Connect with us

ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ്; . ഭയങ്കര ഡെമോക്രാറ്റിക്കാണ് ; പൃഥ്വിരാജ് പറയുന്നു

Actor

ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ്; . ഭയങ്കര ഡെമോക്രാറ്റിക്കാണ് ; പൃഥ്വിരാജ് പറയുന്നു

ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ്; . ഭയങ്കര ഡെമോക്രാറ്റിക്കാണ് ; പൃഥ്വിരാജ് പറയുന്നു

തന്റെ സിനിമയുടെ സെറ്റ് പോലെ തന്നെയാണ് ലാലേട്ടന്റെ ബറോസ് സെറ്റും തനിക്ക് ഫീൽ ചെയ്തതെന്ന് നടൻ പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വി.

ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹൻലാൽ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാൻ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റിൽ നിങ്ങൾ വരികയാണെങ്കിൽ ആ സിനിമയിൽ വർക്ക്

ചെയ്യുന്ന ആർക്ക് വേണമെങ്കിലും യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷൻ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകിൽ വന്ന് ഹെഡ്‌ഫോൺ വെച്ച് ഷോട്ട് കാണാം. എന്റെ സ്‌പോർട്ട് എഡിറ്റ് കാണാം.

ആർക്ക് വേണമെങ്കിലും കാണാം. അത് എന്റെ കൂടെ വർക്ക് ചെയ്ത ആരോട് ചോദിച്ചാലും അറിയാം. ലാലേട്ടന്റെ സെറ്റും അങ്ങനെയാണ് തോന്നിയത്. ചില സെറ്റുകളുണ്ട്. ഞാൻ പേര് പറയുന്നില്ല, നമ്മൾ മോണിറ്ററിന്റെ പിറകിൽ പോകാൻ പാടില്ല. ചെയ്യാൻ പാടില്ല എന്നൊക്കെയാണ് അവിടെ.അതേസമയം നമ്മൾ പബ്ലിക് സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ നാട്ടുകാർ മോണിറ്ററിന്റെ തൊട്ടുപിറകിൽ വന്ന് നിൽക്കുമ്പോൾ ചേട്ടാ ഒന്ന് മാറൂ എന്ന് പറയാറുണ്ട്. അവരെ മോണിറ്ററിന്റെ പിറകിൽ നിൽക്കാൻ നമ്മൾ സമ്മതിക്കാറില്ല.

മോണിറ്ററിൽ അവർ കാണുന്നത് ആക്ച്വൽ ഷോട്ടാണ്. നിങ്ങൾ ഷൂട്ടിങ് കാണാൻ വന്നിരിക്കുന്നവരല്ലേ, ഷൂട്ടിങ് കണ്ടോളൂ സിനിമ എന്തിനാണ് കാണുന്നത് എന്ന ചോദ്യമാണ് ഉയർത്താറ്. അതുകൊണ്ടാണ് മാറിക്കോളൂ എന്ന് പറയുന്നത്.

ലാലേട്ടന്റെ ലൊക്കേഷനിൽ ആർക്കും മോണിറ്ററിൽ ഷോട്ട് കാണാമായിരുന്നു. അതുപോലെ ബറോസിന്റെ 3 ഡി ടീം എന്നെക്കൊണ്ട് മടുത്തിട്ടുണ്ടാകും, പൃഥ്വിരാജ് പറഞ്ഞു.
ഏതെങ്കിലും ഷോട്ട് എടുക്കുമ്പോൾ ലാലേട്ടൻ ഒപ്പീനിയൻസ് ചോദിക്കാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഏയ് എന്താണ് ഈ ചോദിക്കുന്നത് എന്റെ ഒപ്പീനിയനോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അവിടെ ലാലേട്ടനുണ്ട് സന്തോഷേട്ടനുണ്ട് ജിജോ സാറുണ്ട്. പിന്നെ എന്ത് എന്റെ ഒപ്പീനിയൻ, പൃഥ്വിരാജ് പറഞ്ഞു.

എങ്കിലും ലൂസിഫറിന്റെ ഡയരക്ടർ അല്ലേ എന്ന ചോദ്യത്തിന് അതുകൊണ്ടൊന്നും കാര്യമില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ മറുപടി.

ബറോസിൽ നിന്നും പിന്മാറേണ്ടി വന്നതിൽ വിഷമമുണ്ടെന്നും പൃഥ്വി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബറോസ് അന്ന് ഷൂട്ടിങ് നടക്കാതെ പോവുകയും രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ സമയത്ത് തനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടുമാണ് ചിത്രത്തിന്റ ഭാഗമാകാൻ കഴിയാതെ പോയതെന്നും അല്ലെങ്കിൽ തീർച്ചയായും താൻ ഉണ്ടാകുമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാൻ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവൻ ഞാൻ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പഠിക്കണം എന്നതിലായിരുന്നു.

ഞാൻ ഫുൾ ടൈം ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തിൽ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവർ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.

ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്‌നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാൻ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നിൽക്കാൻ പറ്റിയിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു.

പിന്നെ സന്തോഷേട്ടൻ ഷൂട്ട് ചെയ്യുന്നു, ജിജോ സാർ, ലാലേട്ടൻ ഡയരക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയിൽ തിരിച്ച് ജോയിൻ ചെയ്യാൻ പറ്റാത്തതതിൽ ഏറ്റവും വലിയ നഷ്ടബോധം അതാണ്, പൃഥ്വി പറഞ്ഞു.

about prithviraj

More in Actor

Trending

Recent

To Top