Connect with us

ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ സ്വഭാവം.. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.. ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല- മീനാക്ഷി രവീന്ദ്രൻ

Uncategorized

ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ സ്വഭാവം.. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.. ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല- മീനാക്ഷി രവീന്ദ്രൻ

ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ സ്വഭാവം.. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.. ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല- മീനാക്ഷി രവീന്ദ്രൻ

പ്രേമലു സിനിമയിലൂടെ ഇപ്പോൾ ശ്രദ്ധ പിടിച്ച് പറ്റിയ തരാം കൂടിയാണ്. കയ്യടികള്‍ക്കും ആദരവിനുമൊക്കെ ഇടയിലും സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും മീനാക്ഷി നേരിടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ ഒറിജിനൽ മീനാക്ഷിയെ ആർക്കും ഇതേവരെ അറിയില്ലെന്ന് പറയുകയാണ് താരം. ഒറിജിനൽ മീനാക്ഷി ആരാണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. ഇതിന്,”പ്രോഗ്രമുകളിൽ ഉള്ള മീനാക്ഷി സ്ക്രിപ്റ്റിന്റെ ഭാഗമാണ്. കൗണ്ടറുകൾക്ക് ചമ്മി കൊടുക്കുന്നതും അതിന്റെ ഭാഗമാണ്. ഞാൻ ചമ്മില്ലയെന്ന ഈഗോയിൽ നിൽക്കുന്നതിനെക്കാൾ കയ്യീന്ന് പോയെന്ന് അറിയുമ്പോൾ അത് അംഗീകരിക്കുന്നതാണ് അതിന്റെ ഭംഗി. ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ സ്വഭാവം. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല, ഒരുപാട് സംസാരിക്കുന്ന ആളാണ്” എന്നാണ് മീനാക്ഷിയുടെ മറുപടി.

പത്ത് വയസിൽ ചിന്തിച്ച പോലെയോ ഇരുപത്തി ഒന്ന് വയസിൽ ചിന്തിച്ച പോലെയോ അല്ല ഇപ്പോൾ ചിന്തിക്കുന്നത്. പഠിക്കുക, മറക്കുക, ഒന്നൂടെ പഠിക്കുക എന്ന രീതിക്കാണ് താൻ മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി പറയുന്നു. മാറ്റങ്ങൾ വരുത്താൻ താൽപര്യപ്പെടുന്നയാളാണ് താൻ എന്നും മീനാക്ഷി പറയുന്നു. തന്റെ ഉള്ളിൽ തന്നെയൊരു റിബൽ ഉണ്ടെന്നും ബോഡി ഷെയിമിങ് കമന്റുകൾ മറികടക്കാൻ അത് സഹായിച്ചതായും താരം പറയുന്നു. തന്നെ കൊണ്ട് പറ്റില്ലെന്ന് പറയുന്നിടത്ത് അത് ചെയ്ത് കാണിക്കണമെന്ന വാശി ഉള്ളിലെവിയോ ഉള്ളതായും മീനാക്ഷി പറയുന്നുണ്ട്. സൈബർ അറ്റാക്ക് മുതല്‍ ബോഡി ഷെയ്മിംഗ് വരെ മീനാക്ഷി നേരിടാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ എന്ത് പറയുമെന്ന് കരുതി തന്റെ രീതികളിലൊന്നും മാറ്റം വരുത്താന്‍ മീനാക്ഷി ഒരുക്കമല്ല.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top