Connect with us

പെണ്ണ് കാണാന്‍ വന്ന അമ്മായിയച്ഛനും അമ്മായിയമ്മയും ഒരാഴ്ച എന്റെ വീട്ടില്‍ താമസിച്ചാണ് മടങ്ങിയത്; വിവാഹത്തിന് മുൻപ് കത്തിലൂടെ ആ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു;”അത് എന്റെ രക്തമാണ്” ;വിവാഹത്തെ കുറിച്ച് ആശ ശരത്ത് !

News

പെണ്ണ് കാണാന്‍ വന്ന അമ്മായിയച്ഛനും അമ്മായിയമ്മയും ഒരാഴ്ച എന്റെ വീട്ടില്‍ താമസിച്ചാണ് മടങ്ങിയത്; വിവാഹത്തിന് മുൻപ് കത്തിലൂടെ ആ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു;”അത് എന്റെ രക്തമാണ്” ;വിവാഹത്തെ കുറിച്ച് ആശ ശരത്ത് !

പെണ്ണ് കാണാന്‍ വന്ന അമ്മായിയച്ഛനും അമ്മായിയമ്മയും ഒരാഴ്ച എന്റെ വീട്ടില്‍ താമസിച്ചാണ് മടങ്ങിയത്; വിവാഹത്തിന് മുൻപ് കത്തിലൂടെ ആ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു;”അത് എന്റെ രക്തമാണ്” ;വിവാഹത്തെ കുറിച്ച് ആശ ശരത്ത് !

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാള മനസ്സിൽ കൂടുകൂട്ടി പിന്നീട് സിനിമയുടെ കോട്ടവാതിലും ചവിട്ടിത്തുറന്ന നായികയാണ് ആശ ശരത്ത്. നൃത്തം എന്ന തന്റെ ജീവശ്വാസം മുറുകെ പിടിച്ചു കൊണ്ടാണ് ആശാ ശരത്ത് സിനിമയിലേക്കും ചുവടുറപ്പിച്ചത്.. വിവാഹ ശേഷമാണ് ശരിയ്ക്കും തനിയ്ക്ക് ചിറകുകള്‍ മുളച്ചത് എന്നാണ് ആശ ശരത്ത് പറയുന്നത്.

കല്യാണത്തിന് മുന്‍പ് അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ട് പോലും അച്ഛനും അമ്മയും വിട്ടിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷം ശരത്തേട്ടന്‍ എല്ലാത്തിനും സപ്പോര്‍ട്ട് ആയിരുന്നു, എന്നാണ് ആശാ ശരത്ത് പറയുന്നത്.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ടെലിവിഷൻ പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ വിവാഹത്തെ കുറിച്ച് ആശ ശരത്ത് ആദ്യമായി വെളിപ്പെടുത്തുന്നത്.

“അമ്മ ഡാന്‍സ് ടീച്ചര്‍ ആയത് കാരണം ചെറുപ്പം മുതലേ നൃത്തം അഭ്യസിയ്ക്കുന്നുണ്ട്. ആ സമയത്ത് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. കമലദളത്തില്‍ മോനിഷ ചെയ്ത വേഷം ആദ്യം വന്നിരുന്നത് എനിക്കാണ്. പക്ഷെ അച്ഛനും അമ്മയും വിട്ടില്ല. എനിക്ക് രണ്ട് ചേട്ടന്മാരുണ്ട് . കല്യാണത്തിന് മുന്‍പ് സിനിമാഭിനയം ഒന്നും വേണ്ട, കല്യാണം കഴിഞ്ഞിട്ട് അവന് താത്പര്യം ഉണ്ടെങ്കില്‍ പോയിക്കോളൂ എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.

പക്ഷെ നൃത്തത്തില്‍ സജീവമായിരുന്നു. എന്റെ ഡാന്‍സ് വീഡിയോ കണ്ടിട്ടാണ് ശരത്തേട്ടന്‍ എന്നെ കല്യാണം ആലോചിച്ചത്. ചേട്ടന്‍ മസ്‌കറ്റിലായിരുന്നു. അവിടെയുള്ള സുഹൃത്തായിരുന്നു ശരത്തേട്ടന്‍. അവിടെയുള്ള ബാച്ചിലര്‍ ലൈഫിന് ഇടയില്‍ ഹോംലി ഫുഡ് എല്ലാം ഇവര്‍ക്ക് ഭയങ്കര ഇഷ്ടമായിരിയ്ക്കും.

