Connect with us

സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം

general

സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം

സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം

മലയാള സിനിമയുടെ വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന, എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ കഴിയുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം.

പലവട്ടം നിറഞ്ഞ ചിരിയോടെ കടന്നുചെന്നിട്ടുള്ള കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു സിദ്ദിഖ് അവസാനമായെത്തിയപ്പോൾ ജീവസ്സുറ്റ ഓർമകളുമായി അടുപ്പക്കാർ അതിനെ തൊട്ടുനിന്നു. വെള്ളപ്പൂക്കൾക്കു നടുവിലൊരുക്കിയ ചില്ലു പേടകത്തിൽ സൗമ്യമായി സിദ്ദിഖ് ഉറങ്ങിക്കിടന്നു. ഉറ്റ ചങ്ങാത്തം പാതിയറ്റ വേദനയിൽ ലാൽ ആ പേടകത്തിനെ തൊട്ടു ചേർന്നിരുന്നു. പ്രിയ ശിഷ്യനെ ഒരുനോക്കു കാണാൻ സംവിധായകനും സിദ്ദിഖിന്റെ ഗുരുവുമായ ഫാസിൽ എത്തിയപ്പോൾ ലാൽ കണ്ണീരോടെ കൂപ്പുകൈകളുമായി അദ്ദേഹത്തോടു ചേർന്നു നിന്നു. മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി താരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.

ഇപ്പോഴിതാ സിദ്ദീഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.

പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദീഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ ട്വിറ്ററിൽ കുറിച്ചത്. ഫ്രണ്ട്്സ് എന്ന സിനിമ പല കാരണങ്ങളാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നുവെന്നും സൂര്യ കുറിച്ചു.

ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദീഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.

ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.

ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേർപാടിൽ മനസ്സുതകർന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർഥിക്കുന്നു. അങ്ങയുടെ ഓർമകൾ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ജീവിതത്തിൽ നിലനിർത്തും.’’–സൂര്യ പറഞ്ഞു.

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്സ് തമിഴിലേക്ക് അതേ പേരിൽ റീമേക്ക് ചെയ്തപ്പോൾ സിദ്ദീഖ് കാസ്റ്റ് ചെയ്തത് യുവതാരങ്ങളായ വിജയ്‌യെയും സൂര്യമായിരുന്നു. തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു സിദ്ദീഖിന്റെ ‘ഫ്രണ്ട്സ്’. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്കു ലഭിച്ച മികച്ച ബ്രേക്കായി ഫ്രണ്ട്സിലെ കഥാപാത്രം മാറി. സൂപ്പർതാര പദവിയിലേക്ക് ഉയർന്നു കൊണ്ടിരുന്ന വിജയ്‌യുടെ കരിയറിലും ഫ്രണ്ട്സ് ഒരു നാഴികകല്ലായി

Continue Reading
You may also like...

More in general

Trending

Recent

To Top