ആ സമയം ഞാന്‍ അനുഭവിച്ച നിസ്സഹായത വളരെ വലുതാണ്. – നദിയ മൊയ്തു

ആ സമയം ഞാന്‍ അനുഭവിച്ച നിസ്സഹായത വളരെ വലുതാണ്. – നദിയ മൊയ്തു

മലയാള സിനിമയുടെ ഗേളിയായി എത്തി മിന്നുന്ന പ്രകടനം കാഴ്‌ച വച്ച് വിവാഹത്തോടെ സിനിമയിൽ നിന്നും നദിയ മൊയ്തു അപ്രത്യക്ഷയായി . എന്നാൽ അവരുടെ കഥാപാത്രങ്ങൾ മലയാളയ്കൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ നീരാളി എന്ന മോഹൻലാൽ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ നാദിയ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയെ കുറിച്ച് പങ്കു വയ്ക്കുന്നു.

മുബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നില്‍ കുടുംബത്തിലെയാരും കൂടെയില്ലാതെ മുറിവ് പറ്റിയ കാലുമായി നിസ്സഹായയായി രണ്ട് ദിവസം കഴിയേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് നാദിയ .’ ഞാന്‍ ഭയക്കുന്ന വെല്ലുവിളികളില്‍ ഒന്നാണ് നിസ്സഹായാവസ്ഥ. ഏകാന്തതയാണോ അതോ നിസ്സഹായാവസ്ഥയാണോ ഏറ്റവും മോശം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് നിസ്സഹായാവസ്ഥയാണെന്ന്. അതിന് കൃത്യമായ കാരണവുമുണ്ട്. 2006ല്‍ ഞാനും കുടുംബവും മുംബൈയില്‍ വെക്കേഷന്‍ ചിലവഴിക്കാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുബൈയില്‍ കനത്ത വെള്ളപൊക്കം വന്നത്. എന്റെ കുടുംബം ആ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു.

കാലിന് പരിക്ക് പറ്റിയത് കാരണം ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. പുറത്ത് പോയ ഭര്‍ത്താവും കുട്ടികളും ബാക്കി കുടുംബവും എല്ലാം തന്നെ അവിടെ പെട്ടുപോയി. രണ്ട് ദിവസത്തോളം എനിക്കവരെ കാണാന്‍ പറ്റിയില്ല. മറ്റ് കുടുംബങ്ങളോടൊപ്പം എനിക്ക് രണ്ടു ദിവസം നില്‍ക്കേണ്ടി വന്നു. കഴുത്തൊപ്പം വെള്ളത്തിലാണ് എന്റെ കുട്ടികളെയും കുടുബത്തെയും തിരിച്ചെത്തിച്ചതും വഴിയില്‍ പെട്ടവരെയൊക്കെ സഹായിച്ചതും. ആ രണ്ട് ദിവസങ്ങളിലാണ് ഞാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ചത്. ആ സമയം ഞാന്‍ അനുഭവിച്ച നിസ്സഹായത വളരെ വലുതാണ്. ജീവിതത്തില്‍ ഇങ്ങനെ പല അവസ്ഥകളും നമ്മുടെ മുന്നില്‍ വരും. അത് പലതും പഠിക്കാനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് ജീവിതത്തെ നമ്മള്‍ നന്ദിയോടെ കാണുന്നത്. നാളെ എന്ത് നടക്കുമെന്ന് ആര്‍ക്കും അറിയില്ലല്ലോ.- നാദിയ പറയുന്നു

കൂടുതൽ വായിക്കാൻ >>>

ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും വലിയ തെറ്റ് ചെയ്തിരിക്കാം. – ജാൻവി കപൂർ

nadiya moidu about family

Sruthi S :