന്‍ ഇത്രയും പറഞ്ഞത് എല്ലാ മൂല്യങ്ങളെയും നശിപ്പിച്ചു മനുഷ്യനെ മൃഗത്തെ പോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ യുക്തി വാദികളും സ്വതന്ത്ര ചിന്തകരും നമുക്കിടയില്‍ നാശം വിതയ്ക്കുന്നു..
കഴിഞ്ഞ ദിവസം ഇറങ്ങിയ ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്..

പാഠ പുസ്തകത്തിലെ എഴുത്തുകള്‍ ഓര്‍ക്കാത്ത നമ്മളില്‍ പലരും ഇടഞ്ഞ കൊമ്ബന്റെ കൃഷ്മണിയില്‍ തോട്ടി കയറ്റി കളിക്കല്ലേ എന്ന് പറയും.. വെറുതെ ആണെങ്കിലും ‘പോ മോനെ ദിനേശാ’ എന്നും ‘ചുമ്മാ’ എന്നും ‘ശംഭോ മഹാദേവ’ എന്നും പറയും..
ആ സ്ഥാനത്ത് കുട്ടികള്‍ ഇനി മുതല്‍ ‘കു…,പൂ മോനെ..,താ…,അമ്മേടെ പൂ…’
എന്നൊക്കെ വിളിച്ചു ജീവിക്കുന്നത് കേള്‍ക്കേണ്ടി വരും.. കൂടുതലും ഇത്തരത്തില്‍ ഉള്ള വിളികള്‍ ഏറ്റെടുക്കുന്നത് ജീവിതത്തില്‍ ഒരു തെറി പോലും കേട്ടിട്ടില്ലാത്ത ഫ്‌ലാറ്റുകളിലെ ഉയര്‍ന്ന ജീവിതം നയിക്കുന്ന കുട്ടികള്‍ ആയിരിക്കും..

നാട്ടിന്‍പുറത്തെ തെരുവുകളില്‍ ഇതൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവര്‍ അത് പരസ്യമാക്കും.. അത് പോലെ സിനിമ എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും കല ആണ്.. അതിലെ സംഭാഷണങ്ങള്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ആരോപണം ഒരു നടന്റെ മേല്‍ ചുമത്തുന്ന രീതിയോട് യോജിപ്പില്ല…
ചുരുളി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്..
അതിലെ 15 മിനിറ്റ് രംഗത്ത് അഭിനയിച്ച ജോജുവിന്റെ സിനിമ അല്ല ചുരുളി..
വിചാരണ ചെയ്യേണ്ടത് സംവിധായകനെ ആണ്..

അങ്ങനെ എങ്കില്‍ മലയാള സിനിമയിലെ ക്‌ളാസിക്കുകളില്‍ ഒന്നായ സദയത്തില്‍ അഭിനയിച്ച ലാലേട്ടനെ നിങ്ങള്‍ എന്ത് പറയും.. മൃഗായ സിനിമയിലെ വാറുണ്ണിയെ പോലെ സ്ത്രീകളെ പ്രാപിച്ചു നടക്കുന്ന ആള്‍ ആണോ മമ്മൂക്ക.. യാതൊരു മൂല്യങ്ങളും ഇല്ലാത്ത ഒരെഴുത്തുകാരനെ സംഘികളെ എതിര്‍ക്കാന്‍ വേണ്ടി അവാര്‍ഡ് കൊടുത്തു പോകുമ്‌ബോള്‍ ഇവനൊക്കെ നശിപ്പിക്കുന്നത് നിങ്ങളുടെ ഉള്‍പ്പെടെ കുട്ടികളുടെ ഭാവിയെ ആണ്..

ഇവര്‍ നാളെയില്‍ അച്ഛന്‍ മകളെ സെക്സ് ചെയ്യുന്ന കാലത്തെ കുറിച്ചും മകന്‍ അമ്മയെ ചെയ്യുന്ന കാലത്തെ കുറിച്ചും എഴുതും സിനിമ എടുക്കും.. മനുഷ്യന്‍ എല്ലാ മൃഗങ്ങളെയും പോലെ വികാരമുള്ള ജീവിയാണെന്നും അച്ഛന്‍ അമ്മ ഇതൊക്കെ നമ്മുടെ സൃഷ്ട്ടിയാണെന്നും മറുവാധവും ഇവര്‍ ഉയര്‍ത്തും.. എന്റെ സിനിമയില്‍ ദേഷ്യം വരുമ്‌ബോള്‍ ഷമ്മി തിലകന്റെ കഥാപാത്രം അവളടമ്മേടെ മൈലാഞ്ചി എന്ന് പറയുന്ന സംഭാഷണം പോലും എടുത്തു കളയാന്‍ പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തില്‍ ആണ് ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നത്…

