Connect with us

മൂന്നു വർഷം മുൻപ് ട്യൂമർ ഉണ്ടാകാൻ തുടങ്ങി, പിന്നീട് അത് വളർന്നു, എന്റെ കരിയർ മരിച്ചുപോകുമെന്നുള്ള അവസ്ഥ ഉണ്ടായിട്ടുണ്ട്, ഒരുപാട് ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു… എനിക്ക് ഇനിയും നൃത്തം ചെയ്യണം എന്ന് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്!

Malayalam

മൂന്നു വർഷം മുൻപ് ട്യൂമർ ഉണ്ടാകാൻ തുടങ്ങി, പിന്നീട് അത് വളർന്നു, എന്റെ കരിയർ മരിച്ചുപോകുമെന്നുള്ള അവസ്ഥ ഉണ്ടായിട്ടുണ്ട്, ഒരുപാട് ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു… എനിക്ക് ഇനിയും നൃത്തം ചെയ്യണം എന്ന് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്!

മൂന്നു വർഷം മുൻപ് ട്യൂമർ ഉണ്ടാകാൻ തുടങ്ങി, പിന്നീട് അത് വളർന്നു, എന്റെ കരിയർ മരിച്ചുപോകുമെന്നുള്ള അവസ്ഥ ഉണ്ടായിട്ടുണ്ട്, ഒരുപാട് ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞു… എനിക്ക് ഇനിയും നൃത്തം ചെയ്യണം എന്ന് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്!

ബിഗ് ബോസ് എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയ വഴി ഉയർന്നുകേൾക്കുന്ന പേരാണ് സന്ധ്യയുടേത്. മലേഷ്യൻ മലയാളിയാണ് സന്ധ്യ മനോജ്.

കഴിഞ്ഞ ദിവസമായിരുന്നു സന്ധ്യ ബിഗ് ബോസ്സിൽ നിന്ന് പുറത്തേക്ക് പോയത്. 71 ദിവസം പിന്നിട്ടതിന് ശേഷമായിരുന്നു അപ്രതീക്ഷിതമായി പുറത്തേക്കുള്ള വാതിൽ തുറന്നത്.

തന്റെ ജീവനെക്കാളും നൃത്തത്തെ സ്നേഹിക്കുന്ന കലാകാരി ജീവിതത്തിൽ ട്യൂമറിന്റെ വേദനയിലും നൃത്തവേദികളിൽ സജീവം ആയിരുന്നു. സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചിട്ട് സർജറിക്ക് പോകാനായി മനസ്സിനെ പാകപ്പെടുത്തിയെടുത്തിയ കലാകാരിക്ക് നിറഞ്ഞ കൈയ്യടിയായാണ് സോഷ്യൽ മീഡിയ നൽകുന്നത്. ബിഗ് ബോസിൽ കഴിഞ്ഞ അവസരങ്ങളിൽ ഒരിക്കൽപ്പോലും സന്ധ്യ താൻ ക്യാൻസർ സർവൈവർ ആയിരുന്നു എന്ന രീതിയിൽ നിലനിന്നിട്ടില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ്

സന്ധ്യയുടെ വാക്കുകളിലേക്ക്….

നിലപാട് നോക്കിയാണ് ആദ്യം നോമിനേറ്റ് ചെയ്തത്. പിന്നെ ക്വാളിറ്റി ഇല്ലാത്ത ആളുകളെ നോമിനേറ്റ് ചെയ്യാൻ തുടങ്ങി. ഞാൻ ഒരു ഗെയ്മർ ആണ്, അതിനു ഞാൻ തന്നെ ചില നിലപാടുകൾ എടുത്തു. പൊതുവെ ദേഷ്യം ഉള്ള വ്യക്തിയായത് കൊണ്ടുതന്നെ അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇടക്കിടെയുള്ള കൺഫെഷൻ റൂമിലേക്ക് പോകുന്ന അവസരം ഇല്ലാതെ ആക്കി. ഫിസിക്കലി, മെന്റലി ഡൌൺ ആകാതെ നോക്കിയിട്ടുണ്ട്. ക്യാമറ നോക്കി പറഞ്ഞിട്ടില്ല. ഫിസിക്കൽ കണ്ടീഷൻ മോശം ആയപ്പോൾ മാത്രമാണ് ആകെപ്പാടെ ക്യാമറ നോക്കി കരഞ്ഞിട്ടുള്ളത്.

എനിക്ക് സ്‌ഫോളിയോസിസ് ഉള്ളയാളാണ്. അതായത് എല്ലാവരുടെയും നട്ടെല്ലിന്റെ ഷേപ്പിൽ നിന്നും അൽപ്പം മാറിയ അവസ്ഥയാണുള്ളത്. എന്നാൽ പിന്നീട് നൃത്തവും യോഗയും ഒക്കെകൊണ്ട് അത് മെയ്ൻന്റയിൻ ചെയ്തു പോകുന്നു. പക്ഷെ കുഴൽപന്തുകളിയിൽ ഉണ്ടായ പരിക്കുകൾ നില മോശം ആക്കി.

സിംപതിയിലൂടെ മാത്രമേ ആളുകൾ എന്നെ അംഗീകരിക്കൂ, ഇഷ്ടപ്പെടൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ അടുത്ത് ആളുകൾ ഇഷ്ടപെടുന്ന ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതിപ്പോൾ യോഗ ആയിട്ടായാലും, നൃത്തമായാലും നിലപാട് ആണെങ്കിലും, ആളുകളുടെ അംഗീകാരം ഇതിലൂടെ കിട്ടട്ടെ എന്നാണ് ആഗ്രഹിച്ചത്.

