സാഗര്‍ മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപും സംഘവും, ഇടുത്തീ പോലെ ആ റിപ്പോർട്ട്, വമ്പൻ തെളിവുകൾക്ക് മുന്നിൽ വീഴുന്നു
നടിയെ ആക്രമിച്ച കേസിലെ ദിലീപും കൂട്ടരും സാക്ഷിയെ സ്വാധീനിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക കണ്ടെത്തൽ.
ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ സാഗര്‍ മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപും സംഘവുമാണ്. മൊഴി മാറ്റത്തില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ അഭിഭാഷകര്‍, ഭാര്യ കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീര്‍ എന്നിവര്‍ക്കും പങ്കുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ബൈജു പൗലോസ് റിപ്പോര്‍ട്ടില്‍ പറയുന്നു
നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരിക്കുകയാണ് സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി ജെഎഫ്എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈജു പൗലോസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഗറിന്റെ പരാതി. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സാഗര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തി. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ആദ്യം ബാലചന്ദ്രകുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. പിന്നാലെ ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങളില്‍ നിന്ന് പ്രതി ദിലീപ് ഒഴിഞ്ഞു മാറുകയാണ്. ഇതിനാലാണ് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. കേസില്‍ നിര്‍ണായകമായ നിരവധി തെളിവുകള്‍ നിരത്തിയാണ് നിലവില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്.