Connect with us

ജോത്സ്യൻ കവടി നിരത്തി ഗണിക്കാൻ തുടങ്ങി… സിദ്ദിഖും ലാലും നെഞ്ചിടിപ്പോടെയാണ് ഇരിക്കുന്നത്; ഒടുവിൽ ജ്യോത്സ്യൻ പ്രവചിച്ചത് അച്ചട്ടായി; ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Malayalam

ജോത്സ്യൻ കവടി നിരത്തി ഗണിക്കാൻ തുടങ്ങി… സിദ്ദിഖും ലാലും നെഞ്ചിടിപ്പോടെയാണ് ഇരിക്കുന്നത്; ഒടുവിൽ ജ്യോത്സ്യൻ പ്രവചിച്ചത് അച്ചട്ടായി; ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

ജോത്സ്യൻ കവടി നിരത്തി ഗണിക്കാൻ തുടങ്ങി… സിദ്ദിഖും ലാലും നെഞ്ചിടിപ്പോടെയാണ് ഇരിക്കുന്നത്; ഒടുവിൽ ജ്യോത്സ്യൻ പ്രവചിച്ചത് അച്ചട്ടായി; ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൻറെ ആദ്യ സംവിധാനസംരഭമായിരുന്നു റാംജി റാവു സ്പീക്കിംഗ്. സിദ്ദിഖിന്റേയും ലാലിന്റേയും മാന്നാർ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അവരുടെ ഉർവശി തിയേറ്റേഴ്‌സും വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ നിലകൊള്ളുന്നു. സിനിമ എടുക്കുന്നതിന് മുമ്പ് ജ്യോത്സ്യനെക്കണ്ട് ആ സിനിമ ഓടുമോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ നോക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞ ഒരു രസകരമായ സംഭവം ശ്രദ്ധനേടുകയാണ്.

റാംജി റാവ് സ്പീക്കിങ് നിർമ്മിച്ചത് ഫാസിലും നിർമാതാവായ ഔസേപ്പച്ചനും ചേർന്നാണ്. ചിത്രത്തിൻറെ തുടക്കകാലത്തെ ചർച്ചകൾക്കായി സിദ്ദിഖും ലാലും നിരന്തരം ഫാസിലിൻറെ വീട്ടിൽ എത്തുമായിരുന്നു. അതിനിടെ ഈ സിനിമ ഓടുമോയെന്ന് ജ്യോത്സ്യനെ വിളിപ്പിച്ച് നോക്കണമെന്ന ആവശ്യം ഉയർന്നു. അങ്ങനെ ഔസേപ്പച്ചൻ ഒരു ജ്യോത്സ്യനെയും വിളിച്ചുകൊണ്ടുവന്നു. സിനിമാക്കാർക്കിടയിൽ അത്യാവശ്യം പ്രശസ്തനായ ജ്യോത്സ്യനായിരുന്നു ഇദ്ദേഹം.

ജോത്സ്യൻ കവടി നിരത്തി ഗണിക്കാൻ തുടങ്ങി. സിദ്ദിഖും ലാലും നെഞ്ചിടിപ്പോടെയാണ് ഇരിക്കുന്നത്. ഈ സമയത്താണ് വീട്ടിനകത്ത് ഓടിക്കളിക്കുകയായിരുന്ന ഫാസിലിൻറെ മക്കൾ പുറത്തേക്ക് വന്നത്. എന്നാൽ വാതിൽപ്പടിയിൽവെച്ച് കുട്ടിയായിരുന്ന ഫഹദ് ഫാസിൽ മൂക്കുകുത്തിവീണു. എല്ലാവരും ഒരുനിമിഷത്തേക്ക് നിശബ്ദരായി. എന്നാൽ ഒരു കുഴപ്പവുമില്ലാത്ത പോലെ ചിരിച്ച ഫഹദ് വീണ്ടും ഓടിക്കളിച്ച് അകത്തേക്ക് പോയി.

ഇതുകണ്ട് ജ്യോത്സ്യൻ ഒന്ന് നെടുവീർപ്പിട്ടു, ഇതൊരു കോമഡി സിനിമയായിരിക്കുമെന്ന് പറയുകയും ചെയ്തു. ഇതുകേട്ട് സിദ്ദിഖും ലാലും ഫാസിലും ഔസേപ്പച്ചനും ഒരുപോലെ ഞെട്ടി. കാരണം കഥയെക്കുറിച്ച് ഒരു സൂചന പോലും ജ്യോത്സ്യന് നൽകിയിട്ടില്ല. ഇത് തിയേറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഓടുന്ന സിനിമയായിരിക്കുമെന്ന് ജ്യോത്സ്യൻ പറയുകയും ചെയ്തു.

ആദ്യമൊന്ന് വീണുപോകുമെങ്കിലും അവിടെനിന്ന് എഴുന്നേറ്റ് വീണ്ടും ഓടുന്ന സിനിമയായിരിക്കുമെന്നും നിമിത്തം അതാണ് കാണിക്കുന്നതെന്നും ജ്യോത്സ്യൻ പറഞ്ഞു. ഇത് കേട്ടപ്പോഴാണ് സിദ്ദിഖിനും ലാലിനും ശരിക്കും ആശ്വാസമായത്. ജ്യോത്സ്യൻ പ്രവചിച്ചത് അച്ചട്ടായി. റാംജി റാവ് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്താണ് ഓടിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top