പുകവലി ക്യാന്‍സറിന് കാരണമാകും എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചേക്കുന്നത് കൊണ്ട് അതാരും വാങ്ങി ഉപയോഗിക്കുന്നില്ല എന്ന പോലെ സിനിമയ്ക്ക് അ സര്‍ട്ടിഫിക്കറ്റ് ആണല്ലോ അത് നോക്കി കണ്ടാല്‍ പോരെ എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല.. എന്റെ സിനിമ ഞാന്‍ എനിക് വേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനും പ്രസക്തി ഇല്ല.. അങ്ങനെ എങ്കില്‍ സിനിമ എടുത്തു വീട്ടില്‍ ഇരുന്നുകൊണ്ട് കാണുക സ്വയം ആസ്വദിക്കുക..

സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിപ്പില്ലെങ്കിലും നശിപ്പിക്കരുത്..എന്തെന്നാല്‍ നിങ്ങള്‍ ഇല്ലാതാക്കുന്നത് സമൂഹത്തെ മാത്രമല്ല സിനിമ എന്ന മഹത്തായ കലാ സൃഷ്ടി കൂടിയാണ്.. പ്രഗത്ഭരായ കുറെ മനുഷ്യര്‍ ഇവിടെ മഹത്തായ സൃഷ്ടികള്‍ സമ്മാനിച്ചത് കൊണ്ടാണ് സിനിമയ്ക്ക് ഇവിടെ മൂല്യം ഉണ്ടായത് കാണാന്‍ ആളുണ്ടായത്..
അത് ഇല്ലാതാക്കരുത്… മികച്ച കലാ രൂപങ്ങള്‍ ആയ ആമേനും ഈ മൗ യും ഒക്കെ എടുത്ത താങ്കളെ പോലുള്ള കഴിവുള്ളവര്‍ സ്വന്തമായി എന്തോ സംഭവമാണ് ഞാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി സിനിമ എടുക്കരുത്..തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല..

ഇനി ചുരുളി ഒരു സാങ്കല്‍പിക ഗ്രാമം ആണെന്നും അവിടെ മനുഷ്യര്‍ ഇങ്ങനെ ആണെന്നും പറഞ്ഞു ന്യായീകരണം നിരത്തുന്ന ഫാന്‍സ് ബുദ്ധി ജീവികളോട്..
മനുഷ്യന് ആദ്യം വേണ്ടത് സാമാന്യ ബോധമാണ്… കക്കൂസില്‍ ഇരുന്ന് തൂറുന്നവന്‍ അടുക്കളയില്‍ വന്നിരുന്നു തൂറിയാല്‍ എന്ത് പറയും.. പെങ്ങളെ കെട്ടുന്നവന്‍ നാളെ അമ്മയുടെ കൂടെ കയറി കിടന്നാല്‍ എന്ത് പറയും.. അത് കൊണ്ട് മനുഷ്യന്‍ ആണ് വികാരം ഉള്ളവരാണ്..നിങ്ങള്‍ തെറി പറയില്ലെ.. എന്ന ന്യായ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല.. എവിടെ എങ്ങനെ പെരുമാറണം എന്ന സാമാന്യ ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്..

ഇത്തരം സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ വളര്‍ന്ന് വരുന്ന തലമുറയുടെ നാവില്‍ വിഷം ഒഴിച്ചു കൊടുക്കുന്നതായെ എനിക്ക് കാണാന്‍ പറ്റു.. പിന്നെ ഇതൊക്കെ എഴുതിയത് കൊണ്ട് നി ആരാ.. നിന്റെ കോപ്പിലെ പടം ഒന്നിറങ്ങട്ടെ.. ആദ്യം പോയി സിനിമ എന്തെന്ന് പഠിച്ചിട്ട് ലിജോ ജോസ് പെല്ലിശേരിയെ വിമര്‍ശിക്കൂ എന്നൊക്കെ പറയാന്‍ ആഗ്രഹിക്കുന്നവര്‍ അറിയാന്‍..എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല..
ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്‍ തന്റെ കഴിവുകള്‍ ഇത്തരത്തില്‍ അല്ല ഉപയോഗിക്കേണ്ടത് എന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.. അധികമായാല്‍ അമൃതും വിഷം..

More in Malayalam

Trending

Recent

To Top