ആ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനെയാണ് തീരുമാനിച്ചത് -പക്ഷെ നെടുമുടി വേണുവിനെ മതിയെന്ന് പറഞ്ഞത് ദിലീപ് എന്ന് സംവിധായകൻ !

പാസഞ്ചർ എന്ന ചിത്രം മലയാള സിനിമയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപെട്ട വേഷമായിരുന്നു ഡ്രൈവർ വേഷം ചെയ്ത നെടുമുടി വേണുവിന്റേത് .

എന്നാൽ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം ഉദ്ദേശിച്ചിരുന്നത് അന്ന് മലയാള സിനിമയിലെ കത്തിനിന്ന ഹാസ്യതാരമായിരുന്ന സുരാജ് വെഞ്ഞാറമൂടിനെയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ വെളിപ്പെടുത്തി.

പക്ഷേ ആ കഥാപാത്രത്തിലേക്ക് നെടുമുടി വേണുവിനെ നിർദ്ദേശിച്ചത് ദിലീപാണെന്നും അദ്ദേഹം കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി .

“പാസഞ്ചറിൽ രണ്ട് വാഹനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ട്രെയിനും മറ്റൊന്ന് നെടുമുടി വേണു ഉപയോഗിക്കുന്ന പഴയ അംബാസിഡർ കാറും. ട്രെയിനിലുള്ള ഷൂട്ടിംഗ് ഇന്നത്തെപ്പോലെ തന്നെ അന്നും വളരെ ചലഞ്ചിംഗ് ആയിരുന്നു. കഥയിൽ ഒരു റിലീഫ് കൊണ്ടുവരുന്ന കഥാപാത്രം ആയിരുന്നു നെടുമുടി വേണുവിന്റേത്.

ആദ്യം ഞാനും ശ്രീനിവാസനും ഈ കഥാപാത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂടോ അങ്ങനെ ആരെയെങ്കിലുമാണ് ആലോചിച്ചിരുന്നത്. അപ്പോൾ ദിലീപാണ് നെടുമുടി വേണുവിന്റെ പേര് പറഞ്ഞത്. ഈ കഥാപാത്രത്തിന് വയസനും ചൊറിയനുമായ ഒരാളാണ് നല്ലതെന്നും നെടുമുടി വേണുവായിരിക്കും കഥാപാത്രത്തിന് ചേരുന്നതെന്നും ദീലീപ് നിർദ്ദേശിച്ചതായും രഞ്ജിത് ശങ്കർ വെളിപ്പെടുത്തി.

renjith sankar about passenger movie casting

Sruthi S :