Connect with us

അതൊരു വൃത്തികെട്ട കഥാപാത്രമായിരുന്നു . ഇനി അങ്ങനെ ഒരു കഥാപാത്രമാകാൻ ഞാൻ ഇല്ല – വിനീത്

Malayalam Breaking News

അതൊരു വൃത്തികെട്ട കഥാപാത്രമായിരുന്നു . ഇനി അങ്ങനെ ഒരു കഥാപാത്രമാകാൻ ഞാൻ ഇല്ല – വിനീത്

അതൊരു വൃത്തികെട്ട കഥാപാത്രമായിരുന്നു . ഇനി അങ്ങനെ ഒരു കഥാപാത്രമാകാൻ ഞാൻ ഇല്ല – വിനീത്

ഒട്ടു മിക്ക നായകന്മാർക്കും തിരക്കഥക്കനുസരിച്ച് സ്ത്രീ വിരുദ്ധമായ പരാമർശനങ്ങളൂം സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന കഥാപാത്രങ്ങളും ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ സ്ത്രീ സമത്വം മലയാള സിനിമയിൽ ചർച്ച ആയത് കൊച്ചിയിൽ നടി ആക്രമിക്കപെട്ടതിനു ശേഷമാണ്. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ നായകന്മാരുടെ കഥാപത്രങ്ങൾ വരെ ചർച്ച ആയി.

ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കില്ല എന്ന് പൃഥ്വിരാജ് , ആസിഫ് അലി തുടങ്ങിയ താരങ്ങൾ തീരുമാനം എടുത്തിരുന്നു. ഇപ്പോൾ നടനും നർത്തകനുമായ വിനീത് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന കഥാപാത്രമായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി കഴിയില്ലെന്ന് നടന്‍ വിനീത് പറയുന്നു . സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്ബോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രചരിപ്പിക്കുകയാണെന്നും ചെയ്യുകയാണെന്നും വിനീത് അഭിപ്രായപ്പെട്ടു.

താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്.

സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്ബോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ താന്‍ രണ്ടാമതു ചിന്തിക്കുമെന്നും നടന്‍ വ്യക്തമാക്കി.

‘അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല. ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു.

യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.’- വിനീത് തുറന്ന് പറഞ്ഞു.

actor vineeth kumar about his role

More in Malayalam Breaking News

Trending

Recent

To Top