Connect with us

വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ വെച്ചും കാറില്‍ വെച്ചും പീ ഡിപ്പിച്ചു, പരാതി പിന്‍വലിക്കാന്‍ ഭീ ഷണിയും; നടന്‍ ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത നടി

News

വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ വെച്ചും കാറില്‍ വെച്ചും പീ ഡിപ്പിച്ചു, പരാതി പിന്‍വലിക്കാന്‍ ഭീ ഷണിയും; നടന്‍ ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത നടി

വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ വെച്ചും കാറില്‍ വെച്ചും പീ ഡിപ്പിച്ചു, പരാതി പിന്‍വലിക്കാന്‍ ഭീ ഷണിയും; നടന്‍ ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത നടി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബ ലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും എ ബി സി മലയാളം യൂട്യൂബ് വാര്‍ത്താചാനല്‍ എം ഡിയുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്ത് പൊലീസ്. ബ ലാത്സംഗം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് വച്ചാണ് യുവതിയെ പീ ഡിപ്പിച്ചതതെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നടിയും മോഡലുമാണ് യുവതി. നോര്‍ത്ത് പൊലീസിന് നവംബര്‍ 24ന് ആണ് യുവതി പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പീ ഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗോവിന്ദന്‍കുട്ടിയുടെ യൂട്യൂബ് ചാനലില്‍ ടോക്ക് ഷോ നടത്താന്‍ പോയപ്പോഴാണ് യുവതി ഗോവിന്ദന്‍ കുട്ടിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം പീ ഡിപ്പിക്കുകയായിരുന്നു. യുവതിയെ എറണാകുളത്തെ വാടകവീട്ടില്‍ വച്ച് മേയ് മാസത്തില്‍ രണ്ട് തവണ പീ ഡിപ്പിച്ചെന്നാണ് പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വാടക വീട്ടില്‍ വച്ചും രണ്ട് തവണ പീ ഡിപ്പിച്ചെന്ന് യുവതി പറയുന്നു. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

തമ്മനം മുതല്‍ കലൂര്‍ എത്തുന്നത് വരെ കാറില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇന്‍ഫോ പാര്‍ക്ക് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഡി ജി പി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍കുട്ടിക്ക് നോട്ടീസ് അയച്ചു.

ഇതിന് പിന്നാലെ വീണ്ടും ഗുരുതര ആരോപണവുമായി നടി വീണ്ടും രംഗത്തെത്തിയിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നത്. പ്രശ്‌നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദന്‍ കുട്ടി തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നുമാണ് ആരോപണം. ഗോവിന്ദന്‍ കുട്ടി ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.

‘ഇന്നലെയാണ് നമ്മള്‍ ഈ വിഷയം സംസാരിച്ചത്. അതിനുമുമ്പ് എന്താണെന്ന് വെച്ചാല്‍ എഴുതിക്കോട്ടെ, തീരുമാനിച്ചോട്ടെ എന്ന് കരുതി. നീ എന്റെ പേര് എഴുതുമെന്ന് പേടിച്ചിട്ടൊന്നുമല്ല, ഞാന്‍ നിന്റെ കാമുകനാന്നല്ലേ എഴുതത്തുള്ളൂ. അത് എഴുതിക്കോട്ടെ എനിക്ക് പ്രശ്‌നമൊന്നുമില്ല. നമ്മള്‍ അടിയുണ്ടാകുന്നതിന്റെ കാരണം തന്നെ ഞാന്‍ അത്രത്തോളം പ്രശ്‌നത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ ഞാന്‍ നിന്നെ ഒരിക്കലും അങ്ങനെ ചെയ്യില്ല,’ എന്നാണ് ഓഡിയോയില്‍ ഗോവിന്ദന്‍ കുട്ടി പറഞ്ഞത്.

ഗോവിന്ദന്‍ കുട്ടി കൊല്ലത്തുള്ള റാഫി എന്ന പ്രൊഡ്യൂസറുമായി വന്ന് തന്നെ ക്യാന്‍വാസ് ചെയ്യുകയും കാലില്‍ വീണ് മാപ്പ് പറഞ്ഞ് വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്തു. നന്ദഗോപാല്‍ എന്നൊരു മീഡിയേറ്ററെ വെച്ചും സംസാരിച്ചു. അതിന്റെ തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് യുവതി പറഞ്ഞു.

എറണാകുളം നോര്‍ത്ത് പോലീസ് നവംബര്‍ 26 നാണ് ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടായാക്കിയതെന്നും ആരോപണമുണ്ട്. മുന്‍കൂര്‍ജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടന്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി.

ഗോവിന്ദന്‍ കുട്ടിക്ക് ഉന്നതതല ബന്ധമുണ്ട്. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസിനെ ഇല്ലാതാക്കുമെന്ന് തന്നെ വെല്ലുവിളിച്ചിട്ടുണ്ട്. കോടതി പറഞ്ഞ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഈ സാഹചര്യത്തില് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതി വരെ പോകുമെന്നും യുവതി പറയുന്നു.

More in News

Trending

Recent

To Top