Connect with us

ഒരു വടക്കൻ വീരഗാഥയിലെ മാധവിയെ കണ്ട് കമന്റുകൾ അതിരുവിട്ടു; മാസ് മറുപടി നൽകി മമ്മൂട്ടി

Actor

ഒരു വടക്കൻ വീരഗാഥയിലെ മാധവിയെ കണ്ട് കമന്റുകൾ അതിരുവിട്ടു; മാസ് മറുപടി നൽകി മമ്മൂട്ടി

ഒരു വടക്കൻ വീരഗാഥയിലെ മാധവിയെ കണ്ട് കമന്റുകൾ അതിരുവിട്ടു; മാസ് മറുപടി നൽകി മമ്മൂട്ടി

സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മമ്മൂട്ടി. സിനിമയിലേയും ജീവിതത്തിലേയും സുഹൃത് ബന്ധങ്ങളെക്കുറിച്ച് വാചാലനാവാറുമുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന ഡയലോഗ് ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാവില്ല. എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു ചേകവരെ മലയാളിക്ക് അങ്ങനെ വിസ്മരിക്കാനാകില്ല. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒരു വടക്കന്‍ വീരഗാഥയിലെ ഗാനരംഗം ചിത്രീകരിച്ചത് നിലമ്പൂരിലെ ചാലിയാര്‍ മുക്കിലായിരുന്നു. ചിത്രീകരണം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെ സുഹൃത്തിനെ കാണാനെത്തിയിരുന്നു മമ്മൂട്ടി. സാലിഹ് ഹംസയായിരുന്നു അന്നത്തെ സുഹൃത് സംഗമത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയത്. സംഭവകഥയാണ് ഇത്, മമ്മൂക്കയും ഈ സംഭവം മറന്നിട്ടുണ്ടാവില്ലെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്.

‘ഒരു വടക്കൻ വീരഗാഥ’യിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..’ ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ നിലമ്പൂരിലെ പ്രകൃതി രമണീയമായ ചാലിയാർമുക്കിൽ വെച്ചായിരുന്നു. മൂന്ന് നദികൾ കൂടിച്ചേരുന്ന ‘ത്രിവേണി സംഗമം’ പോലെത്തെ മനോഹരമായ സ്ഥലത്ത്, പൊരിവെയിലിൽ രണ്ട് ദിവസങ്ങൾ മുഴുവൻ ചന്തു ചേകവരായ മമ്മൂട്ടിയും ഉണ്ണിയാർച്ചയായ മാധവിയും ഉള്ള പ്രണയരംഗങ്ങൾ ഹരിഹരന്റെ സംവിധാനത്തിൽ ഛായാഗ്രഹകൻ രാമചന്ദ്രബാബു ഭംഗിയായി ഫിലിമിലാക്കിയെന്ന് സാലിഹ് ഹംസ പറയുന്നു.

