Connect with us

‘സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’; വൈറലായി കത്ത്

Malayalam

‘സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’; വൈറലായി കത്ത്

‘സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്’; വൈറലായി കത്ത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ് സിഐഡി രാമദാസനും വിജയനും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുക്കെട്ട് മലയാളികള്‍ കണ്ടതാണ്. പിന്നീട് മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആര്യന്‍, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, അയാള്‍ കഥ എഴുതുകയാണ്, ഉദയനാണ് താരം എന്നിങ്ങനെ ജനപ്രിയവും, വാണിജ്യ വിജയം നേടിയതുമായ നിരവധി സിനിമകള്‍ക്ക് വേണ്ടി ഇവര്‍ സുഹൃത്തുക്കളായി വേഷമിട്ടു.

എന്നാല്‍ വളരെക്കാലമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയെ തിരശ്ശീലയില്‍ കണ്ടിട്ട്. വീണ്ടും ഇവരെ പ്രേക്ഷകര്‍ ഒരുമിച്ച് കണ്ടത് മഴവില്‍ മനോരമയുടെ ഒരു അവാര്‍ഡ് വേദിയില്‍ വെച്ചാണ്. അന്ന് രോഗശയ്യയില്‍ നിന്നും എഴുന്നേറ്റ് വന്ന ശ്രീനിവാസനെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ നല്‍കിയ ചുംബനം മലയാളി നെഞ്ചേറ്റുകയായിരുന്നു.

സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ആ വീഡിയോ അന്ന് ലക്ഷക്കണക്കിന് പേരാണ് റിപ്പീറ്റ് അടിച്ച് കണ്ടത്. ഇരുവരും വീണ്ടും ഒരുമിച്ച് പഴയ കെമിസ്ട്രി സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണാന്‍ സാധിക്കണമെയെന്നാണ് അന്ന് ആ വീഡിയോ കണ്ട നമ്മളോരുത്തരും പ്രാര്‍ഥിച്ച്. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടറാണെന്ന് താന്‍ മനസിലാക്കിയത് അടുത്തിടെ അദ്ദേഹം തന്നെ ചുംബിച്ചപ്പോഴാണെന്നും ശ്രീനിവാസന്‍ പുതിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന് എന്ന പേരില്‍ വിവിധ മൂവി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കത്താണ് വൈറലായി മാറുന്നത്. ഒരു സുഹൃത്ത് തെറ്റ് ചെയ്താല്‍ ആ കാര്യം മറ്റുള്ളവരോട് പറയാതെ ആ സുഹൃത്തിനോട് തന്നെ നേരിട്ട് പറയുന്നതിനേക്കാള്‍ വലിയ ഒരു ശെരി വേറെ ഇല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ;

‘ഒരുപാട് ശാരീരിക അവശതകളുണ്ടെന്ന് അറിയാം. ഒരുപാട് വിഷമമുണ്ട് നിങ്ങളുടെ ഇപ്പോളത്തെ ആരോഗ്യ സ്ഥിതി കാണുമ്പോള്‍. നിങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും നിങ്ങള്‍ എഴുതിയ തിരക്കഥകളും മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്… നല്ല നടന്‍.. നല്ല തിരക്കഥാകൃത്ത് അങ്ങനെ പല രീതിയില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിങ്ങളെ ഞങ്ങള്‍ ഇഷ്ട്ടപെട്ട് കഴിഞ്ഞു.’

‘കൂടുതലായി നിങ്ങളെ ഞങ്ങള്‍ ഇഷ്ടപെട്ടത് മോഹന്‍ലാല്‍ എന്ന നടനും നിങ്ങളും ചേര്‍ന്ന് നിന്ന് പച്ചയായ ജീവിത സത്യങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോഴാണ്. ഒരുമിച്ച് പട്ടിണി കിടന്നപ്പോള്‍… ദാസന്റെ അമ്മ മരിച്ചപ്പോള്‍ അശ്വസിപ്പിച്ചപ്പോള്‍… ജോലി ഇല്ലാത്ത കൂട്ടുകാരന് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ കൊടുത്തപ്പോള്‍.. തമ്മില്‍ രസകരമായ വഴക്കുകൂടിയപ്പോള്‍ എല്ലാം നിങ്ങളെ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു.’

