Connect with us

സാറിൻ്റെ അടുത്ത് എത്തിയ എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ പക്ഷേ ഇരുന്നില്ല, വീണ്ടും പറഞ്ഞു, ഇപ്പോ നിനക്ക് ധൈര്യമായിട്ട് ഇരിക്കാം, ഇപ്പോൾ നീ സഹസംവിധായകൻ അല്ല ഒരു സംവിധായകൻ ആണ്; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി ജി മാർത്താണ്ഡൻ!

Malayalam

സാറിൻ്റെ അടുത്ത് എത്തിയ എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ പക്ഷേ ഇരുന്നില്ല, വീണ്ടും പറഞ്ഞു, ഇപ്പോ നിനക്ക് ധൈര്യമായിട്ട് ഇരിക്കാം, ഇപ്പോൾ നീ സഹസംവിധായകൻ അല്ല ഒരു സംവിധായകൻ ആണ്; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി ജി മാർത്താണ്ഡൻ!

സാറിൻ്റെ അടുത്ത് എത്തിയ എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ പക്ഷേ ഇരുന്നില്ല, വീണ്ടും പറഞ്ഞു, ഇപ്പോ നിനക്ക് ധൈര്യമായിട്ട് ഇരിക്കാം, ഇപ്പോൾ നീ സഹസംവിധായകൻ അല്ല ഒരു സംവിധായകൻ ആണ്; മമ്മൂട്ടിയെക്കുറിച്ച് വാചാലനായി ജി മാർത്താണ്ഡൻ!

മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായിരുന്നു ജി മാർത്താണ്ഡൻ സ്വതന്ത്ര്യ സംവിധായകനായത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളിൽ തനിക്കേറെ പ്രിയപ്പെട്ടവയെക്കുറിച്ചും വാചാലനായെത്തിയിരിക്കുകയാണ് മാർത്താണ്ഡൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

മെഗാസ്റ്റാർ, പഠിച്ചിരുന്ന കാലത്ത് തീയേറ്ററിൽ ഇടിച്ചുകയറിക്കണ്ട സിനിമകളിലൂടെയാണ് മമ്മൂട്ടി സാറിനോടുള്ള ആരാധന തുടങ്ങുന്നത്. അന്നു തുടങ്ങിയതാണ് ഒരു സിനിമ സംവിധായകൻ ആകണം എന്നും അതിൽ മമ്മൂട്ടി സാർ തന്നെ നായകനാകണമെന്നുള്ള ആഗ്രഹംവും. 2013 ൽ ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ ആ ആഗ്രഹം എനിക്ക് എനിക്ക് സാധിച്ചെടുക്കാൻ കഴിഞ്ഞു. നിരവധി പുതുമുഖ സംവിധായകരെ സിനിമാരംഗത്തേക്ക് കൈപിടിച്ചുയർത്തിയ മമ്മൂട്ടി സാർ തന്നെയാണ് എന്നെയും സംവിധായകൻ ആക്കിയത്. അതിൽ എനിക്ക് എന്നും സന്തോഷം ആണുള്ളത്.

ക്ലീറ്റസിൻ്റെ റിലീസ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാൻ സാറിനെ കാണാൻ ബാംഗ്ലൂരിൽ ഒരു സിനിമയുടെ സെറ്റിൽ ചെല്ലുന്നത്. തിയേറ്ററിൽ ക്ലീറ്റസ് നല്ല വിജയത്തോടെ അപ്പോൾ ഓടുകയായിരുന്നു. സാറിൻ്റെ അടുത്ത് എത്തിയ എന്നോട് സാർ ഇരിക്കാൻ പറഞ്ഞു ഞാൻ പക്ഷേ ഇരുന്നില്ല, വീണ്ടും പറഞ്ഞു ഇപ്പോ നിനക്ക് ധൈര്യമായിട്ട് ഇരിക്കാം. ഞാൻ പക്ഷേ നിന്നതേയുള്ളൂ, സാർ പറഞ്ഞു ഇപ്പോൾ നീ സഹസംവിധായകൻ അല്ല ഒരു സംവിധായകൻ ആണ്. മലയാളസിനിമയിൽ ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ഒരു സംവിധായകനായി ഞാൻ മാറിയിരിക്കുകയാണെന്ന യാഥാർത്ഥ്യം അപ്പോഴാണ് മനസ്സിലാക്കുന്നത്. ശരിക്കും ജീവിതത്തിൽ വല്ലാത്ത ഒരു നിമിഷം ആയിരുന്നു അത്. ഒരു അഭിമാനത്തിൻ്റെ നിമിഷം തന്നെ ആയിരുന്നു അത് എൻറെ കണ്ണുനിറഞ്ഞുപോയി.

അതുപോലെതന്നെ സാറുമായി നിരവധി ഫോട്ടോ എൻ്റെ കയ്യിൽ ഉണ്ടെങ്കിലും ഈ രണ്ടു ഫോട്ടോകൾ എന്നും എൻ്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. അതിൽ ഞാനും സാറും ഉള്ള ഫോട്ടോ അത് സെൽഫി എടുക്കാൻ ആയിട്ട് ഞാൻ തുടങ്ങിയപ്പോ എൻ്റെ കൈ വിറച്ചു അത് കണ്ടിട്ട് സാർ തന്നെയാണ് ഫോട്ടോ എടുത്തത്. അതുപോലെ രണ്ടാമത്തെ ഫോട്ടോയിൽ എൻ്റെ അമ്മയും കൂടെയുണ്ട് മക്കളുടെ നന്മയ്ക്കുവേണ്ടി എന്നും പ്രാർത്ഥിക്കുന്നത് അമ്മമാര് തന്നെയായിരിക്കും അതുപോലെ എന്നെ ഒരു സംവിധായകൻ ആക്കിയ സാറിന് വേണ്ടിയും അമ്മ എന്നും പ്രാർത്ഥിക്കുന്നുണ്ട് എന്നുള്ള കാര്യം എനിക്ക് ഉറപ്പാണ്. ഈ ജന്മദിനത്തിൽ സാറിന് ദൈവം എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം എൻ്റെ സാറിന് എൻറെയും എൻറെ അമ്മയുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു എന്നുമായിരുന്നു മാർത്താണ്ഡൻ കുറിച്ചത്.

More in Malayalam

Trending

Recent

To Top