Connect with us

മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയല്ലേ, അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളില്ലല്ലോയെന്ന് ദിലീപ്; മീനാക്ഷിയ്ക്കും ഒരു അമ്മയുണ്ടെന്ന് കമന്റ്

Malayalam

മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയല്ലേ, അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളില്ലല്ലോയെന്ന് ദിലീപ്; മീനാക്ഷിയ്ക്കും ഒരു അമ്മയുണ്ടെന്ന് കമന്റ്

മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയല്ലേ, അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളില്ലല്ലോയെന്ന് ദിലീപ്; മീനാക്ഷിയ്ക്കും ഒരു അമ്മയുണ്ടെന്ന് കമന്റ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്.

മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍. വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണിത്.

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. ഇതിനു മുന്‍പെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബര്‍ പത്തിന് ചിത്രം തിയേറ്ററിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയും അരുണ്‍ ഗോപിയുമെല്ലാം.

എന്നും എന്നോടൊപ്പം ജനങ്ങളുണ്ടാകുമെന്ന വിശ്വസത്തിലാണ് പുത്തന്‍ സിനിമകളുമായി താന്‍ ധൈര്യപൂര്‍വം എത്തുന്നതെന്നാണ് ദിലീപ് പറയാറുള്ളത്. അച്ഛന്റെ വേര്‍പാടിന് ശേഷം ദിലീപിന് എല്ലാം അമ്മയാണ്. എപ്പോഴും ദിലീപിനൊപ്പമാണ് അമ്മ സരോജം താമസിക്കുന്നത്. ദിലീപ് ജയിലിലായിരുന്നപ്പോള്‍ വാര്‍ധക്യസഹജമായ അവശതയിലും അമ്മ സരോജം മകനെ കാണാന്‍ എത്തിയിരുന്നു.

അമ്മയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അതിയായ സന്തോഷം ദിലീപിന്റെ മുഖത്ത് വിരിയുന്നതും കാണാം. അമ്മയ്ക്ക് ദിലീപ് ജീവിതത്തില്‍ നല്‍കുന്ന പ്രാധാന്യം ആരാധകര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ രാമലീല സിനിമയുടെ പൂജ ദിവസം നടന്ന ഒരു സംഭവം ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

ദിലീപ് എന്ന വ്യക്തിയുടെ ഇടപെടല്‍ മൂലം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം അമ്മയ്ക്ക് സമ്മാനിക്കാന്‍ തനിക്ക് സാധിച്ചുവെന്നാണ് വീഡിയോയില്‍ അരുണ്‍ ഗോപി പറയുന്നത്. ‘രാമലീലയുടെ പൂജ നടക്കുന്ന സമയത്ത് എന്റെ അമ്മ വന്നിരുന്നു. മീഡിയയും മറ്റുമെല്ലാം തടിച്ച് കൂടി ചടങ്ങ് നടക്കുന്ന സ്ഥലത്തും ദിലീപേട്ടന് ചുറ്റും തിരക്കായിരുന്നു.’

‘ആ തിരക്കിനിടയിലൂടെ ചെന്ന് ഞാന്‍ അമ്മയെ ദിലീപേട്ടന് പരിചയപ്പെടുത്തി. ചടങ്ങ് നടക്കുമ്പോള്‍ അമ്മ മാറി ഒതുങ്ങി ഒരു സ്ഥലത്തായിരുന്നു നിന്നത്. വിളക്ക് കൊളുത്തുന്ന സമയത്ത് ആരാണ് ആദ്യം തിരികൊളുത്തുന്നതെന്ന ചോദ്യം വന്നപ്പോള്‍ സ്വഭാവികമായി സംഭവിക്കുന്നത് പോലെ ദിലീപേട്ടന് നേരെ വിളക്ക് നീട്ടി. ഉടന്‍ തന്നെ അരുണിന്റെ അമ്മയെവിടെ എന്ന് ദിലീപേട്ടന്‍ ചോദിച്ചു. ശേഷം അമ്മ വന്ന് അമ്മയെകൊണ്ട് വിളക്കിലെ ആദ്യത്തെ തിരി തെളിയിപ്പിച്ചു.

എനിക്കും അമ്മയ്ക്കും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമാണ് അത്. അമ്മയ്ക്ക് എനിക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും നല്ലൊരു മൊമന്റായിരുന്നു അതെന്നാണ്’, അരുണ്‍ ഗോപി പറഞ്ഞത്. ഉടന്‍ തന്നെ താന്‍ അങ്ങനെ ചെയ്യാനുള്ള കാരണം ദിലീപും വ്യക്തമാക്കി. നമ്മുടെ എല്ലാം അമ്മയല്ലേ. മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയല്ലേ. അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളില്ലല്ലോ. അതുകൊണ്ട് തന്നെ അന്ന് ആ സന്ദര്‍ഭത്തില്‍ അവിടെ വിളക്ക് കൊളുത്താന്‍ ഏറ്റവും അര്‍ഹ ആ അമ്മ തന്നെയായിരുന്നുവെന്നാണ്’, മറുപടിയായി ദിലീപ് പറഞ്ഞത്.

വീഡിയോ വൈറലായതോടെ ദിലീപിന്റെ നല്ല മനസിനെയും അമ്മയോടുള്ള സ്‌നേഹത്തെയും പ്രശംസിച്ച് ആരാധകര്‍ എത്തി. ദിലീപിന്റെ റെസ്‌റ്റോറന്റ് കെ.പി.എ.സി ലളിത ഉള്‍പ്പെടെയുള്ള കുറച്ച് അമ്മമാര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം എന്നും പ്രഥമ പരിഗണന നല്‍കുന്നത് അമ്മയ്ക്കാണ്. ജൂലൈ 4 ദിലീപിന്റെ അമ്മയുടെ ജന്മദിനമാണ്. ആ തീയതിയിലാണ് അദ്ദേഹം സ്വന്തം സിനിമകള്‍ റിലീസ് ചെയ്യുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം മീനാക്ഷിക്കും ഒരു അമ്മയുണ്ടെന്ന കാര്യം മറക്കരുതെന്നാണ് ദിലീപിനോട് എതിര്‍പ്പുള്ള ചിലര്‍ കുറിച്ചത്.

‘ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്‌നേഹമാണ്. പിന്നെ ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവര്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല’ എന്നും ദിലീപ് പറഞ്ഞു.

ജനങ്ങള്‍ എനിക്കിട്ട പേരാണ് ജനപ്രിയ നായകന്‍ എന്നത്. അവരില്‍ ഒരാളായാണ് എന്നെ കാണുന്നത്. തമന്ന ജിയോട് പ്രത്യേക നന്ദിയുണ്ട്. ഇത്രയും പ്രശ്‌നങ്ങളുടെ ഇടയ്ക്കും ഈ പ്രോജക്ടിലേയ്ക്ക് തമന്ന ജി വരുകയും, അത് ഈ പ്രോജക്റ്റ് ഇത്ര വലുതാകാനും സഹായിച്ചു. എനിക്ക് മുന്‍പൊരു പരിചയവുമില്ല. ആകെ സ്‌ക്രീനില്‍ കണ്ടിട്ടേ ഉളളൂ. ബാഹുബലി ഒക്കെ കണ്ടപ്പോള്‍ ഇവര്‍ക്കൊപ്പം നമുക്ക് അഭിനയിക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചിരുന്നു. ദൈവത്തിന് നന്ദി’, എന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top