Connect with us

അടുത്തേക്ക് വിളിച്ചു, “പുന്നാരപ്പൂങ്കാട്ടിൽ എഴുതിയയാളാണിത്, സുജേഷ്. അവാർഡൊക്കെ കിട്ടി” യെന്ന് കാവ്യയോട്.. പിന്നെ നെഞ്ചത്തൊരിടിയും; ചടങ്ങിനിടെ സംഭവിച്ചത്!

Malayalam

അടുത്തേക്ക് വിളിച്ചു, “പുന്നാരപ്പൂങ്കാട്ടിൽ എഴുതിയയാളാണിത്, സുജേഷ്. അവാർഡൊക്കെ കിട്ടി” യെന്ന് കാവ്യയോട്.. പിന്നെ നെഞ്ചത്തൊരിടിയും; ചടങ്ങിനിടെ സംഭവിച്ചത്!

അടുത്തേക്ക് വിളിച്ചു, “പുന്നാരപ്പൂങ്കാട്ടിൽ എഴുതിയയാളാണിത്, സുജേഷ്. അവാർഡൊക്കെ കിട്ടി” യെന്ന് കാവ്യയോട്.. പിന്നെ നെഞ്ചത്തൊരിടിയും; ചടങ്ങിനിടെ സംഭവിച്ചത്!

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹച്ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നാദിർഷയുടെ ഉറ്റ സുഹൃത്തായ ദിലീപ് കുടുംബ സമേതമാണ് ചടങ്ങിന് എത്തിയത് ദിലീപിന്‍റേയും കുടുംബത്തിന്‍റേയും ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൈറലാണ്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും
ഒപ്പമുള്ള ചിത്രങ്ങളും പലരും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഗാനരചയിതാവ് സുജേഷ് ഹരി ദിലീപിനും കാവ്യയ്ക്കും ഒപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പുമാണ്
വൈറലായിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെയാണ്…

ഫാമിലിയെയൊക്കെ പരിചയപ്പെടുത്തി തിരിച്ച് സീറ്റിൽ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ സൈഡിൽ നിന്നൊരു വിളി ‘വാ ഫുഡ് കഴിക്കാം’ മറ്റാരെയോ ആണെന്ന് കരുതി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എൻ്റെ ബാക്കിലാരുമില്ല. വീണ്ടും കൈയെടുത്ത് വിളിച്ചു. ഞാൻ നടന്നടുത്തേക്ക് ചെന്നപ്പോൾ കാവ്യയോട്
“പുന്നാരപ്പൂങ്കാട്ടിൽ എഴുതിയയാളാണിത്, സുജേഷ്. അവാർഡൊക്കെ കിട്ടി” എന്ന് പറഞ്ഞ് നെഞ്ചത്തൊരിടിയും, നേരത്തെയെടുത്ത ഫോട്ടോ റെഡിയായില്ല നല്ലയൊരെണ്ണം കൂടിയെടുത്തേ എന്നൊരു പറച്ചിലും തിരക്കിൽ നിന്നൊഴിഞ്ഞു മാറി നിന്ന എന്നെ ആരൊക്കെയോ ആക്കിയ നിമിഷങ്ങള്‍… ഇങ്ങനെയാണ് സുജേഷ് ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്

2019 ൽ പുറത്തിങ്ങിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന സിനിമയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമാ ഗാനരചനയിൽ തുടക്കം കുറിച്ചയാളാണ് സുജേഷ്. ചിത്രത്തിലെ ‘പുലരിപൂ പോലെ’ എന്ന ഗാനത്തിന് 2019ലെ മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും ലഭിക്കുകയുണ്ടായി. ദിലീപും നാദിര്‍ഷയും ചേര്‍ന്നൊരുക്കുന്ന ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്ന സിനിമയ്ക്കായി പാട്ടൊരുക്കുകയാണ് സുജേഷ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top