Connect with us

ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം, ഏത് കൊടും കുറ്റവാളിയെയും പുഷ്പം പോലെ രക്ഷിച്ച് കൊണ്ടുവരാനുള്ള അസാമാന്യ കഴിവ്; രാമന്‍പ്പിള്ള വക്കീല്‍ കേസ് ജയിക്കും വിധം ഇങ്ങനെ!

Malayalam

ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം, ഏത് കൊടും കുറ്റവാളിയെയും പുഷ്പം പോലെ രക്ഷിച്ച് കൊണ്ടുവരാനുള്ള അസാമാന്യ കഴിവ്; രാമന്‍പ്പിള്ള വക്കീല്‍ കേസ് ജയിക്കും വിധം ഇങ്ങനെ!

ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം, ഏത് കൊടും കുറ്റവാളിയെയും പുഷ്പം പോലെ രക്ഷിച്ച് കൊണ്ടുവരാനുള്ള അസാമാന്യ കഴിവ്; രാമന്‍പ്പിള്ള വക്കീല്‍ കേസ് ജയിക്കും വിധം ഇങ്ങനെ!

രാമന്‍പ്പിള്ള…, ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം, ഏത് കൊടും കുറ്റവാളിയെയും പുഷ്പം പോലെ രക്ഷിച്ച് കൊണ്ടുവരാനുള്ള അസാമാന്യ കഴിവ് ഇതെല്ലാം കൊണ്ടു തന്നെ ഇന്ന് രാമന്‍പ്പിള്ള വക്കിലിനെ കാണാന്‍ ക്രിമിനലുകളുടെ വലിയ നിര തന്നെ ഉണ്ട്. ഒരുപക്ഷേ…, കൂടുതല്‍ പേരും രാമന്‍പ്പിള്ള എന്ന പേര് കേള്‍ക്കുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രക്ഷിച്ചു കൊണ്ടു വന്ന ആ സമയം മുതലാണ്. അവിടം മുതല്‍ ഇപ്പോള്‍ വരെ വാര്‍ത്തകളില്‍ നിറയുന്നത് രാമന്‍പ്പിള്ളയുടെ അപാര കഴിവുകളാണ്.

തന്റെ കക്ഷികളെ രക്ഷിക്കാന്‍ അഹോരാത്രം ശ്രമിച്ച് കേസിന്റെ ഓരോ നൂലിഴകള്‍ കീറി മുറിച്ച് അളന്ന് പഠിച്ചിട്ടേ രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍ കോടതിയുടെ പടിക്കെട്ടുകള്‍ കയറാറുള്ളൂ. ദിലീപിന്റെ കേസില്‍ മാത്രമല്ല രാമന്‍പ്പിള്ളയുടെ അതിബുദ്ധികള്‍ ഫലം കണ്ടിട്ടുള്ളത്. പോളക്കുളം കേസിലും, ടിപി കേസിലും, ഫ്രാങ്കോ മുളയ്ക്കല്‍ കേസിലുമെല്ലാം രാമന്‍പ്പിള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ കാണം. ചുരുക്കിപ്പറഞ്ഞാല്‍ കോടികളുമായി രാമന്‍പ്പിള്ളയെ കാണാന്‍ എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല.

നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ വരവ്. വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു. അതിനൊരു കാര്യം കൂടിയുണ്ട്. കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവാണ് നിശാല്‍ ചന്ദ്ര. കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിശാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമന്‍ പിള്ളയായിരുന്നു. ഈ കേസില്‍ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമന്‍പിള്ള നിരുല്‍സാഹപ്പെടുത്തിയത്. പക്ഷേ നടന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അങ്ങനെ രാമന്‍പിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകന്‍ ദിലീപിന്റേയും വക്കീലാകുന്നു.

ആദ്യം ദിലീപിന്റെ വക്കീലായിരുന്ന അഡ്വ. രാംകുമാറിന് ഹൈക്കോടതിയില്‍ ചില പിഴവുകള്‍ സംഭവിച്ചതോടെ ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ രാമന്‍പിള്ളയെ തേടി വീണ്ടും എത്തിയത്. എന്നാല്‍ കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ രാമന്‍പ്പിള്ളയ്ക്കും ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജി മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് രാജിവെച്ചുപോകുകയും ബിന്ദുപണിക്കരും ഭാമയും അടക്കം 20 ഓളം സാക്ഷികള്‍ കൂറുമാറുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.

എന്നാല്‍ ഇതിനിടെ കേസിലെ മാപ്പു സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ രാമന്‍പിള്ള ശ്രമം നടത്തിയത് സംബന്ധിച്ച് ചില തെളിവുകളും പുറത്തെത്തിയിരുന്നു. ജിന്‍സന്റെ സഹതടവുകാരനായിരുന്ന നാസര്‍ എന്നയാള്‍ വഴി രാമന്‍പിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് പുറത്തുവന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ജിന്‍സന്‍. ജിന്‍സന്‍ കൂറുമാറിയാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമാവുന്നത് ദിലീപിനായിരിക്കും.

ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമന്‍പിള്ളയോട് നേരിട്ട് വിളിക്കാന്‍ പറയെന്നും ജിന്‍സന്‍ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിന്‍സന്‍ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാര്‍ഗമാണിതെന്നും നാസര്‍ പറയുന്നു. പള്‍സര്‍ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ട്. ജിന്‍സനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്’ എന്നും പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top