Connect with us

അന്ന് ഞാന്‍ കസ്റ്റമറായിരുന്നു, ഇപ്പോ അതേ ഷോറൂമില്‍ മഹീന്ദ്രയുടെ പുതിയ വണ്ടിയുടെ ലോഞ്ചിംഗിന് വിളിച്ചു, അതില്‍പ്പരമൊരു സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം ജീവിതത്തിലുണ്ടായിട്ടുണ്ടായിട്ടില്ലെന്ന് സൂരജ്

Malayalam

അന്ന് ഞാന്‍ കസ്റ്റമറായിരുന്നു, ഇപ്പോ അതേ ഷോറൂമില്‍ മഹീന്ദ്രയുടെ പുതിയ വണ്ടിയുടെ ലോഞ്ചിംഗിന് വിളിച്ചു, അതില്‍പ്പരമൊരു സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം ജീവിതത്തിലുണ്ടായിട്ടുണ്ടായിട്ടില്ലെന്ന് സൂരജ്

അന്ന് ഞാന്‍ കസ്റ്റമറായിരുന്നു, ഇപ്പോ അതേ ഷോറൂമില്‍ മഹീന്ദ്രയുടെ പുതിയ വണ്ടിയുടെ ലോഞ്ചിംഗിന് വിളിച്ചു, അതില്‍പ്പരമൊരു സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം ജീവിതത്തിലുണ്ടായിട്ടുണ്ടായിട്ടില്ലെന്ന് സൂരജ്

പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സൂരജ് സജീവമാണ്. സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ പുതിയ സന്തോഷത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സൂരജ്

നമ്മള്‍ ഈ ലോകത്തോട് വിട പറഞ്ഞ് പോവുമ്പോള്‍ എന്താണ് കൊണ്ടുപോവുക, ഒന്നും കൊണ്ടുപോവുന്നില്ല. നമ്മള്‍ കൊടുത്ത സ്‌നേഹവും നമുക്ക് കിട്ടിയ സ്‌നേഹവും എന്നത് മാത്രമേയുള്ളൂ. വേറൊന്നും കൊണ്ടുപോവാനാവില്ല. നമ്മളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാം. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നാട് നന്നാക്കണം എന്ന് പറയുന്നതിന് മുന്‍പ് വീട് നന്നാക്കണമെന്ന് പറയാറില്ലേ, സ്വന്തം കുടുംബത്തില്‍ സന്തോഷം കൊടുക്കുന്നവര്‍ക്ക് മറ്റ് കുടുംബങ്ങളിലെ സന്തോഷം മനസ്സിലാക്കാന്‍ പറ്റും.

പലര്‍ക്കും എന്‌റെ വാക്കുകളൊക്ക കേള്‍ക്കുമ്പോള്‍ പലര്‍ക്കും ചിരി വന്നേക്കാം, കവിതയായി തോന്നിയേക്കാം. 7 വര്‍ഷം മുന്‍പ് അച്ഛനൊരു വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നി. അത് സഫലമാക്കാനായി മഹീന്ദ്രയുടെ കണ്ണൂര്‍ ഷോറൂമില്‍ പോയി ഞാന്‍ പിക്കപ്പ് മേടിച്ച് കൊടുത്തിരുന്നു. അന്ന് ഞാന്‍ കസ്റ്റമറായിരുന്നു, ഇപ്പോ അതേ ഷോറൂമില്‍ മഹീന്ദ്രയുടെ പുതിയ വണ്ടിയുടെ ലോഞ്ചിംഗിന് വിളിച്ചു.

അതില്‍പ്പരമൊരു സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം ജീവിതത്തിലുണ്ടായിട്ടുണ്ടായിട്ടില്ല. അന്ന് കസ്റ്റമറായി പോയി, ഇന്ന് ചീഫ് ഗസ്റ്റായും. അവിടത്തെ അന്തരീക്ഷവും അവരുടെ സംസാരവുമെല്ലാമായി മൊത്തത്തില്‍ പോസിറ്റീവായിരുന്നു. സാഹചര്യം കാരണം നിങ്ങളില്‍ പലരും ആഗ്രഹങ്ങളെ കുഴിച്ചുമൂടുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യരുത്. ആഗ്രഹവും ലക്ഷ്യവും സത്യസന്ധമാണെങ്കില്‍ അതെന്തായാലും നടക്കും, പിന്നോട്ട് അടിക്കരുത്.

നമ്മള്‍ അധ്വാനിച്ച് ഒരു നിലയിലെത്തിയാല്‍ കിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ഒരു ലഹരിക്കും നല്‍കാനാവില്ല. ലക്ഷ്യവുമായി മുന്നേറുക. പുറകോട്ടടിക്കരുത്. നെഗറ്റീവ് സാഹചര്യങ്ങളെ കണക്കിലെടുക്കരുത്. മറ്റുള്ളവരുടെ വാക്ക് കേട്ട് പിന്‍മാറരുത്. മദ്യത്തിനോ മയക്കുമരുന്നിനോ പോലും നല്‍കാനാവാത്ത ലഹരിയാണ്. ഞാന്‍ എന്റെ ഫീലാണ് നിങ്ങള്‍ക്ക് പറഞ്ഞ് തന്നതെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

Continue Reading

More in Malayalam

Trending

Recent

To Top