കാവ്യക്ക് ഇത് കേട്ടാല്‍ വിഷമം തോന്നരുത്…. കാവ്യയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം; ഞെട്ടിച്ച് രാഹുൽ ഈശ്വർ; കാരണം ഇങ്ങനെ
കേസില്‍ ക്രൈം ബ്രാഞ്ച് കാവ്യ മാധവനെ ചോദ്യം ചെയ്യാനിരിക്കുകയാണ് അന്വേഷണ സംഘം. കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍
കേസ് ഒന്നുമല്ലാതെ അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. കാവ്യയാണ് മാഡമെന്ന് അന്വേഷണ സംഘം പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും. കാരണം ദിലീപിന്റെ പ്രതികാരമാണ് കേസിന്റെ ആധാരം. അതില്‍ ഭാര്യയായ കാവ്യ സഹായിച്ചു എന്നത് യുക്തിക്ക് നിരക്കാത്ത വാദമാണെന്നും അതിജീവിത യഥാര്‍ത്ഥത്തില്‍ കാവ്യയുടെ ജീവിതത്തിന് ഗുണമാണ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘കാവ്യയെ ചോദ്യം ചെയ്യുന്നതിനെ നൂറ് ശതമാനം സ്വാഗതം ചെയ്യുന്നു. കാവ്യയ്ക്കത് ബുദ്ധിമുട്ടായിരിക്കാം. പക്ഷെ കാവ്യയടക്കമുള്ളവരെ ചോദ്യം ചെയ്ത് ഏതെങ്കിലും രീതിയില്‍ മാഡം കാവ്യയാണെന്ന് പൊലീസ് പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴും. ദിലീപിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമാക്കിയ അതിജീവിതയോട് രണ്ടാമത്തെ ഭാര്യ പ്രതികാരം ചെയ്തു എന്ന് പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അതിജീവിതയെടുത്ത നിലപാട് കാരണവും കാര്യങ്ങള്‍ ആദ്യ ഭാര്യയോട് തുറന്നു പറഞ്ഞതുമാണ് ഒരു പക്ഷെ കാവ്യയ്ക്ക് ദിലീപിനെ കല്യാണം കഴിക്കാന്‍ കാരണമായത്. തന്റെ ജീവിതത്തില്‍ നല്ല മാറ്റം വരുത്താനിടയായ അതിജീവിതയെ കാവ്യ കുടുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ കേസിന്റെ നരേറ്റീവ് മാറുമെന്ന് മാത്രമല്ല കേസിന്റെ കേന്ദ്ര ബിന്ദു ഇല്ലാതാവും. കാവ്യക്ക് ഇത് കേട്ടാല്‍ വിഷമം തോന്നരുത്. കാവ്യയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം കാവ്യയെ അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്താല്‍ ആ നിമിഷം കേസ് താഴെ വീഴും. കേസിന്റെ പ്രധാന അടിസ്ഥാനമെന്നത് ദിലീപിന്റെ പ്രതികാരമാണ്. ദിലീപിന്റെ പ്രതികാരത്തില്‍ കാവ്യ കൂടി പങ്കെടുത്ത് എന്ന് പറഞ്ഞാല്‍ യുക്തിക്ക് നിരക്കുന്നതാണോയെന്ന് നമ്മളെല്ലാവരും ഒന്ന് ചിന്തിച്ച് നോക്കണം,’രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പൊലീസ് ക്ലബില്‍ വെച്ചല്ല കാവ്യയെ ചോദ്യം ചെയ്യുക. അന്വേഷണ സംഘം വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. സംവിധായകന് ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്. ‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ’ എന്ന സംഭാഷണത്തിന് കാവ്യയ്ക്ക് ഉത്തരം നല്‍കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.