അന്നൊക്കെ ഷൂട്ടിന് ടേപ്പ് റിക്കോർഡറിൽ പാട്ടിന്റെ കാസറ്റ് ലൗഡ് സ്പീക്കറിലൂടെ പ്ലേ ചെയ്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. മാധവിയുടെ അൽപ്പ വസ്ത്രധാരണവും മമ്മൂക്കയുടെ പൗരുഷ ശരീരവും വസ്ത്രധാരണവും ഇരുവരുടെയും ഇഴുകിച്ചേർന്നുള്ള പ്രണയരംഗങ്ങളും കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. ആൾക്കാരുടെ അതിരുവിട്ട കമന്റടികൾക്ക് മമ്മൂക്കയും മാധവിയും കൈവീശി പുഞ്ചിരിക്കുക മാത്രം ചെയ്തു. വെയിലത്ത് അഭിനയിക്കുന്ന മമ്മൂക്ക സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച് ഇടയ്ക്കെപ്പോഴോ അതിരുവിട്ട കമന്റ് വന്നയിടത്ത് നോക്കി പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങൾ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാൻ വന്നെങ്കിൽ മിണ്ടാതെ കണ്ട് സഹകരിക്കണം.”അന്നേരം ജനങ്ങൾ ആർത്ത് “മമ്മൂക്കാ..” വിളിയോടെ അടങ്ങിയൊതുങ്ങി നിന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് കോസ്റ്റ്യും പോലും മാറാതെ, (ഇന്നത്തെപ്പോലെ ലൊക്കേഷനിൽ വിശ്രമിക്കാനോ കോസ്റ്റ്യും മാറാനോ കാരവാൻ സൗകര്യമൊന്നുമില്ലല്ലോ..) മമ്മൂക്ക കാറിൽ നേരെ ഹോട്ടലിലേക്ക് വിശ്രമിക്കാൻ പോകും വഴി, നിലമ്പൂർ ടൂറിസ്റ്റ് ഹോം കെട്ടിടത്തിന്റെ താഴെയുള്ള ജാവിദ് മെഡിക്കൽസ് ഷോപ്പിലിരിക്കുന്ന ഉടമയെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു! കാറിൽ ചന്തുവിന്റെ കോസ്റ്റ്യുമിൽ ഇരിക്കുന്ന മമ്മൂക്ക കൈകൊട്ടി അൽപ്പം ഉറക്കെ ആ ആളെ വിളിച്ചു. ഷോപ്പിലെ ആൾ കാറിലേക്ക് സൂക്ഷിച്ചുനോക്കി. പുരാതനവസ്ത്രങ്ങൾ അണിഞ്ഞ് കാറിലിരിക്കുന്ന മമ്മൂക്കയെ അയാൾക്ക് മനസ്സിലായില്ല. പിടുത്തം കിട്ടുന്നില്ല. ഒന്നാമത്, സിനിമ തീരേ കാണാത്തതിനാൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി താരങ്ങളെ ആരെയും ആ മെഡിക്കൽ ഷോപ്പുടമയ്ക്ക് അറിയില്ല. മമ്മൂക്ക ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അയാളുടെ അടുത്തേക്ക് വിട്ടു. ഡ്രൈവർ, മെഡിക്കൽ ഷോപ്പിൽ നിന്നുകൊണ്ട് തുറിച്ച് നോക്കുന്ന ഉടമയുടെ അടുത്ത് ചെന്ന്.”കാറിലിരിക്കുന്നത് നടൻ മമ്മൂട്ടിയാണ്. നിങ്ങളോട് ഒന്ന് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു”.അന്നേരം പെട്ടെന്ന് ബോധം കിട്ടിയത് പോലെ അയാൾ കാറിനരികിൽ ചെന്നു

മമ്മൂക്ക പരിചിതഭാവത്തിൽ ചിരിച്ചു.”ടാ.. യൂസഫേ.., സുഖമാണോ? നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി, മമ്മൂട്ടി എന്നാണറിയപ്പെടുന്നേ. നമ്മൾ ഒരുമിച്ച് മഞ്ചേരി ശ്രീധരൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്തവരല്ലേ. യൂസഫ്ക്ക മമ്മൂക്കയെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ കടയിലേക്ക് ക്ഷണിച്ചെങ്കിലും ആൾക്കാർ തിരിച്ചറിഞ്ഞ് ചുറ്റും കൂടിയാൽ പ്രശ്‌നാവുംന്നൊക്കെ പറഞ്ഞ് മമ്മൂക്ക കാറിൽ തന്നെയിരുന്നു. യൂസഫ്ക്ക പറഞ്ഞു: അല്ല മുഹമ്മദ് കുട്ടീ.., നമ്മൾ വക്കീൽ പണി പഠിച്ചെങ്കിലും, ഞാൻ മെഡിക്കൽ ഷോപ്പിലും നീയ് സിനിമേലും പെട്ടുപോയി ല്ലേ..? അതുമല്ല, നിന്നെ ഈ പുരാണാവതാര വേഷത്തിൽ കണ്ടാൽ സ്വന്തം ഉമ്മ ഉപ്പ വരെ തിരിച്ചറീല! ഹേയ്.. ഇത് പുരാണ അവതാരമൊന്നുമല്ല. ഇത് ചന്തുവാ. ചന്തു ചേകവർ” – മമ്മൂക്ക പറഞ്ഞു. ആളുകൾ കൂടിയതോടെ മമ്മൂട്ടി പെട്ടെന്ന് പോവുകയായിരുന്നു. ആ പോയത് മമ്മൂട്ടിയല്ലേ എന്ന് ചോദിച്ചപ്പോൾ അതേതോ ചന്തു ചേകവരാണെന്നായിരുന്നു യൂസഫ്ക്ക നൽകിയ മറുപടിയെന്നും സാലിഹ് ഹംസയുടെ കുറിപ്പിൽ പറയുന്നു.

malayalam

More in Actor

Trending

Recent

To Top