Connect with us

‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ഗോപി

News

‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ഗോപി

‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ഗോപി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറിയെന്ന സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. പിന്നാലെ നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് പറയുകയാണ് സുരേഷ് ഗോപി.

ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ഗോപി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നില്‍ മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ മാധ്യമപ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുരേഷ് ഗോപിയ്ക്ക് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കും.

കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. സുരേഷ് ഗോപിയുടെ കൈ മാധ്യമപ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അത് മാപ്പ് പറച്ചില്‍ അല്ല, തനിക്ക് വിശദീകരണമായേ തോന്നിയുള്ളു എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്കെതിരെ നിയമപരമായി മാധ്യമപ്രവര്‍ത്തക മുന്നോട്ട് പോവുകയായിരുന്നു.

More in News

Trending

Recent

To Top