സംവിധായകൻ പ്രിയാനന്ദനനെ ആക്രമിച്ച് ചാണകവെള്ളമൊഴിച്ച് ആർ എസ് എസ് പ്രവർത്തകർ !

സംവിധായകൻ പ്രിയാനന്ദനന് നേരെ സംഘപരിവാർ ആക്രമണം. ചാണക വെള്ളമൊഴിച്ച് മര്ദിക്കുകയായിരുന്നു. തൃശ്ശൂരിലെ വല്ലച്ചിറയിലെ വീടിനു മുന്നിൽ വച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പിന്നീട് അറിയിച്ചിരുന്നു.

വ്യക്തിപരമായി ആരുടെ വിശ്വാസത്തെയും തടസപ്പെടുത്താനോ വിചാരണ ചെയ്യാനോ പോകുന്ന ആളല്ല ഞാന്‍. എന്നെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വന്ന ഒരു പോസ്റ്റിനു അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു.ഭാഷ ചിലപ്പോഴൊക്കെ തിരിച്ചടിക്കുമെന്ന് മനസിലായി. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് പോസ്റ്റില്‍ ഇട്ടത്. എന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഭാഷ ഉപയോഗിക്കാന്‍ പാടില്ല എന്നു സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതു ഡീലീറ്റ് ചെയ്തു.

നിലപാടില്‍ മാറ്റമില്ലെന്നും താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും ആര്‍ക്കും വരാമെന്നും ഒളിച്ചിരിക്കില്ലെന്നും പോസ്റ്റില്‍ പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. പ്രിയനന്ദനന്‍ നിലപാട് മാറ്റി, മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

R S S attack against director priyanandanan

Sruthi S :