Connect with us

തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു, ആ പോലീസുകാരന്‍ അത് സമ്മതിച്ചു, താനത് കേട്ട് ഷോക്ക്ഡ് ആയിപ്പോയി, ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു, ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

Malayalam

തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു, ആ പോലീസുകാരന്‍ അത് സമ്മതിച്ചു, താനത് കേട്ട് ഷോക്ക്ഡ് ആയിപ്പോയി, ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു, ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു, ആ പോലീസുകാരന്‍ അത് സമ്മതിച്ചു, താനത് കേട്ട് ഷോക്ക്ഡ് ആയിപ്പോയി, ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു, ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ നിന്നും പള്‍സര്‍ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരന്‍ വിപിന്‍ ലാല്‍ ആണ് കത്തെഴുതിയതെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തില്‍ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തില്‍ ഉണ്ടായിരുന്നത്. അത്യാവശ്യമായി 300 മണി ഓഡര്‍ ആയി അയച്ച് തരണമെന്നാണ് കത്തില്‍ പറഞ്ഞത്.’

‘അന്ന് പടര്‍ന്ന കഥ ഒന്നരകോടിയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും സമയം ഒത്തുവന്നപ്പോള്‍ അയാള്‍ കുറ്റം ചെയ്‌തെന്നും അതിന് അയാള്‍ക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നുമാണ്. ആ പതിനായിരം അയാളുടെ കൈയ്യില്‍ വന്നെന്നതിന് തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരില്‍ കുടുംബശ്രീയില്‍ നിന്നും വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചരണം. എന്തിന് അമ്മയ്ക്ക് പണം നല്‍കി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. എല്ലാം കുഴഞ്ഞ് മറിഞ്ഞാണ് ഇതൊക്കെ കിടക്കുന്നത്’.

‘എന്നാല്‍ ഒന്നര കോടിക്ക് ക്വട്ടേഷന്‍ വാങ്ങിയ ആള്‍ 300 രൂപക്ക് വേണ്ടി മണിയോഡര്‍ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്.മാത്രമല്ല കത്തെഴുതിയത് പോലീസുകാര്‍ നിര്‍ബന്ധിച്ചിട്ടാണെന്നും കത്തില്‍ പറഞ്ഞ നടന്‍മാര്‍ക്ക് പങ്കില്ലെന്നും വിപിന്‍ ലാല്‍ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇയാള്‍ ഇക്കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ പോലീസുകാര്‍ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്’.

‘നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാന്‍ വിളിച്ച് ചേര്‍ത്ത നടി നടന്‍മാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയര്‍ന്നതും പിന്നാലെ കേസില്‍ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ ,അവരെ വിശ്വസിപ്പിക്കുന്ന രീതിയില്‍ കഥകള്‍ പറഞ്ഞ് കൊടുത്താല്‍ അവര്‍ ഇത് എഴുതാന്‍ തുടങ്ങി കഴിഞ്ഞാല്‍ ഒരു വെസ്റ്റഡ് ഇന്‍ട്രേസ്റ്റ് പത്രങ്ങളിലൂടെ സംഭവിച്ച് കഴിഞ്ഞു. അത് ഒരിക്കല്‍ നടന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്’.

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല. അയാള്‍ അങ്ങനെ ചെയ്യുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. അയാളുടെ വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് ഇങ്ങനെ പറയുമെന്ന് തനിക്ക് തോന്നിയിരുന്നു’.

‘ദിലീപാണ് ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. പള്‍സര്‍ സുനി നാല് മാസം മൗനം തുടര്‍ന്ന് പിന്നീട് ദിലീപിന്റെ പേര് പറയുക, ജയിലിലെ ഓഫീസില്‍ നിന്നും പേപ്പര്‍ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആള്‍ തന്നെ പറയുന്നു എഴുതിച്ചതാണെന്ന്, പോലീസുകാരന്‍ ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും തനിക്ക് സംശയം ഉണ്ട്’.

‘മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അത് വിവാദമായി.മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള ,പണമുള്ള ഒരാളെ വെറുതേ പോലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് തനിക്ക് ബോധ്യമായത്’.