‘പ്രിയപ്പെട്ട ശ്രീനിയേട്ടാ… നിങ്ങള്‍ രണ്ടാളും ഒരുമിച്ച് ജീവിച്ച് കാണിച്ചപ്പോള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് ഞങ്ങളാണ്. പട്ടിണി കിടന്നപ്പോഴും ഒരുമിച്ച് ചെന്നൈ നഗരത്തില്‍ എത്തിയപോലും അമേരിക്കയില്‍ എത്തിയപ്പോഴും ദാസനേയും വിജയനേയും മലയാളി നെഞ്ചില്‍ ചേര്‍ത്തു.’

‘ഒന്ന് ആലോചിച്ച് നോക്കൂ… നാടോടിക്കാറ്റ് സിനിമ ഇറങ്ങിയപ്പോള്‍ ജനിച്ചുപോലും ഇല്ലാത്ത ഇന്നത്തെ തലമുറ നിങ്ങളുടെ ആ സൗഹൃദം ടിവിയില്‍ കണ്ട നിങ്ങളെ രണ്ടാളേയും സ്‌നേഹിച്ചുവെങ്കില്‍ എത്രമാത്രം ഞങ്ങള്‍ നിങ്ങളെ ഇഷ്ടപെടുന്നുവെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ…? പക്ഷേ… ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിക്കുണ്ട്.’

‘നിങ്ങളുടെ മക്കള്‍ക്ക് പോലും നിങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ കേട്ട് മറ്റുള്ളവരുടെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നുണ്ട്. ഒരുപാട് സങ്കടമുണ്ട് നിങ്ങള്‍ ആ മഹാനായ നടനെ ഇത്ര തരം താഴ്ത്തി സംസാരിക്കുമ്പോള്‍. മോഹന്‍ലാല്‍ എന്ന നടന്‍ ഒരു മോശം വ്യക്തിയോ കാപട്യങ്ങള്‍ നിറഞ്ഞ നടനോവാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ എന്തിനായിരുന്നു നിങ്ങള്‍ ആ മനുഷ്യന്റെ കൂടെ ഇത്രെയും നാള്‍ അഭിനയിച്ചത്?.’

‘എന്തിന് വേണ്ടി ആയിരുന്നു അയാള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഉണ്ടാക്കിയത്?. മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്‍ നിങ്ങളെയോ വേറെ ഒരാളെയോ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. കൂടെയുള്ള ഒരാളും ആ നടനെ പറ്റി സ്‌നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ല. നിങ്ങള്‍ ആ മഹാനാടനെ അപമാനിക്കുമ്പോഴു കുറ്റപ്പെടുത്തുമ്പോഴും ശെരിക്കും തോറ്റുപോകുന്നത് നിങ്ങളെ ഇഷ്ടപെട്ട നിങ്ങളുടെ സിനിമകളെ നെഞ്ചോട് ചേര്‍ത്ത ഞാന്‍ അടക്കം ഉള്ള മലയാളികളാണ്.’

‘നിങ്ങളുടെ മക്കള്‍ വിനീതിനും ധ്യാനിനും ഇനി ആ മഹാനടന്റെ മുന്നില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലും ഉണ്ടാവില്ല. ചെയ്യാത്ത തെറ്റിന് നിങ്ങള്‍ കുരുതി കൊടുക്കുന്നത് ഇതുപോലെയുള്ള ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. സൗഹൃദത്തിന് തന്റെ സിനിമാ ജീവിതം തന്നെ കൊടുക്കുന്ന മോഹന്‍ലാല്‍ എന്ന ആ മനുഷ്യന്റെ മനസ് വേദനിപ്പിച്ചിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ പോകുന്നത്.’

‘അയാള്‍ പ്രതികരിക്കില്ലായിരിക്കും… പക്ഷെ അയാളും വേദനിക്കുണ്ട്. തന്റെ സുഹൃത്തിന്റെ ആരോഗ്യം മോശമായപ്പോള്‍ താന്‍ നല്‍കിയ ആ ചുംബനം പോലും മറ്റൊരു രീതിയില്‍ എടുത്ത ശ്രീനിയേട്ടാ നിങ്ങളെ ഓര്‍ത്ത് അയാള്‍ വിഷമിക്കും തെറ്റുകള്‍ ആര്‍ക്കും പറ്റും വാക്കുകള്‍ കൊണ്ട് ഉള്ള മുറിവുകള്‍ മായ്ക്കാന്‍ ഒരുപാട് സമയം വേണ്ടി വന്നേക്കാം’ എന്നായിരുന്നു കുറിപ്പ്.

More in Malayalam

Trending

Recent

To Top