Connect with us

എന്ത്‌ തരം ആരോപണം വന്നാലും തല കുമ്പിടാതെ, അന്തപുരത്തിൽ ഒളിച്ചിരുന്ന് വെട്ടുക്കിളികളെ ഇറക്കി ചോദ്യം ചോദിക്കുന്നവന് നേരെ കൊഞ്ഞനം കാണിക്കാതെ നേരെ വാ നേരെ പോ ആറ്റിറ്റ്യൂടുമായി തല ഉയർത്തി നിന്ന് സംസാരിക്കുന്നു, അതിന് നട്ടെല്ല് വേണം നട്ടെല്ല് ഉള്ള അച്ഛന്റെ നട്ടെല്ല് ഉള്ള മകൾ; കുറിപ്പ്

Malayalam

എന്ത്‌ തരം ആരോപണം വന്നാലും തല കുമ്പിടാതെ, അന്തപുരത്തിൽ ഒളിച്ചിരുന്ന് വെട്ടുക്കിളികളെ ഇറക്കി ചോദ്യം ചോദിക്കുന്നവന് നേരെ കൊഞ്ഞനം കാണിക്കാതെ നേരെ വാ നേരെ പോ ആറ്റിറ്റ്യൂടുമായി തല ഉയർത്തി നിന്ന് സംസാരിക്കുന്നു, അതിന് നട്ടെല്ല് വേണം നട്ടെല്ല് ഉള്ള അച്ഛന്റെ നട്ടെല്ല് ഉള്ള മകൾ; കുറിപ്പ്

എന്ത്‌ തരം ആരോപണം വന്നാലും തല കുമ്പിടാതെ, അന്തപുരത്തിൽ ഒളിച്ചിരുന്ന് വെട്ടുക്കിളികളെ ഇറക്കി ചോദ്യം ചോദിക്കുന്നവന് നേരെ കൊഞ്ഞനം കാണിക്കാതെ നേരെ വാ നേരെ പോ ആറ്റിറ്റ്യൂടുമായി തല ഉയർത്തി നിന്ന് സംസാരിക്കുന്നു, അതിന് നട്ടെല്ല് വേണം നട്ടെല്ല് ഉള്ള അച്ഛന്റെ നട്ടെല്ല് ഉള്ള മകൾ; കുറിപ്പ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയിൽ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തിൽ എഴുത്തുകാരി അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് ഇങ്ങനെ

തന്റെ ഡ്രസ്സിങ്, തന്റെ ലൈഫ് സ്റ്റൈൽ, തന്റെ വരുമാന മാർഗ്ഗം എന്നിവയെ കുറിച്ച് ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ അവർ മാളത്തിൽ കയറി ഒളിച്ചില്ല. പി ആർ വർക്കുകാരെ വിളിച്ചു കൂട്ടി ക്യാപ്‌സ്യൂൾ വാരി വിതറിയില്ല. തന്നെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ അത് വിശദീകരിക്കാൻ അപ്പന്റെ പാർട്ടിയെയോ, വക്താക്കളെയോ ഏല്പിച്ചുമില്ല. പകരം ചങ്കൂറ്റത്തോടെ വന്ന് നിന്ന് പൊതുസമൂഹത്തിനു മുന്നിൽ പറയാനുള്ളത് വ്യക്തമായി, കൃത്യമായി വിളിച്ചുപറഞ്ഞു!!!

വ്യാജ ഡിഗ്രിയും വ്യാജപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും വ്യാജ മാർക്ക് ലിസ്റ്റും എന്തിന് പ്രിൻസിപ്പലിന്റെ വരെ വ്യാജ ഒപ്പും ഇട്ട് “വിദ്യാ “സമ്പന്നരായി നടക്കുന്ന ടീമുകൾക്ക് കണ്ടന്റ് ക്രിയേഷൻ എന്തെന്നോ അത് വഴി വമ്പൻ അന്താരാഷ്ട്ര കമ്പനികൾക്ക് കൊടുക്കാൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിങ് എന്തെന്നോ എങ്ങനെ മനസ്സിലാവാനാണ്? ചങ്ങമ്പുഴയുടെ വാഴക്കുല അപ്പാടെ തട്ടിക്കേറ്റി ഇപ്പുറത്തെ വൈലോപ്പിള്ളിയുടെ മുറ്റത്ത് കുടഞ്ഞിട്ട് കിട്ടുന്ന
പി എച്ച് ഡിയും മാർക്ക് തട്ടിപ്പും പിൻവാതിൽ നിയമനങ്ങളും, മുറി ഇംഗ്ലീഷുമായി നടക്കുന്ന ടീമുകൾക്ക് എന്ത്‌ കണ്ടന്റ് ക്രീയേഷൻ? എന്ത്‌ ഡിജിറ്റൽ മാർക്കറ്റിങ്?

