Connect with us

വിവാഹത്തിന് മുന്‍പ് ജനപ്രിയ പറഞ്ഞ ഒരേയൊരു കണ്ടീഷൻ അതായിരുന്നു ; മനസ്സ് തുറന്ന് വിശാഖ് നായര്‍ !

Movies

വിവാഹത്തിന് മുന്‍പ് ജനപ്രിയ പറഞ്ഞ ഒരേയൊരു കണ്ടീഷൻ അതായിരുന്നു ; മനസ്സ് തുറന്ന് വിശാഖ് നായര്‍ !

വിവാഹത്തിന് മുന്‍പ് ജനപ്രിയ പറഞ്ഞ ഒരേയൊരു കണ്ടീഷൻ അതായിരുന്നു ; മനസ്സ് തുറന്ന് വിശാഖ് നായര്‍ !

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. പതിനാല് വര്‍ഷം കഴിഞ്ഞ് നായികയായി തന്നെ മഞ്ജു തിരിച്ചുവന്നപ്പോള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതാണ് . വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി നായികയായി തിളങ്ങിയ മഞ്ജുവിനെ വെച്ച് സിനിമ ചെയ്യണമെന്നത് അക്കാലത്തെ സംവിധായകരുടെ എല്ലാം ആ​ഗ്രഹമായിരുന്നു.

അത്രത്തോളം കഴിവുള്ള പ്രതിഭയാണ് മഞ്ജു വാര്യർ‌. അഭിനയം മാത്രമല്ല നൃത്തം, പാട്ട് എന്നിവയിലെല്ലാം മഞ്ജുവിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയതിനാൽ മഞ്ജുവിന് മലയാളത്തിലെ മഹാരധന്മാരായ സംവിധായകർക്കും എഴുത്തുകാർ‌ക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവൃത്തിക്കാൻ സാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ‌ തന്നെ കണ്ണെഴുതി പൊട്ടും തൊട്ട് പോലുള്ള സിനിമകളിൽ നായികയായി തിളങ്ങാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലുള്ള നായികമാർക്കൊന്നും ലഭിക്കാത്ത അവസരങ്ങളും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

വിവാഹശേഷം മഞ്ജു വാര്യർ സിനിമ അഭിനയം അവസാ‌നിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് മാറിയത് സിനിമാ പ്രേമികൾക്കെല്ലാം വലിയ സങ്കടം നൽകിയ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ തിരിച്ചുവരവ് എല്ലാവരും ആ​ഗ്രഹിച്ച ഒന്ന് തന്നെയായിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തിയ മഞ്ജു തിരികെ അഭിനയത്തിലേക്ക് വന്നത് വിവാഹമോചനത്തിന് ശേഷമാണ്.
അതൊരു ഒന്നൊന്നര വരവ് ‌തന്നെയായിരുന്നു. രണ്ടാം വരവിൽ മഞ്ജുവിന്റെ പ്രതിഭ മനസിലാക്കി തമിഴിൽ നിന്ന് വരെ നടിയെ തേടി അവസരങ്ങൾ‌ വന്നു. മലയാളത്തിലെ ലേഡി സൂപ്പർ‌സ്റ്റാർ എന്ന പേരും രണ്ടാം വരവിൽ‌ മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ശ്രീകണ്ഠൻ നായരുടെ ഒരു കോടി പരിപാടിയിൽ അതിഥിയായി വന്നിരിക്കുകയാണ് മഞ്ജു വാ​ര്യർ. വർഷങ്ങളോളമായുള്ള സിനിമാ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും വേദിയിൽ വെച്ച് മഞ്ജു വാര്യർ വെളിപ്പെടുത്തി.അക്കൂട്ടത്തിൽ ഷൂട്ടിങ് സെറ്റിൽ നടന്ന അപകടത്തിൽ തനിക്കേറ്റ പരിക്കിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജാക്ക് ആന്റ് ജിൽ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന അനുഭവത്തെ കുറിച്ചാണ് മഞ്ജു വാര്യർ വെളിപ്പെടുത്തിയത്.

ഷൂട്ടിങിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നുവോ എന്നാണ് ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിച്ചത്. അപ്പോഴാണ് താരം അപകടത്തെ കുറിച്ച് വിശദീകരിച്ചത്. ‘അയേൺ ബോക്സ് വെച്ചിട്ട് എന്റെ തലയ്ക്ക് അടിക്കുന്ന സീനായിരുന്നു. അയേൺ ബോക്സ് ഡമ്മിയായിരുന്നു. പക്ഷെ അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റുള്ളവയും ഒറിജിനലായിരുന്നു.”അപ്പോൾ എതിരെ നിന്ന താരം വീശിയടിച്ചപ്പോൾ അയേൺ ബോക്സിനൊപ്പം വയറിനൊപ്പമുള്ള മറ്റ് സാധനങ്ങളും കൂടെ വന്ന് തലയ്ക്ക് അടിച്ചു. അങ്ങനെ തലപൊട്ടി. ഉടനെ എല്ലാവരും കൂടി ആശുപ‌ത്രിയിൽ കൊണ്ടുപോയി. വേറെയും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ പാടുകൾ കൈകളിലൊക്കെയുണ്ട്’ മഞ്ജു വാര്യർ പറഞ്ഞു.

