മെറീനയെ പൊളിച്ചടുക്കി ഷൈൻ; എന്തായാലും പറഞ്ഞിട്ട് പോയ മതി; സംഭവിച്ചത് ഇതാണ്!!
By
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികൾ കൊണ്ടും ഷൈൻ വിവാദങ്ങളിൽ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഇന്റർവ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമർശനങ്ങൾക്ക് ഇടയുണ്ടാക്കി.
ഒരേ സമയം ആരാധകരേയും വിമർശകരേയും ഒരുപോലെ സമ്പാദിച്ച താരം കൂടിയാണ് ഷൈൻ. നടന്‍ ഷൈന്‍ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ചിത്രത്തില്‍ ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ തുടങ്ങിയ നടിമാരും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ നടന്‍ ഷൈനും മെറീനയും തമ്മിലുള്ള വഴക്കിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചില താരങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് സിനിമകള്‍ വളരെക്കാലം നീണ്ട് പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് രണ്ട് സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് കമ്മിറ്റ് ചെയ്ത പടം തീര്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ്.
അത് തീര്‍ക്കാതെ ഞാന്‍ വേറെ സിനിമ ചെയ്യാന്‍ പോയാല്‍ നാളെ വേറെ വര്‍ത്തമാനം വരും. അവളിത് ഇവിടെ ഉപേക്ഷിച്ചിട്ട് വേറെ പടത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണെന്ന് ഞാനുള്‍പ്പെടുന്ന ടീമിലുള്ളവരും ബാക്കി മീഡിയക്കാരും പറയും. എന്നിരുന്നാലും സംവിധായകനോടും നിര്‍മാതാവിനോടും എനിക്ക് വന്ന ബുദ്ധിമുട്ടുകളെ പറ്റിയും മോശം അനുഭവങ്ങളുമൊക്കെ പറയാറുണ്ട്. അവരുടെ ബുദ്ധിമുട്ടും മനസിലാക്കണം. പക്ഷേ നമ്മള്‍ കമ്മിറ്റ് ചെയ്ത പടം തീര്‍ക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
സിനിമ അങ്ങനെയാണ്. അതിന്റെ മോശം വശവും ഉള്‍കൊള്ളണമെന്നും ഗ്രേസ് പറയുന്നു. അവിടെ സ്ത്രീ-പുരുഷ വ്യത്യാസം നോക്കേണ്ടതില്ലെന്നാണ് ഷൈന്‍ പറയുന്നത്. 102 ഡിഗ്രി പനിയുള്ളപ്പോഴാണ് മമ്മൂക്ക ഡാഡി കൂള്‍ എന്ന ചിത്രത്തിലെ ഒരു സീനില്‍ സ്വീമിംഗ് പൂളിലേക്ക് ചാടുന്നത്. വേണമെങ്കില്‍ അദ്ദേഹത്തിന് ചിത്രീകരണം മാറ്റി വെക്കാമായിരുന്നു. പക്ഷേ അത് ചെയ്തില്ലെന്നും ഷൈന്‍ പറയുന്നു.
അതേ സമയം ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ പറ്റാത്തത് പോലെ ബുദ്ധിമുട്ട് വന്നുവെന്ന് മെറീന പറയുന്നു. നാല് ദിവസം ബെഡ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പ്രതിഫലം കിട്ടുമോന്ന് ചോദിച്ചതോടെ അവര്‍ പ്രശ്‌നമാക്കി. സിനിമ തുടങ്ങിയ ഉടനെ പ്രതിഫലം ചോദിക്കാന്‍ ഇവളാരാണെന്ന് ചോദിച്ച് അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു.
ഇതൊരു പുരുഷനായിരുന്നെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കും. പക്ഷേ സ്ത്രീയായത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അതുപോലെ വേറൊരു സിനിമയുടെ ലൊക്കേഷനില്‍ പുരുഷന്മാര്‍ക്ക് കാരവനും ഞാനടക്കമുള്ളവര്‍ക്ക് ബാത്ത്‌റൂമിന് സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നതെന്ന് പറഞ്ഞതോടെ ഷൈനും മെറീനയും തമ്മില്‍ വാക്കുതര്‍ക്കമായി.
