Connect with us

ബിഗ് ബോസിലെ തേപ്പുകാരൻ? തുറന്നടിച്ച് ഡിമ്പൽ!

Malayalam

ബിഗ് ബോസിലെ തേപ്പുകാരൻ? തുറന്നടിച്ച് ഡിമ്പൽ!

ബിഗ് ബോസിലെ തേപ്പുകാരൻ? തുറന്നടിച്ച് ഡിമ്പൽ!

ബിഗ് ബോസ് വീട്ടിൽ 28 ദിവസങ്ങൾ പിന്നിട്ടിരിക്കുയുകയാണ്. കഴിഞ്ഞ ദിവസങ്ങൾ നിർണ്ണായകമായ വീക്കെൻഡ് എപ്പിസോഡുകളായിരുന്നു . അവതാരകൻ മോഹൻലാൽ വരുന്നത് കൊണ്ടും പിന്നിട്ട ദിവസങ്ങളുടെ വിലയിരുത്തലുകൾ നടത്തുന്നത് കൊണ്ടും കൂടുതൽ പേരും ആകാംഷയോടെ കാണുന്ന എപ്പിസോഡാണ് വീക്കെൻഡ് എപ്പിസോഡുകൾ .

ബിഗ് ബോസിൽ 28 ആം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയൊരു ടാസ്ക്കുമായിട്ടാണ് മോഹൻലാൽ എത്തിയത്. വീട്ടിലെ ആളുകളുടെ പൊതുസ്വഭാവത്തെക്കുറിച്ച് പരസ്പരം സംസാരിക്കാനുള്ള അവസരം ആണ് ബിഗ് ബോസ് ഓരോ മത്സരാർത്ഥികൾക്കും നൽകിയത്. ഒരു വലിയ ബോർഡിൽ കുറെ കാർഡുകൾ വെച്ചിട്ടുണ്ടായിരുന്നു. അതിലെ കാർഡുകളിൽ ഓരോ സ്വഭാവങ്ങൾ എഴുതിയിട്ടുണ്ട്. ആ സ്വഭാവം ബിഗ് ബോസ് വീട്ടിലെ ആർക്കാണ് യോജിക്കുന്നത് എന്ന് പറയണം. അതായിരുന്നു ടാസ്ക്.

അതിൽ ഡിമ്പലിന് കിട്ടിയത് തേപ്പ് എന്നതായിരുന്നു. അതായത് ബിഗ് ബോസ് വീട്ടിൽ ആരാണ് പറ്റിക്കുന്ന വ്യക്തി. ഈ ചോദ്യത്തിന് ഡിംപൽ മറുപടിയായി നൽകിയത് അനൂപിന്റെ പേരാണ്. ആദ്യം തന്നോടും, പാത്തുവിനോടും ഏറ്റവും കമ്പനി ആയിരുന്ന വ്യക്തി തങ്ങളോട് പറയുന്നതും, പ്രവർത്തിക്കുന്നതും മറ്റൊന്നാണ് അതൊകൊണ്ടുതന്നെ ഈ വീട്ടിലെ തേപ്പുകാരൻ അനൂപ് ആണ് എന്ന് താൻ പറയും എന്ന് ഡിമ്പൽ പറയുമ്പോൾ, പാത്തുവും താനും ആയുള്ള വിഷയത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് ഡിമ്പൽ ആണെന്നും അതിനെ തനിക്ക് പരിഹരിക്കാൻ അറിയാം എന്ന മറുപടിയാണ് അനൂപ് നൽകിയത്. പിന്നീട് അനൂപ് ഭാഗ്യലക്ഷ്മിയോട് ഇതേപ്പറ്റി സംസാരിക്കുകയും, കാലം തെളിയിയ്ക്കട്ടെ സത്യം എന്ന് അനൂപ് പറയുകയും ചെയ്യുന്നു.

വീക്കിലി ടാസ്ക്കിൽ ഏറ്റവും കൂടുതൽ മോശം അഭിപ്രായം ലഭിച്ചത് സജ്‌ന – ഫിറോസ് ദമ്പതിമാർക്ക് ആണ്, ചെളി മറ്റുള്ളവരിലേക്ക് എത്തിക്കുന്നവൻ, ചൊറിയൻ, ഒരു കാരണവും ഇല്ലാതെ ഉടക്ക് ഉണ്ടാക്കുന്ന വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങൾ ആണ് ഇരുവർക്കും ലഭിച്ചത്.

മാത്രമല്ല വീട്ടിലെ ഏറ്റവും നന്മയുള്ളവൻ ആരാണ് എന്ന ചോദ്യത്തിന് നോബിയുടെ പേരാണ് കിടിലം ഫിറോസ് നൽകിയത്. സ്നേഹിക്കാൻ മാത്രമാണ് അവനു അറിയാവുന്നത് എന്ന വിശേഷണവും ഫിറോസ് നോബിക്ക് വേണ്ടി നൽകുകയുണ്ടായി. ഇതിനിടയിൽ സോപ്പിടുന്ന ആളാരാണ് എന്ന് സായി പറഞ്ഞത് മജ്‌സിയയെയാണ് .എന്നാൽ മജ്‌സിയ ശക്തമായി അതിനെ എതിർക്കുകയുണ്ടായി.

about bigg boss

More in Malayalam

Trending

Recent

To Top