Connect with us

ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പലപ്പോഴും കളിയാക്കലുകൾ മാത്രമാണ് ബാക്കി ; മലയാളികളോട് പരിഭവം തോന്നിയതിനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

Movies

ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പലപ്പോഴും കളിയാക്കലുകൾ മാത്രമാണ് ബാക്കി ; മലയാളികളോട് പരിഭവം തോന്നിയതിനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പലപ്പോഴും കളിയാക്കലുകൾ മാത്രമാണ് ബാക്കി ; മലയാളികളോട് പരിഭവം തോന്നിയതിനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നല്ലൊരു നടൻ എന്നതിനൊപ്പംതന്നെ രാഷ്ട്രീയ പ്രവർത്തകൻ കൂടെയാണ് അദ്ദേഹം. തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും ഒരു മടിയും ഇല്ലാത്ത നടൻ കൂടെയാണ് സുരേഷ് ഗോപി. തൃശൂർ ഉള്ള ആളുകൾ നടനെ അവഹേളിച്ച സംഭവം വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു. താൻ സഹായിച്ചവരിൽ നിന്നും തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഫില്മി ബീറ്റ് ചാനലുമായി സുരേഷ് ഗോപി നടത്തിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നത്.

കോവിഡിന് മുൻപ് ഇരുപത്തിയെട്ട് വയസ്സുള്ള ഒരു യുവതി ലോസ്ഏഞ്ചലീസിൽ പഠിക്കാൻ പോയിരുന്നു. പോകുമ്പോൾ ഗർഭിണിയായ ആ യുവതി കോവിഡ് രൂക്ഷമായിരുക്കുമ്പോൾ തന്നെ അവിടെ വെച്ച് പ്രസവിക്കുകയും ചെയ്തു. അതിനിടയിൽ അവരുടെ വിസ കാലാവധിയും അവസാനിച്ചു. അവിടെ വെച്ച് കുഞ്ഞിനെ പ്രസവിച്ചതിനാൽ കുഞ്ഞിന് അമേരിക്കൻ പാസ്പോർട്ടാണ് ലഭിച്ചത്.

യുവതിയുടെയും ഭർത്താവിന്റെയും വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് താമസിക്കുന്ന ഫ്ളാറ്റിന് വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. എങ്ങനെയെങ്കിലും ഒളിച്ചോടി വരാമെന്നു കരുതിയാൽ എയർപോട്ടിൽ കുഞ്ഞിനെ അവർക്കൊപ്പം വിടില്ലെന്ന് പറഞ്ഞു. ഒരു ഇരുപത്തിയെട്ടുകാരി നടനെ വിളിച്ചു കരഞ്ഞു പറഞ്ഞ കാര്യമാണ് ഇത്. സുരേഷ് ഗോപി ഉടൻ തന്നെ ലോസേഞ്ചിലാസിൽ ഉള്ള സുഹൃത്തിനെ വിളിച്ച് അവരെ അവിടെ നിന്നും കടത്താനുള്ള ശ്രമങ്ങൾ ഏർപ്പാടാക്കാൻ പറഞ്ഞു.

ഉടൻ തന്നെ നടൻ അമിത് ഷായെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു. ശേഷം പതിനാറ് മണിക്കൂറിനുള്ളിൽ ഫിലിപ്പിയൻസിൽ നിന്നും അതേ ആവശ്യം പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും നാട്ടിൽ പോകണമെന്ന ആവശ്യം പറയുകയും ചെയ്തു. അവർ പറഞ്ഞത് ‘അമ്മ ഫിലിപ്പിയൻസിലും കുഞ്ഞ് കൊല്ലത്തുമാണെന്നാണ്. കുഞ്ഞ് കുറച്ച് ദിവസങ്ങളായി കരച്ചിൽ നിർത്തുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നില്ലെന്നും കുഞ്ഞിന്റെ അമ്മയെ നാട്ടിൽ എത്തിക്കണമെന്നും പറഞ്ഞു.

അമ്മയ്ക്ക് ഫിലിപ്പീലിയൻ പാസ്സ്‌പോർട്ട് ആയതിനാൽ വരാൻ കഴിയാതെ നിൽക്കുകയാണ്. ആ കുഞ്ഞിന്റെ കേസ് പറഞ്ഞ ഉടൻ അമിത്ഷാ ഹോംമിനിസ്ട്രിയിൽ പുതിയ ഓർഡിനൻസ് പോലെ സർക്കുലർ തയ്യറാക്കുകയും ഇന്ത്യൻ പ്രസിഡന്റിനെ കൊണ്ട് ഒപ്പിട്ട് മേടിക്കുകയും ചെയ്തു.

ആ സ്റ്റേറ്റ്മെന്റ് എല്ലാ ഇന്ത്യൻ ഡിപ്ലോമാറ്റിക് സ്റ്റേഷനിലും എംബസിസിലും അയക്കുകയും ചെയ്തു. അധികം വൈകാതെ പുതിയ സർക്കുലർ വരികയും കുഞ്ഞിനെ കാണാൻ അമ്മയ്ക്ക് പോകാൻ കഴിയുകയും ചെയ്തു. അത്തരത്തിൽ ഒരുപാട് സഹായം ചെയ്തു. എന്നിട്ടും പലപ്പോഴും കളിയാക്കലുകൾക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങൾ തനിക്ക് മലയാളികളോട് പരിഭവം തോന്നാൻ കാരണമായിട്ടുണ്ടെന്ന് അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി .

More in Movies

Trending

Recent

To Top