പുരുഷന്മാരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കരുതെന്നും മെറീനയുടെ ആരോപണത്തില്‍ ഉള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താനും ഷൈന്‍ ആവശ്യപ്പെട്ടു. വീണ്ടും നടി സമാനമായ കാര്യം പറഞ്ഞതോടെ രൂക്ഷമായ ഭാഷയില്‍ നടന്‍ ബഹളമുണ്ടാക്കി. അവരെ വ്യക്തികളെന്ന് പറയുന്നതിന് പകരം പുരുഷന്മാരെന്ന് പറഞ്ഞാല്‍ അത് താനടക്കമുള്ള പുരുഷന്മാരെയും ബാധിക്കുമെന്നും ഷൈന്‍ പറഞ്ഞു.
ഇതിനിടെ ഗ്രേസ് ആന്റണിയും ഷൈനിനെ തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഷൈന്‍ വീണ്ടും ഒച്ചയെടുത്ത് സംസാരിച്ചതോടെ മെറീന അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ക്യാമറ ഓഫാക്കിയതിന് ശേഷം നടിയ്ക്ക് പ്രതികരിക്കാനുള്ള അവസരം കൊടുക്കുകയും ആശയം വിശദമാക്കുകകയും ചെയ്തതിന് ശേഷം വീണ്ടും അഭിമുഖത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തിരുന്നു.
അതേസമയം അഭിമുഖത്തിൽ നടി സ്വാസികയോട് ഷൈൻ ചോദിച്ച കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുകയാണ്. കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കിയിരുന്ന ആളുകള്‍ തന്‍റെ കുടുംബത്തിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സ്വാസിക വിജയ്. കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ഐസിജിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
‘എന്‍റെ അമ്മയുടെ മുത്തച്ഛന്‍ വിഷവൈദ്യനായിരുന്നു. കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്നതോടെ അവര്‍ ചെയ്തിട്ടുണ്ട്. എന്‍റെ വീട്ടില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട് അമ്മയൊക്കെ സാക്ഷിയാണ്’ എന്ന് സ്വാസിക പറഞ്ഞു. സ്വാസികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ഷൈന്‍ ടോം ചാക്കോ സ്വാസികയെ ചിലകാര്യങ്ങളില്‍ സംശയം ചോദിക്കുകയും ചെയ്യുന്നുണ്ട്.‘എവിടെയാണെങ്കിലും പാമ്പ് വരും. അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത്. വരും തലമുറയിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്.
അതുകൊണ്ട് ഒരു പരിധി കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഞാന്‍ ഇതൊന്നും കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നത്. അദ്ദേഹം മരിച്ചു ഇപ്പോള് ആരും ചെയ്യുന്നില്ല’ സ്വാസിക പറഞ്ഞു.കടിച്ച പാമ്പ് തന്നെയാണോ വീണ്ടും വരുന്നതെന്ന് ഷൈന്‍ ടോം ചാക്കോ സംശയം പ്രകടിപ്പിച്ചപ്പോള്‍, ‘എന്തുമാകട്ടെ പാമ്പ് വരുന്നുണ്ടല്ലോ, കടിച്ചയാളിന്‍റെ അടുത്ത് നിന്ന് വിഷമിറക്കി തിരിച്ചുപോകും, ആ സമയം നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത്’ സ്വാസിക പറഞ്ഞു.
കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ തള്ള്, തമാശ എന്നൊക്കെ പറയുമെങ്കിലും പക്ഷെ ഇത് റിയലായിട്ട് ഫാമിലിയില്‍ നടന്നതാണെന്ന് സ്വാസിക പറയുന്നു. വിഷവൈദ്യന്മാര്‍ പാമ്പ് കടിയേറ്റവരെ കാത്തിരിക്കും എന്ന് കേട്ടിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോയും പറഞ്ഞു. വീഡിയോയ്ക്ക് താഴെ നടിയെ പരിഹസിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളും ട്രോളുകളും വരുന്നത്. മുനിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് ക്ലീന്‍ ചെയ്തിരുന്നു എന്ന നവ്യ നായരുടെ പരാമര്‍ശത്തോട് ചേര്‍ത്താണ് സ്വാസികയുടെ വെളിപ്പെടുത്തലിനെ ട്രോളന്മാര്‍ പരിഹസിക്കുന്നത്.