Connect with us

ചിലര്‍ കുടുംബ വഴക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, ആദ്യം രണ്ടു ഭാര്യമാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചിരുന്നത്, ഇപ്പോള്‍ ചോദ്യങ്ങള്‍ മാറിത്തുടങ്ങിയെന്ന് ബഷീര്‍ ബഷി

Malayalam

ചിലര്‍ കുടുംബ വഴക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, ആദ്യം രണ്ടു ഭാര്യമാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചിരുന്നത്, ഇപ്പോള്‍ ചോദ്യങ്ങള്‍ മാറിത്തുടങ്ങിയെന്ന് ബഷീര്‍ ബഷി

ചിലര്‍ കുടുംബ വഴക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, ആദ്യം രണ്ടു ഭാര്യമാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചിരുന്നത്, ഇപ്പോള്‍ ചോദ്യങ്ങള്‍ മാറിത്തുടങ്ങിയെന്ന് ബഷീര്‍ ബഷി

ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബഷീര്‍ ബഷി. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമര്‍ശകരും നിരവധിയാണ്. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ബഷീര്‍ തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഭാര്യമാര്‍ക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പന്‍ വിജയം ആയിരുന്നു. ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.ബഷീറിനും രണ്ട് ഭാര്യമാര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബഷീര്‍. തന്റെ വിവാഹം ഒരു ഹലാല്‍ വിവാഹം ആയിരുന്നു, രണ്ടു വിവാഹങ്ങളും ഞാന്‍ ഹലാല്‍ വിശ്വാസങ്ങള്‍ മാനിച്ച് കൊണ്ടാണ് ചെയ്തത്. എന്റെ ആദ്യ ഭാര്യയുടെയും കുടുംബക്കാരുടെയും സമ്മതപ്രകാരമാണ് ഞാന്‍ രണ്ടാമതും വിവാഹം കഴിച്ചത്.

എന്നാല്‍ അത് ഞാന്‍ കാര്യയമാക്കിയിരുന്നില്ല, പലരും എന്റെ രണ്ടു ഭാര്യമാരെ തമ്മില്‍ തെറ്റിക്കാന്‍ നോക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി അവര്‍ക്ക് മെസ്സേജ് അയച്ചാണ് കുടുംബ വഴക്ക് ഉണ്ടാക്കാന്‍ നോക്കുന്നത്. ഇതൊക്കെ താന്‍ അറിയുന്നുണ്ട്.

ആദ്യം ഒക്കെ എല്ലാവരും തന്നോട് രണ്ടു ഭാര്യമാരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചിരുന്നത്. ഞാന്‍ രണ്ടുപേരെയും ഒരുപോലെ ആണെന്നാണ് പറഞ്ഞത്.

എന്നാല്‍ പിന്നീട് ഈ ചോദ്യങ്ങള്‍ മാറിത്തുടങ്ങി. തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങി.അതൊക്കെ താന്‍ ഒഴിവാക്കി വിടുമെന്നും ബഷീര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top