‘രണ്ടാമത്തെ പ്രാവശ്യം ദിലീപിനെ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ ഞാനും കരുതിയിരുന്നു അയാള്‍ക്ക് എന്തെങ്കിലും പങ്ക് കാണും അതാണ് അറസ്റ്റ് ചെയ്തതെന്ന്. പിന്നീട് ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വിവാദം ഉണ്ടായിരുന്നു. എസി റൂമും പ്രത്യേക ഭക്ഷണം,പട്ടുമെത്ത തുടങ്ങിയ വാര്‍ത്തകളൊക്കെ വന്നിരുന്നു. അന്ന് ഞാന്‍ പഴി കേട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ജയിലില്‍ പോയി പരിശോധിച്ചപ്പോഴാണ് ദിലീപ് ജയിലില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ നിലത്ത് വീഴുകയായിരുന്നു. സംസാരിക്കാനും സാധിക്കുമായിരുന്നില്ല’.

‘ശിക്ഷാ തടവുകാരനും വിചാരണ തടവുകാരനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിചാരണ തടവുകാരന് പ്രത്യേക സെല്ല് അനുവദിക്കാറുണ്ട്. ഹിമവല്‍ ഭദ്രാനന്തയെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു നേര്തതേ കാക്കനാട് ജയില്‍ പാര്‍പ്പിച്ചിരുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് നല്ല സൗകര്യത്തില്‍ ജീവിച്ചവര്‍ ജയിലിലേക്ക് വരുമ്പോള്‍ പെട്ടെന്ന് ഷോക്ക് ആവരുതെന്ന് കരുതി ഒറ്റയ്ക്ക് സെല്‍ ലഭിച്ചാല്‍ പാര്‍പ്പിക്കാറുണ്ട്’.

‘ദിലീപ് കിടന്ന ആലുവ സബ് ജയിലില്‍ പക്ഷേ അത്തരമൊരു സംവിധാനം ഇല്ല. അയാള്‍ നാലഞ്ച് വിചാരണ തടവുകാര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ദിലീപിനെ സംബന്ധിച്ച് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, കൂടാതെ ഇയര്‍ ബാലന്‍സ് പ്രശ്‌നങ്ങളും കാരണം അയാള്‍ക്ക് എഴുന്നേല്‍ക്ക് നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടര്‍ അയാള്‍ സിക്ക് ആണെന്നും മരുന്നുകള്‍ എഴുതി തരുകയും ചെയ്തു.എന്നാല്‍ അതൊന്നും ജയിലിലെ സാഹചര്യത്തില്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. അയാളുടെ സ്ഥിതി കണ്ട് രണ്ട് പായും കമ്പിളി പുതപ്പും, തലയണയൊക്കെ കൊടുക്കാനും നല്ല ഭക്ഷണം കൊടുക്കാനുമൊക്കെ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജയിലില്‍ കിടന്ന പലര്‍ക്കും താന്‍ അങ്ങനെ കൊടുത്തിട്ടുണ്ട്’.

‘ദിലീപിന് സൗകര്യങ്ങളെല്ലാം നല്‍കിയ ശേഷം തിരിച്ച് വന്ന് ഇക്കാര്യങ്ങള്‍ എല്ലാം താന്‍ ഡിജിപിയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ അറസ്റ്റില്‍ എന്തൊക്കെയോ അസ്വാഭാവികത ഉണ്ടെന്ന സംശയം താന്‍ പ്രകടിപ്പിച്ചത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയ പോലീസുകാരനെ കുറിച്ച് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല, തന്നെ കൊണ്ട് പോലീസ് കത്ത് നിര്‍ബന്ധിച്ച് എഴുതിപ്പിക്കുകയാണെന്ന് വിപിന്‍ ലാല്‍ പറഞ്ഞിട്ടും അതും പോലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങള്‍ തനിക്കുണ്ടായിരുന്നു.ഇതൊക്കെ താന്‍ ചോദിച്ചിരുന്നു.

‘ആ സമയം ദിലീപിനെതിരായ തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണ്.ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു’.

‘ഇരുവരുടേയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ െ്രെഡവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണട് തന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്ുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ല’ എന്നും ശ്രീലേഖ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top