Connect with us

“മിത്രങ്ങളേ… നിഖില ബീഫ് കഴിക്കും, പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല”; അപ്പോൾ പിന്നെ നമ്മള്‍ സിംഹത്തെ തിന്നുമോ?, ഇല്ലല്ലോ?; പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ബഹളം വച്ച് നിഖില; പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ….!

News

“മിത്രങ്ങളേ… നിഖില ബീഫ് കഴിക്കും, പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല”; അപ്പോൾ പിന്നെ നമ്മള്‍ സിംഹത്തെ തിന്നുമോ?, ഇല്ലല്ലോ?; പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ബഹളം വച്ച് നിഖില; പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ….!

“മിത്രങ്ങളേ… നിഖില ബീഫ് കഴിക്കും, പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല”; അപ്പോൾ പിന്നെ നമ്മള്‍ സിംഹത്തെ തിന്നുമോ?, ഇല്ലല്ലോ?; പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ബഹളം വച്ച് നിഖില; പേടിപ്പിക്കാന്‍ നോക്കല്ലേ മിത്രങ്ങളെ….!

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട, നടിയും വ്യക്തിയുമാണ് നിഖില വിമൽ. സോഷ്യൽ മീഡിയ അകൗണ്ടിലൂടെ സ്ഥിരമായി അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുള്ള നിഖില ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഘികൾക്കിടയിൽ വൈറലാകുകയാണ്.

നിഖില വിമലിന്റെ വൈറലായ ഇന്റര്‍വ്യൂ മുഴുവനും കാണുകയാണെങ്കിൽ അതിൽ അഭിമുഖത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ നിഖിലയുടെ മുഖത്ത് ചിരിയും പ്രസന്നതയും നിറഞ്ഞുനില്‍ക്കുന്നത് കാണാം . ”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല” എന്ന പ്രസ്താവന അവതാരകന്‍ മുന്നോട്ടുവെച്ചതോടെ നിഖില അടിമുടി മാറി. ചിരിയും മാറി…. വാക്കുകളുടെ മൂര്‍ച്ച വര്‍ദ്ധിച്ചു. കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചു. ശരീരഭാഷയിലെ ആ മാറ്റം തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്!

നിഖില പറഞ്ഞു-
”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാന്‍ എന്തും കഴിക്കും…” അതുകേട്ട അവതാരകന്‍ തന്റെ വാദത്തെ ന്യായീകരിക്കാന്‍ പരമാവധി ശ്രമിച്ചു. ”നമ്മള്‍ സിംഹത്തെ തിന്നുമോ” എന്ന മണ്ടന്‍ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേയ്ക്ക് വരെ അയാള്‍ എത്തിച്ചേര്‍ന്നു. പക്ഷേ നിഖില സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ച് പോലും വ്യതിചലിച്ചില്ല.കാരണം നിഖിലയ്ക്ക് ബോധം ഉണ്ടായിരുന്നു.

ബീഫ് കൈവശം വെച്ചു എന്ന ‘കുറ്റം’ ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ കാവിപ്പട ക്രൂരമായി തല്ലിക്കൊന്നത്. ആ കൊലപാതകം നടന്നത് 2015-ലായിരുന്നു. അഖ്‌ലാഖിനുശേഷം എത്ര പേര്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയില്ല. അവരുടെ പേരുകളും വിശദാംശങ്ങളും നമുക്ക് ഓര്‍മ്മയില്ല. അഖ്‌ലാക്കിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന സത്യവും നാം മറന്നിരിക്കുന്നു.

ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറുന്ന പശുരാഷ്ട്രീയവും ബുള്‍ഡോസര്‍ രാഷ്ട്രീയവുമെല്ലാം നമുക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നത് ഇപ്പോള്‍ ഒരു സ്വാഭാവികതയാണ്. ആ പൊതുബോധം തലയിലേറ്റുന്ന ഒരാളാണ് നിഖിലയുടെ അഭിമുഖം നടത്തിയത്. പക്ഷേ താന്‍ സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം എന്താണെന്ന് നിഖിലയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായതുമില്ല.

”ഞാന്‍ പശു ഇറച്ചി കഴിക്കും” എന്ന് നിഖില മുഖത്ത് നോക്കി തുറന്നടിച്ചപ്പോള്‍ വികാരം വ്രണപ്പെട്ട അവതാരകന്‍ ഇപ്രകാരം പ്രതികരിച്ചു-”എന്റെ എല്ലാ സുഹൃത്തുക്കളും ഇത് കാണുന്നുണ്ടല്ലോ അല്ലേ!?’ നിഖിലയെ തെറിവിളിക്കാനുള്ള ആഹ്വാനം പരോക്ഷമായി നല്‍കുകയായിരുന്നു അവതാരകന്‍! മിത്രങ്ങള്‍ അത് ആനന്ദപൂര്‍വ്വം ഏറ്റെടുത്തു. ഇപ്പോള്‍ നിഖിലയ്‌ക്കെതിരെ വ്യക്തിഹത്യയും ചീത്തവിളിയും പൊടിപൊടിക്കുന്നുണ്ട്.

about nikhila

More in News

Trending

Recent

To Top