Connect with us

ഞങ്ങൾ എല്ലാം കണ്ടു, ആ രണ്ട് പേരുടെ മൊഴി ദിലീപിനെ തകർക്കുന്നു, നിർണ്ണായകം! അവസാന നിമിഷം അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

News

ഞങ്ങൾ എല്ലാം കണ്ടു, ആ രണ്ട് പേരുടെ മൊഴി ദിലീപിനെ തകർക്കുന്നു, നിർണ്ണായകം! അവസാന നിമിഷം അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

ഞങ്ങൾ എല്ലാം കണ്ടു, ആ രണ്ട് പേരുടെ മൊഴി ദിലീപിനെ തകർക്കുന്നു, നിർണ്ണായകം! അവസാന നിമിഷം അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിൽ 2021 ഡിസംബർ 25 നാണ് നിർണ്ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്യുന്നത്. നടി ആക്രമണകേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൌലോസ് ഉള്‍പ്പടേയുള്ളവരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 2017 നവംബര്‍ 15ന് ആലുവയില്‍ ദിലീപിന്‍റെ വീടായ പദ്മസരോവരത്തിലായിരുന്നു ഗൂഢാലോചനയെന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച നിരവധി ഓഡിയോകളും അദ്ദേഹം പുറത്ത് വിട്ടു. പിന്നീടാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്.

കേസിന്റെ തുടരന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത്.കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്ന ദിലീപിന്റെ വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന പുതിയ മൊഴികൾ പുറത്തുവന്നിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.മീഡിയ വൺ ചാനൽ ചർച്ചയിലായിരുന്നു സംവിധായകന്റെ പ്രതികരണം.

കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റും മൊഴി മാറ്റിയിട്ടില്ലെന്ന് കുറ്റപത്രത്തിൽ ഉണ്ട്, ബാലചന്ദ്രകുമാർ പറഞ്ഞു. പൾസർ സുനി ലക്ഷ്യയിലെത്തിയെന്നായിരുന്നു സാഗറിന്റെ മൊഴി.

സംവിധായകന്റെ വാക്കുകളിലേക്ക്

2017 നവംബർ 15 നാണ് ദിലീപും കൂട്ടരും വീഡിയോ കണ്ടുവെന്നതാണ് താൻ പറഞ്ഞത്. 2017 ഡിസംബർ 15 ാം തീയതി ഈ വീഡിയോയുടെ നാല് പേജ് വരുന്ന നിമിഷം പ്രതിയുള്ള നോട്ട് അനൂപിന്റെ ഫോണിൽ നിന്നും കണ്ടെത്തി. ഫോണിന്റെ ഫോറൻസിക് പരിശോധനയിലാണ് തീയതി കണ്ടെത്താൻ സാധിച്ചത്. വീഡിയോ കാണാതെ അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കില്ലെന്ന് എഫ്എസ്എൽ റിപ്പോർട്ടിൽ ഉണ്ട്. അതിൽ നിന്ന് അനുമാനിക്കാൻ സാധിക്കുന്നത് ദിലീപോ സഹോദരങ്ങളോ ആ വീഡിയോ വ്യക്തമായി കണ്ടിട്ടുണ്ട് എന്നാണ്’. ‘പൾസർ സുനിയെ 2016 ഡിസംബർ 26 ന് പദ്മസരോവരത്തിൽ വെച്ച് കണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീപ് പറഞ്ഞത്.

ഇപ്പോൾ പക്ഷേ പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് പുതിയ മൊഴി വന്നിട്ടുണ്ട്. ബാലചന്ദ്രകുമാറിന് ദിലീപിന് വൈരാഗ്യം ഉണ്ടെന്നാണ് പലരും പറഞ്ഞത്. പൾസർ സുനിയെ ലക്ഷ്യയിൽ വെച്ച് കണ്ടെന്ന് ജീവനക്കാരനായ സാഗർ പറഞ്ഞിട്ടുണ്ട്. അയാൾ മൊഴി മാറ്റിയിട്ടില്ല. അയാൾക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്? പുതിയ കുറ്റപത്രത്തിലും പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടുവെന്ന് രണ്ട് പേർ മൊഴി നൽകിയതായി പറയുന്നുണ്ട്. അവർക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്’, ബാലചന്ദ്രകുമാർ ചോദിച്ചു. ‘നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ വിഷയത്തിലും ബാലചന്ദ്രകുമാർ പ്രതികരിച്ചു.’നടി ആക്രമിക്കപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്, ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി എഫ്എസ്എൽ റിപ്പോർട്ടിൽ ഇല്ല. അക്കാര്യം സമ്മതിക്കുന്നു. ഇന്റിവിജ്വൽ ഫയൽസിന്റെ ഹാഷ് വാല്യു മാറണമെങ്കിൽ ഒന്നുകിൽ അത് ആൾട്ടർ ചെയ്യണം, അല്ലേങ്കിൽ അതിൽ കൃത്രിമം നടത്തണം, അക്കാര്യവും സമ്മതിക്കുന്നു. പക്ഷേ മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ദൃശ്യങ്ങൾ സ്ക്രീൻ കാപ്ചർ ചെയ്യാൻ സാധിക്കും.അതിന് യാതൊരു എഡിറ്റിങ്ങും ആവശ്യമില്ല.30 മിനിറ്റ് എന്തിനാണ് ദൃശ്യങ്ങൾ കുത്തിയതെന്നതിനുള്ള മറുപടി ലഭിക്കണം.’ ‘അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

‘നടി ആക്രമിക്കപ്പെട്ട കേസിൽ മാഡം കാവ്യ മാധവനാണെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു മാഡത്തിന്റെ പേര് പറഞ്ഞത് പൾസർ സുനിയാണ്. പൾസർ സുനി പറഞ്ഞത് പറഞ്ഞതിവൽ എന്തെങ്കിലും സത്യം ഉണ്ടോയെന്ന് പരിശോധിക്കണം. ഒരു ജോലി ഏൽപ്പിച്ച് അത് പൂർത്തിയായി കഴിഞ്ഞാൽ നമ്മൾ കാണാൻ ചെല്ലുക ബോസിനെയാണ്. അങ്ങനെയാണോ പൾസർ സുനി ലക്ഷ്യയിൽ എത്തിയതെന്ന് അറിയണം’. ‘പൾസർ സുനിക്ക് മാനസിക പ്രശ്നങ്ങൾ നേരിടുന്നവെന്നത് ജയിലിൽ വർഷങ്ങളായി കിടക്കുന്ന പ്രതി പറയുന്ന വാദങ്ങൾ കാണുന്നുള്ളൂ. ശ്രീജിത്ത് രവിയെന്ന നടൻ ഇപ്പോൾ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായപ്പോൾ മാനസിക പ്രശ്നം ഉന്നയിച്ച് ആണ് ജാമ്യം വാങ്ങിയത്. അത് സത്യമാണോ കളവാണോയെന്ന കാര്യം നമ്മുക്ക് അറിയില്ല. ഓരോരുത്തർക്ക് അവരുടേതായ വഴികൾ ഉണ്ടാകും. അത് സത്യമോ കളവോ അറിയില്ല വിചാരണ തടവുകാരായി പലരും വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് പൾസർ സുനി കിടക്കുന്നതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.ഈ കാലതാമസം സാങ്കേതികമാണെന്ന് മാത്രമാണ് താൻ വിശ്വസിക്കുന്നത്’, ബാലചന്ദ്രകുമാർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top