Connect with us

ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

News

ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ, ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’നെ പ്രശംസിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. നൂറുകോടിയും കടന്നു ബോക്‌സ്ഓഫിസില്‍ കുതിപ്പു തുടരുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്. അസാധാരണമായ നിലാവരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രമെന്നാണ് മഞ്ഞുമ്മലിനെ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്.

ബോളിവുഡില്‍ ഇത്തരം സിനിമകളുടെ റീമേക്കുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയൊളളുവെന്നും സമീപകാലത്തിറങ്ങിയ മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ വളരെ പിന്നിലായി പോയെന്നും സിനിമ റിവ്യൂ ആപ്പായ ലെറ്റര്‍ബോക്‌സ് ഡിയില്‍ അനുരാഗ് കശ്യപ് കുറിച്ചു. വാച്ച്‌ലിസ്റ്റില്‍ രണ്ട് തവണ ഈ സിനിമ കണ്ടതായാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നതും.

‘അസാധാരണമായ നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചില്‍. ഈ ആശയത്തെ എങ്ങനെ ഒരു നിര്‍മാതാവിന് മുന്നിലെത്തിച്ചു എന്നതില്‍ ഞാന്‍ അദ്ഭുതപ്പെടുന്നു. ഹിന്ദിയില്‍ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. ഈ അടുത്ത് റിലീസ് ചെയ്ത മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.’ അനുരാഗ് കശ്യപ് കുറിച്ചു.

റിലീസ് ചെയ്ത് 12 ദിവസങ്ങള്‍കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തില്‍ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ വന്‍ സ്വീകാര്യതയാണ് ഈ സുവര്‍ണനേട്ടത്തിലെത്താന്‍ ചിത്രത്തെ സഹായിച്ചത്.

ഇന്ത്യയില്‍ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാല്‍പതുകോടിക്കു മുകളില്‍ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപ. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോര്‍ഡ് ആണ്. തിയറ്റര്‍ കലക്ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫര്‍, പുലിമുരുകന്‍, 2018 എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമകള്‍.

ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകള്‍. ജൂഡ് ആന്തണിയുടെ ‘2018’ ആണ് മലയാളത്തില്‍ ഏറ്റവുമധികം കലക്ഷന്‍ നേടിയ സിനിമ. ‘മഞ്ഞുമ്മല്‍’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. 30 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും പ്രതീക്ഷിക്കുന്ന കലക്ഷന്‍. ഈ കുതിപ്പു തുടരുകയാണെങ്കില്‍ ‘2018’ന്റെ റെക്കോര്‍ഡും പഴങ്കഥ ആയേക്കും.

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി.

ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

More in News

Trending

Recent

To Top