Connect with us

കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാൻ ശ്രമം, ദിലീപ് കിടുകിടാ വിറയ്ക്കുന്ന ശബ്ദരേഖ കോടതിയിൽ, നിർണ്ണായക നീക്കം, പക്ഷെ സംഭവിച്ചത്

News

കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാൻ ശ്രമം, ദിലീപ് കിടുകിടാ വിറയ്ക്കുന്ന ശബ്ദരേഖ കോടതിയിൽ, നിർണ്ണായക നീക്കം, പക്ഷെ സംഭവിച്ചത്

കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാൻ ശ്രമം, ദിലീപ് കിടുകിടാ വിറയ്ക്കുന്ന ശബ്ദരേഖ കോടതിയിൽ, നിർണ്ണായക നീക്കം, പക്ഷെ സംഭവിച്ചത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാടകീയ രംഗങ്ങളായിരുന്നു ഇന്ന് നടന്നത്. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഇന്ന് പ്രോസിക്യൂഷൻ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയിരുന്നു.

കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്ത് കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാനായി ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. ഇക്കാര്യം ദിലീപിന്റെ വിവോ ഫോണിലെ വോയിസ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ തെളിവായി വോയിസ് സന്ദേശവും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്ന വോയിസ് ക്ലിപ് ‘റിപ്പോര്‍ട്ടര്‍’ ടിവിയായിരുന്നു പുറത്ത് വിട്ടത്.

ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. പാവറട്ടി കസ്റ്റഡി കൊലയേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരന്‍ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചത്.

ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ ഉണ്ടായിരുന്നു.

കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയില്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവര്‍’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ ഉണ്ടായിരുന്നു. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.

ശബ്ദരേഖയില്‍ പറയുന്നത്

‘ചേട്ടാ നമസ്‌കാരം..തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്‌സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്‍ഫ്യൂഷന്‍ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം.’

ഈ വോയിസ് ക്ലിപ്പാണ് ഇന്ന് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

More in News

Trending

Recent

To Top