ഞാൻ ആദ്യം ഒരു കലാകാരിയാണ്. അത് കഴിഞ്ഞിട്ടാണ് ബാക്കി എല്ലാം. സന്ധ്യ മനോജ് എന്ന ഒരാളെ പ്രമോട്ട് ചെയ്യുന്നതിനേക്കാളും കൂടുതൽ ജീവിതം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് നൃത്തത്തിനും യോഗയ്ക്കും മറ്റും ആയിട്ടാണ്

സിംപതി കിട്ടാൻ ഞാൻ എവിടെയും ശ്രമിച്ചിട്ടില്ല. എന്റെ വീട്ടിൽ പോലും മേജർ സർജറിക്ക് പോകും മുൻപേ വളരെ അടിച്ചു പൊളിച്ചു നിന്നാണ് ഞാൻ പോയത്. അത് പിള്ളേരോട് ആയാലും, മനോജിനോട് ആയാലും അങ്ങനെ തന്നെ ആയിരുന്നു നിന്നത്. ഹോസ്പിറ്റൽ എത്തിയിട്ടും സമയത്തിന് അവർ വിളിച്ചില്ലല്ലോ എന്നാണ് ഞാൻ മനോജിനോട് ചോദിച്ചത്. അത്രയും സീരിയസ് സർജറി ആയിട്ടും കൂളായിട്ടാണ് അതിനെയും നേരിട്ടത്’

എന്റെ കരിയർ മരിച്ചുപോകും എന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതായത് ഒരു മൂന്നു വര്ഷം മുൻപ് എനിക്ക് ഒരു ട്യൂമർ ഉണ്ടാകാൻ തുടങ്ങി. പിന്നീട് അത് വളരാൻ തുടങ്ങി. മുഖത്തിന്റെ ഇടതുവശത്തായിരുന്നു അത്. ആദ്യം പല്ലു വേദനയാണ് എന്ന് കരുതി എന്നാൽ ഡോക്ടർമാരെ കൺസൾട്ട് ചെയ്തപ്പോഴാണ് എന്തോ ഒരു ഗ്രോത്ത് ഉണ്ട് എന്ന് മനസിലായത്. പിന്നീട് അത് റീമൂവ് ചെയ്‌തെങ്കിലും വീണ്ടും അത് വന്നു. അപ്പോൾ അത് മുഖത്തെ ബാധിക്കും എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഒരു അപൂർവ്വസംഭവം ആയിരുന്നു അത്’

അപൂർവ്വതരം ട്യൂമർ ഗ്രോത്ത് ആയതുകൊണ്ടുതന്നെ ചില ഡോക്ടർമാർ അത്രയും റിസ്ക്ക് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ചിലർ ലേസർ ചെയ്യാം, പല്ലു പോകും എന്ന് പറഞ്ഞപ്പോൾ പിന്നെ നല്ല ഒരു ഡോക്ടറിനെ കണ്ടെത്തും വരെ അടിച്ചുപൊളിച്ചു ഡാൻസ് പെർഫോം ചെയ്യാൻ ആണ് തീരുമാനിച്ചത്. അപ്പോൾ ഇത്രയും വേദന വച്ചു കൊണ്ടോ എന്നാണ് മനോജ് ചോദിച്ചത്. എന്നാൽ പിന്നീട് ഒരു വിദഗ്ധനെ കണ്ടുപിടിച്ചു ശസ്ത്രക്രിയ ചെയ്യാൻ അദ്ദേഹം തയ്യാറായി. എന്നാൽ അതും വലിയ ഒരു ഇന്റർനാഷണൽ പെര്ഫോര്മൻസ് കഴിഞ്ഞിട്ടാണ് സർജറിക്കായി എത്തുന്നത്.

ഒരുപാട് ഭവിഷ്യത്തുകൾ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞപ്പോഴും, എനിക്ക് ഇനിയും നൃത്തം ചെയ്യണം എന്ന് മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്. മണിക്കുട്ടൻ ഐസ് കാലിൽ വച്ചു കൊണ്ടു നടന്നപോലെ ഒരു സമയത്ത് ഐസ് ഞാൻ മുഖത്തു വച്ചു കൊണ്ടാണ് നടന്നത്. ഇപ്പോഴും തലവേദന ശക്തമായി വരാറുണ്ട്. ആദ്യമൊക്കെ വെള്ളം കുടിച്ചാൽ മൂക്കിൽ നിന്നും വരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഫ്‌ളൈറ്റ് യാത്രയൊക്കെ ഇപ്പോഴും അൽപ്പം ബുദ്ധിമുട്ടേറിയതാണ്’

ഞാൻ നോക്കിയപ്പോൾ ഒരു വിഭാഗം ആളുകളെ ഞാൻ പ്രതിനിധാനം ചെയ്തു. ഒരു വീട്ടമ്മക്ക്, കലാകാരിക്ക്, ഏതുപ്രായം കൂടിയ ആളുകൾക്കും ആ ഷോയിലേക്ക് എത്താൻ സാധിക്കും എന്ന മെസേജ് എന്നിലൂടെ എനിക്ക് ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അപ്പോൾ എന്റെ രോഗാവസ്ഥയെ എടുത്തുകാണിച്ചുള്ള സന്ദേശം വേണ്ട എന്ന് തോന്നിയെന്നും സന്ധ്യ പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top