Connect with us

അച്ഛന്‍ ആ സിനിമ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രത്തെ കുറിച്ച് മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍

News

അച്ഛന്‍ ആ സിനിമ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രത്തെ കുറിച്ച് മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍

അച്ഛന്‍ ആ സിനിമ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രത്തെ കുറിച്ച് മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍

ബംഗാളി ചലച്ചിത്ര രംഗത്ത് തുടങ്ങി ബോളിവുഡില്‍ വരെ സാന്നിധ്യമായ താരമാണ് മിഥുന്‍ ചക്രബര്‍ത്തി. 45 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ നിരവധി ഹിന്ദി, ബംഗാളി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ മൃഗയയിലെ പ്രകടനത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.

കൂടാതെ 1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തോടെ ഡിസ്‌കോ ഡാന്‍സര്‍ എന്നാണ് മിഥുന്‍ അറിയപ്പെട്ടത്. എന്നാല്‍ തന്റെ പിതാവ് അഭിനയിക്കാതിരുന്നെങ്കില്‍ എന്ന് കരുതിയ ചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തുകയാണ് മകന്‍ നമാഷി ചക്രവര്‍ത്തി. 1998ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രമാണ് ഇദ്ദേഹം ചൂണ്ടികാട്ടുന്നത്.

സംഭാഷങ്ങള്‍ കൊണ്ട് പിന്നീട് കള്‍ട്ട് ക്ലാസിക്ക് പദവി നേടിയ ചിത്രം പിതാവിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയെന്നാണ് നമാഷി പറയുന്നത്. ആക്ഷന്‍ ഡ്രാമയായ ഗുണ്ട സംവിധാനം ചെയ്തത് കാന്തി ഷാ ആണ്. രചന ബഷീര്‍ ബബ്ബര്‍. ഇതില്‍ മുകേഷ് ഋഷി, ശക്തി കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

ഇത് റിലീസ് ചെയ്തപ്പോള്‍ വിവാദമായി, പക്ഷേ പിന്നീട് ഇതിലെ പല സംഭാഷണങ്ങളും മറ്റും കാരണം ഇതൊരു കള്‍ട്ട് ഹിറ്റായി മാറി. ‘ഗുണ്ട പിതാവിന്റെ കരിയറിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു സിനിമയാണെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ കണ്ടന്റ് തന്നെ അതിനെ കുപ്രസിദ്ധമാക്കി.

ഇന്നത്തെ തലമുറയും ഒട്ടുമിക്ക ആളുകളും കരുതുന്നത് എന്റെ അച്ഛന് അത്തരം സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്നാണ്. ഇത് വളരെ മോശമാണ്. പക്ഷെ എനിക്ക് ആ സിനിമ ഇഷ്ടമാണ്, അതില്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു തമാശയുണ്ട്. ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു നടന്‍ എന്ന നിലയില്‍ അച്ഛന്‍ ആ സിനിമ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു’ എന്നും നമാഷി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

More in News

Trending

Recent

To Top