News
‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത് പെണ്ണും’; പ്രതികരണവുമായി ചന്തുനാഥ്
‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത് പെണ്ണും’; പ്രതികരണവുമായി ചന്തുനാഥ്
പ്രണയം നടിച്ച് സുഹൃത്ത് ഗ്രീഷ്മ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ചന്തുനാഥ്. പ്രണയപ്പകയില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേര്‍ത്തായിരുന്നു ചന്തുവിന്റെ പ്രതികരണം.
”വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത് പെണ്ണും’… സമത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കിടയില്‍ സൈക്കളോജിക്കല്‍ ആയ ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ” എന്നാണ് ചന്തുനാഥ് ഫേസ്ബുക്കിൽ കുറിച്ചത് കുറിച്ചിരിക്കുന്നത്.
അതേസമയം ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് പറഞ്ഞു. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വെരാഗ്യമാണെന്നാണ് പ്രതി ഗ്രീഷ്മയുടെ മൊഴി.കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പടാന്‍ പരമാവധി ശ്രമിച്ചു. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷക്കുപ്പി പറമ്പില്‍ ഉപേക്ഷിച്ചു. പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്യല്‍ എങ്ങനെ നേരിടാമെന്ന് ഗൂഗിളില്‍ തെരഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലിനായി കൊണ്ടുവന്ന പൊലീസ് സ്റ്റേഷനില്‍ വച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു . നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍ ആണ് ഗ്രീഷ്മ കുടിച്ചത്. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ല എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.