ഒരു ദിവസം ചേട്ടനൊപ്പം ശരത്തേട്ടന്‍ മസ്‌കറ്റിലുള്ള ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്‍ പോയി. അവിടെ വച്ച് എന്റെ ഡാന്‍സ് വീഡിയോ കാണാനിടയായി. അങ്ങനെയാണ് ഏട്ടനോട് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞത്.

ശരത്തേട്ടന്‍ അത് സീരിയസ് ആക്കിയെടുത്തു, അവരുടെ വീട്ടില്‍ പറഞ്ഞു. ഞാന്‍ അപ്പോള്‍ ബികോമിന് പഠിയ്ക്കുകയായിരുന്നു. മലയാളികളാണെങ്കിലും ശരത്തേട്ടന്റെ അച്ഛനും അമ്മയും എല്ലാം മഹാരാഷ്ട്രയില്‍ സെറ്റില്‍ഡ് ആണ്. അവര്‍ നേരെ പെണ്ണു കാണാനായി ഞങ്ങളുടെ വീട്ടില്‍ വന്നു. ഒരാഴ്ചയോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. മകന്റെ സുഹൃത്തിന്റെ വീട് എന്ന വിശ്വാസമാണ് ആ ബന്ധത്തിന് കാരണം. കല്യാണം ഒക്കെ ഉറപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ശരത്തേട്ടനെ ഞാന്‍ നേരില്‍ കാണുന്നത്.

പക്ഷെ ആ ഒരു വര്‍ഷക്കാലം ഞങ്ങള്‍ക്ക് ശരിയ്ക്കും പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചു. ധാരാളം കത്തുകള്‍ എഴുതുമായിരുന്നു. അങ്ങനെ ഒരു എഴുത്തില്‍ അഭിനയിക്കാന്‍ ഒന്നും പോയില്ല എങ്കിലും എനിക്ക് നൃത്തം ചെയ്യാതെ പറ്റില്ല, അത് എന്റെ രക്തമാണ് എന്ന് ഞാന്‍ എഴുതിയിരുന്നു. എങ്കില്‍ ഞാന്‍ ആ രക്തം പമ്പ് ചെയ്യുന്ന ഹൃദയം ആയിരിയ്ക്കും എന്നായിരുന്നു ശരത്തേട്ടന്‍ പറഞ്ഞത്. അത് സത്യമായി, വിവാഹ ശേഷമാണ് എനിക്ക് ചിറകുകള്‍ മുളച്ചത്, കൂടുതല്‍ ഞാന്‍ കലാരംഗത്തേക്ക് എത്തിയത്.

ആദ്യം ചെയ്തത് ടെലിഫിലം ആണ്. അത് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അത് കണ്ടിട്ടാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിച്ചത്. പിന്നെ പതിയെ സിനിമകള്‍ വന്നു തുടങ്ങി. ദൃശ്യം ടു റിലീസ് ചെയ്ത് എട്ട് ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ കണ്ടത്. പടം ഹിറ്റായപ്പോള്‍ ലാലേട്ടന്‍ വിളിച്ചു പറഞ്ഞു വെല്‍കം ടു മലയാളം സിനിമ എന്ന്. ദൃശ്യം കരിയറിലെ വലിയൊരു ബ്രേക്ക് തന്നെയാണ്.

ഇപ്പോള്‍ കേരളത്തിലും ഗള്‍ഫിലുമായി ഷട്ടില്‍ അടിച്ചുകൊണ്ടാണ് ജീവിതം. 182 ദിവസം ഗള്‍ഫില്‍ നിന്നില്ല എങ്കില്‍ എന്‍ ആര്‍ ഐ സ്റ്റാറ്റസ് നഷ്ടപ്പെടും. അവിടെ ഡാന്‍സ് സ്‌കൂളുകളും സ്ഥാപനങ്ങളും ഉള്ളത് കാരണം ആ സ്റ്റാറ്റസ് പോകാതെ നോക്കണം. അതിനിടയില്‍ സിനിമ ചെയ്യണം എന്റെ അച്ഛനെയും അമ്മയെയും, ശരത്തേട്ടന്റെ അച്ഛനെയും അമ്മയെയും എല്ലാം കാണുവാനും പോകണം. അതുകൊണ്ട് വരുന്ന ഒരുപാട് സിനിമകളില്‍ നിന്നും ചിലത് മാത്രമാണ് ഇപ്പോഴും തിരഞ്ഞെടുക്കുന്നത്- ആശ ശരത്ത് പറഞ്ഞു.

about asha sharath

More in News

Trending

Recent

To Top