ആരാധ്യനായ ചാണ്ടി സാർ മുഖ്യമന്ത്രിയായിട്ട് ഇരുന്നപ്പോൾ , നിയമസഭാ മന്ദിരത്തിനുള്ളിൽ വച്ച് കമ്മി ഊണിസ്റ്റ് പാർട്ടിയുടെ വന്ദ്യവയോധികൻ പറഞ്ഞ ഊളത്തരം പൊതു സമൂഹം മറന്നിട്ടില്ല. അന്നും അപ്പന്റെ മേലുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ വീട്ടിൽ ഇരിക്കുന്ന പെൺകുട്ടികളെ വലിച്ചിഴച്ചു അനാവശ്യം പറഞ്ഞ അതേ പോഴത്തരം ഇപ്പോൾ അദ്ദേഹം മരണപ്പെട്ടിട്ടും കമ്മികൾ തുടർന്നുക്കൊണ്ടേയിരിക്കുന്നു. ഇതാണ് ഇവറ്റകളുടെ വനിതാ മതിൽ കെട്ടിയ സ്ത്രീവാദം. സ്വാശ്രയ മാനേജ്മെന്റിന് എതിരെ അണികളെ ഇറക്കി സമരം ചെയ്തിട്ട്, അതിനെതിരെ ഘോരഘോരം പ്രസംഗിച്ചിട്ട്, സ്വന്തം മകളെ മാനേജ്മെന്റ് സ്ഥാപനത്തിൽ വിട്ട് പഠിപ്പിച്ച ഒരച്ഛന്റെ മകൾ അല്ല അച്ചു. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിട്ട്, സ്വന്തം മകളുടെ IT കമ്പനി കണ്ട് അർമാദിച്ച ഒരച്ഛന്റെ മകൾ അല്ല അച്ചു. അപ്പൻ അധികാരത്തിൽ ഇരിക്കെ കരിമണൽ ബ്രാൻഡ് കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞു കർത്തയിൽ നിന്നും മാസപ്പടി വാങ്ങിയിട്ടും ഇല്ല അച്ചു. അന്തസ്സായി പഠിച്ചു, മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി ശേഷം സ്വന്തം പാഷൻ ആയ മോഡലിങ് കൊണ്ട് ഡിജിറ്റൽ മാനേജ്‌മെന്റ് വഴി എങ്ങനെ വരുമാനം നേടാം എന്നവർ കാണിക്കുന്നു. ഇന്ന് കമ്മികൾ ആയുധം ആക്കുന്ന അവരുടെ ഓരോ ഇൻസ്റ്റാഗ്രാം ഫോട്ടോസും അവർ ലോകത്തിന് മുന്നിൽ പരസ്യപ്പെടുത്തിയത്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ accessories, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുന്നതാണ് അവരുടെ ജോലി. അത് അവർ ചെയ്തത് അച്ചു ഉമ്മൻ എന്ന പേരിലാണ്. അല്ലാതെ സ്വന്തം കമ്പനിക്ക് അപ്പന്റെ പാർട്ടി ആഫീസ് അഡ്രസ്സ് ആയി കൊടുത്ത് കൊണ്ടല്ല.
സ്വന്തം നേതാവിന്റെ മകൾക്ക് നേരെ ഉന്നയിക്കപ്പെട്ട കോടികളുടെ നികുതി തട്ടിപ്പ്, മാസപ്പടി എന്നിവയ്ക്ക് ക്യാപ്സ്യൂൾ ഉണ്ടാക്കി ഉണ്ടാക്കി മടുത്തപ്പോൾ, അത് ഇനി ഏശില്ല എന്ന് മനസ്സിലായപ്പോൾ നേരെ ഇൻസ്റ്റാഗ്രാം തപ്പി കുറേ ഫോട്ടോസ് തപ്പി കുടഞ്ഞു കൊണ്ട് വന്നാൽ റോയൽ ഡോട്ടറിന്റെ മേൽ പുരണ്ട അഴിമതിയുടെ കരി മായുമോ അന്തംസ്??അച്ചു ഉമ്മൻ അപ്പന്റെ പാർട്ടി ആപ്പീസ് അഡ്രസ്സ് വച്ച് തട്ടിക്കൂട്ട് കമ്പനി ഉണ്ടാക്കിയില്ല. കോർപറേറ്റുകളുടെയും വ്യവസായികളെയും ഊറ്റി മാസപ്പടി വാങ്ങിയും ഇല്ല. മറിച്ച് വേൾഡ് ഫേമസ് ഫാഷൻ കമ്പനികൾക്ക് വേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു. മാന്യമായി ജീവിക്കുന്നു. അതുകൊണ്ട് എന്ത്‌ തരം ആരോപണം വന്നാലും തല കുമ്പിടാതെ, അന്തപുരത്തിൽ ഒളിച്ചിരുന്ന് വെട്ടുക്കിളികളെ ഇറക്കി ചോദ്യം ചോദിക്കുന്നവന് നേരെ കൊഞ്ഞനം കാണിക്കാതെ നേരെ വാ നേരെ പോ attittude മായി തല ഉയർത്തി നിന്ന് സംസാരിക്കുന്നു.അതിന് നട്ടെല്ല് വേണം നട്ടെല്ല് ഉള്ള അച്ഛന്റെ നട്ടെല്ല് ഉള്ള മകൾ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

