News
ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി….പ്രതികരിക്കു സാസംകാരിക കേരളമേ…. ”ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കില്‍ മാത്രം….
ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി….പ്രതികരിക്കു സാസംകാരിക കേരളമേ…. ”ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കില്‍ മാത്രം….
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കോമഡി താരത്തെ താലിബാന്‍ ഭീകരവാദികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. താരത്തെ തങ്ങള്‍ കൊന്നതാണെന്നു താലിബാന്‍ സമ്മതിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്.
ഇപ്പോൾ ഇതാ ഫസല്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ നിശബ്ദത പാലിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.
ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗീയമായി പീഡിപ്പിച്ച് തൂക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസ്‌കാരിക കേരളമേ. ഇങ്ങനെ വണ്‍സൈഡ് മനുഷ്യസ്‌നേഹികളായി മനുഷ്യസ്‌നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കൂ എന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി. ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികള്‍. ലോകം മുഴുവന്‍ പ്രതികരിച്ചു കഴിഞ്ഞു. പ്രതികരിക്കു സാസംകാരിക കേരളമേ. ഇങ്ങിനെ വണ്‍സൈഡ് മനുഷ്യസ്‌നേഹികളായി മനുഷ്യസ്‌നേഹത്തിലും വിഭാഗീയത കലര്‍ത്താതിരിക്കു. ശങ്കരാടി ചേട്ടന്‍ പറഞ്ഞതു പോലെ ”ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കില്‍ മാത്രം….
അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന കോമഡി താരത്തെ തങ്ങള്‍ കൊന്നതാണെന്നു താലിബാന്‍ സമ്മതിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്. ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.