മിക്ക സിനിമകളിലും മഞ്ജു വാര്യർ സ്റ്റണ്ട് ഡ്യൂപ്പില്ലാതെ ചെയ്യുന്ന നടി കൂടിയാണ്. ജാക്ക് ആന്റ് ജില്ലായിരുന്നു അവസാനം പുറത്തിറങ്ങിയ മഞ്ജു വാര്യർ സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജില്‍.സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ആനന്ദം, പുത്തൻ പണം, ചങ്കസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിശാഖ് നായര്‍. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുപ്പി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് പിന്നീട് വിശാഖിന് ലഭിച്ചത്. സിനിമയ്ക്ക് പുറമെ മ്യൂസിക് ആല്‍ബങ്ങളിലും വിശാഖ് പ്രത്യക്ഷപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിശാഖിന്റെ ജീവിതത്തിലേക്ക് ജനപ്രിയ എത്തിയത്. വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള വിശാഖിന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശാഖ് മനസ് തുറന്നത്.

അറേഞ്ചഡ് കം ലവ് മാര്യേജായിരുന്നു വിശാഖിന്റേത്. കണ്ണൂരുകാരാണെങ്കിലും ജനപ്രിയയുടെ കുടുംബം ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. ചെറുക്കനും പെണ്ണും കണ്ട് സംസാരിച്ചതിന് ശേഷമായാണ് വീട്ടുകാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അറേഞ്ച്ഡ് മാര്യേജില്‍ അന്യോന്യം അറിയാനും മനസിലാക്കാനും സാഹചര്യമില്ലെന്ന് മനസിലാക്കിയാണ് കുറച്ച് സംസാരിച്ചിട്ട് വിവാഹം തീരുമാനിക്കാമെന്ന് കരുതിയത്. ഒന്നിലധികം തവണ കണ്ട് സംസാരിച്ചതിന് ശേഷമായാണ് കല്യാണം കഴിക്കാം എന്ന് ഇരുവരും തീരുമാനമെടുത്തത്.

സിനിമയില്‍ ജോലി ചെയ്യുന്നത് കൊണ്ട് ജനപ്രിയ അതെങ്ങനെ എടുക്കുമെന്നായിരുന്നു വിശാഖിന്റെ ആശങ്ക. ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചുമെല്ലാം പരസ്പരം സംസാരിച്ചിരുന്നു. വീടിന് പുറത്ത് സെലിബ്രിറ്റിയാണെങ്കിലും വീട്ടിനകത്ത് എന്റെ ഭര്‍ത്താവായി മാത്രം നില്‍ക്കണമെന്നായിരുന്നു ജനപ്രിയ വിശാഖിനോട് പറഞ്ഞത്. ആ നിബന്ധന വിശാഖിനും സ്വീകാര്യമായിരുന്നു.
എന്‍ഗേജ്‌മെന്റിന് മുന്‍പ് ജനപ്രിയയ്ക്ക് സര്‍പ്രൈസ് കൊടുത്തതിനെക്കുറിച്ചും വിശാഖ് പറഞ്ഞിരുന്നു. അവളോട് പറയാതെ ബാംഗ്ലൂരിലേക്കെത്തിയിരുന്നു. ഉറക്കത്തിനിടെ അവളെ എഴുന്നേല്‍പ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു. അമ്മയോട് അവളുടെ ബാഗ് പാക്ക് ചെയ്ത് വെച്ചേക്കാന്‍ പറഞ്ഞിരുന്നു. അവിടെയുള്ള നൈറ്റ് ട്രക്കിംഗ് സ്്‌പോര്‍ട്ടിലേക്കായിരുന്നു പോയത്. അവിടെ വെച്ചാണ് അവളോട് ഇഷ്ടം പറഞ്ഞതെന്നും വിശാഖ് പറയുന്നു.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായാണ് കല്യാണം നടത്തിയത്. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ കാണുമായിരുന്നു. ഓരോ മീറ്റിംഗിന് ശേഷവും അടുത്തതിന് കാത്തിരിക്കുന്നത് സുഖമുള്ള കാര്യമായിരുന്നു. ഇന്റിമേറ്റ് വെഡ്ഡിംഗ് പ്ലാനായിരുന്നു മനസിലുണ്ടായിരുന്നു. വിവാഹശേഷവും ഒത്തിരി യാത്രകള്‍ പോയിരുന്നു. ജനപ്രിയയ്‌ക്കൊപ്പമായി സ്‌കൂബ ഡൈവിംഗ് ചെയ്തപ്പോള്‍ ഇവളാണ് എന്റെ ലക്കി പാര്‍ട്‌നര്‍ എന്നായിരുന്നു മനസിലോര്‍ത്തത്.

More in Movies

Trending

Recent

To Top