Connect with us

നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ..എന്റെ രുചി വിഡിയോകളില്‍ ഇനിയും മുഴങ്ങും നഞ്ചിയമ്മാ , അമ്മയുടെ ശബ്ദം; കുറിപ്പുമായി ഷെഫ് പിള്ള

Malayalam

നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ..എന്റെ രുചി വിഡിയോകളില്‍ ഇനിയും മുഴങ്ങും നഞ്ചിയമ്മാ , അമ്മയുടെ ശബ്ദം; കുറിപ്പുമായി ഷെഫ് പിള്ള

നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ..എന്റെ രുചി വിഡിയോകളില്‍ ഇനിയും മുഴങ്ങും നഞ്ചിയമ്മാ , അമ്മയുടെ ശബ്ദം; കുറിപ്പുമായി ഷെഫ് പിള്ള

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഷെഫ് പിള്ള. പ്രയാസങ്ങളിലൂടെ കടന്ന് ഉയരങ്ങളിലേക്കെത്തുന്നവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹമാണെന്നും ഷെഫ് പിള്ള പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്
എത്ര മനോഹരമായ നാടന്‍ പാട്ടിന്റെ ഈണം പോലെയാണിത് കേട്ടത്.

” കളക്കാത്ത സന്ദനമാരാ
വെക് വെകാ പൂത്ത്‌റ്ക്ക്
പൂ പറിക്കാ പോകിലാമ
വിമാനത്തെ പാക്കിലമാ ”

നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ഈ പാട്ടിന്റെ പേരിലാവാം അട്ടപ്പാടി എന്ന ഗ്രാമം ഇനി ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുന്നത്.

”നമ്മുടെ കുഞ്ഞി മക്കളെ ഉറക്കാനും കളിപ്പിക്കാനും നമ്മള് സ്വന്തമായി പാട്ടുണ്ടാക്കി പാടണം. ഞങ്ങളൊക്കെ അങ്ങനാണ് പാട്ട് ഉണ്ടാക്കുന്നതും പാടുന്നതും…’ എന്നു പറഞ്ഞ നഞ്ചിയമ്മക്ക് കാലം കരുതിയ സമ്മാനമാണിത്. അവര്‍ കാലിമേയ്ച്ചു, പള്ളിക്കൂടത്തില്‍ പോയില്ല, ഊരിലെ വിശേഷങ്ങള്‍ക്കപ്പുറം ഒരു ലോകമില്ലായിരുന്നു അവര്‍ക്ക്.

എന്നിട്ടും അവരെത്തേടി ഇന്ത്യന്‍ സിനിമയിലെ 2020ലെ മികച്ച ഗായിക എന്ന ബഹുമതി എത്തിയപ്പോള്‍ എന്നപ്പോലെ ഒന്നുമില്ലായ്മയില്‍ നിന്നു വന്നവരുടെ വിജയം കൂടിയാണ്, എന്നെപ്പോലുള്ളവര്‍ക്കും അഭിമാനിക്കാം.

മഹേന്ദ്ര സിംഗ് ധോനി എന്ന ക്രിക്കറ്റര്‍ ഒരു ക്രിക്കറ്റ് ശൈലീ പുസ്തകവും പഠിച്ച് കളിച്ചയാളല്ല, വന്യമായ കരുത്തോടെ തന്റേതായ ശൈലിയില്‍ റാഞ്ചിയില്‍ നിന്നും അടിച്ചു പറത്തിയ പന്ത് ലോക കപ്പുകളുടെ നെറുകയിലേക്കാണ് ചെന്നെത്തിയത്. മറ്റൊരാള്‍ വീരേന്ദ്ര സെവാഗ്, ബോളര്‍ന്മാരുടെ പേടി സ്വപ്നമായ വിരേന്ദര്‍ സെവാഗ് ക്രിക്കറ്റ് പണ്ഡിതന്മാടുടെ നിഘണ്ടുവില്‍ ഒതുങ്ങാത്ത ബാറ്റ്‌സ്മാനായിരുന്നു. പക്ഷേ ഇന്ത്യയില്‍ നിന്നു പിറന്ന മൂന്ന് ട്രിപ്പിള്‍ സെഞ്ചറികളില്‍ രണ്ടെണ്ണം ആ മനുഷ്യന്റെ കൈക്കുഴയില്‍ നിന്നായിരുന്നു, ടെസ്റ്റിലെ ട്രിപ്പിളും വണ്‍ഡേയില്‍ ഡബിളും സമ്മാനിച്ച മാന്ത്രികന്‍.

ഇവരെല്ലാം നമുക്കായി ഒരുക്കിയ വിഭവങ്ങള്‍ നമ്മുടെ ഇഷ്ടങ്ങളെ വിരുന്നൂട്ടി. ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ടിട്ടും നഞ്ചമ്മയ്ക്ക് എത്തിയ അംഗീകാരത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന മനസുള്ളവര്‍ എല്ലാക്കാലത്തുമുണ്ട്. അക്കാദമിക് പിന്‍ബലമില്ലാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാതെ വന്നിട്ടും പഞ്ചനക്ഷത്ര ഹോട്ടലിന്റെ എക്‌സിക്യൂട്ടീവ് ഷെഫ് ഒക്കെയായി വന്ന നേരത്തും എവിടെയെക്കയോ ഇത്തരം പ്രതികരണങ്ങള്‍ കേട്ടിരുന്നു. നിരാശ തോന്നിയെങ്കിലും അവിടൊന്നും തളര്‍ന്നില്ല.

ഒരുപാടിടത്ത് തഴയപ്പെട്ട ശേഷം പൊരുതിക്കയറിയ ജീവിതമാണ് എന്റേതും. ലക്ഷത്തില്‍ ഒരാള്‍ക്കാവും ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടുക. നാളെ ഇതു പോലെ വരുന്ന എല്ലാവര്‍ക്കും ഇതു പോലെ ആവാന്‍ പറ്റണമെന്നുമില്ല. പക്ഷേ അങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്. സ്‌നേഹം വാരി വിതറേണ്ടത്.

എന്റെ രുചി വിഡിയോകളില്‍ ഇനിയും മുഴങ്ങും നഞ്ചിയമ്മാ , അമ്മയുടെ ശബ്ദം..
”കളക്കാത്ത സന്ദനമാരാ…

More in Malayalam

Trending

Recent

To Top