അതേസമയം അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും എതിര്‍വിഭാഗവും പുറത്തുവിട്ടിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജുവഴി അച്ചു തന്നെ നേരത്തെ പുറത്തുവിട്ടവയാണിത്. ലക്ഷങ്ങള്‍ വിലവരുന്ന ബ്രാന്‍ഡഡ് ബാഗുകളും വസ്ത്രങ്ങളുമെല്ലാം ധരിച്ച അച്ചുവിനെ അതില്‍ കാണാം. പതിനായിരങ്ങള്‍ ചിലവുള്ള ഹോട്ടല്‍ മുറിയിലാണവരുടെ താമസവുമെന്ന് പറയുന്നു.

അനേകം ബ്രാന്‍ഡുകളുമായി സഹകരിച്ചാണ് തന്റെ ജോലി. പുതിയ വസ്ത്രങ്ങളും ഫാഷനുകളെല്ലാം പരിചയപ്പെടുത്തുന്നത് ജോലിയുടെ ഭാഗമാണ്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണവ. തനിക്കെതിരായ മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഒരുതരത്തിലും പിതാവിന്റെ പേര് ദുരുപയോഗിച്ചിട്ടില്ലെന്നും അച്ചു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അച്ചു ഉമ്മന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്ന് സൈബര്‍ അണികള്‍ പറയുന്നു. 23 ലക്ഷത്തോളം വരുന്ന ബാഗുകളും മറ്റും അവരുടെ സ്വന്തമാണ്. ആ ബാഗ് പല കാലങ്ങളില്‍ അവര്‍ ഉപയോഗിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തവുമാണ്. മാത്രമല്ല, അത്ര പോപ്പുലര്‍ അല്ലാത്ത ഒരു വ്യക്തിയെ മള്‍ട്ടി ബില്യന്‍ ഡോളര്‍ ബിസിനസ് ചെയ്യുന്നവര്‍ പെയ്ഡ് പാര്‍ട്ണര്‍മാര്‍ ആക്കാറില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

സൈബർ അധിക്ഷേപത്തിനെതിരെ കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും അച്ചു ഫെയ്സ്ബുക്ക് കുറിപ്പിലെഴുതി.

More in Malayalam

Trending

Recent

To Top