വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്, ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞു മോഹൻ രാജ് പറയുന്നു !

മലയാളസിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. മലയാളത്തിന്റെ ഈ പ്രിയതാരം വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്.നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.

70 കളിൽ “അഷ്ടവക്രൻ” എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിക്കുന്നു, തുടക്കം വില്ലൻ വേഷങ്ങളിലൂടെ.
കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്കിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.

ജോഷിയുടെ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു കൊച്ചിൻ ഹനീഫ. എന്നാൽ കൊച്ചിൻ ഹനീഫക്ക് ആളുകളെ തമ്മിലടിപ്പിക്കുന്ന സ്വാഭവമായിരുന്നെന്നാണ് ജോഷിയുടെ സുഹൃത്തായിരുന്ന മോഹൻ രാജ് പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു താനും ജോഷിയും തമ്മിലുണ്ടായിരുന്നത്. എന്നാൽ ഹനീഫ വന്നതോടെ എല്ലാം മാറിമാറിഞ്ഞുവെന്നാണ് അദ്ദേഹം പറ‍ഞ്ഞത്.

ഒരിക്കൽ മ​ദ്രസിലെ സംവിധായക കോളനിയിൽ വീട് കിട്ടിയപ്പോൾ തൻ്റെ ഹോട്ടലിലെ ജീവനക്കാരനെയാണ് അങ്ങോട്ട് വിട്ടത്. അന്ന് അത് തന്റെ ബിനിനസിനെ ബാധിച്ചിട്ടു പോലും താൻ അത് അദ്ദേഹത്തിനെ അറിയിച്ചിരുന്നില്ലെന്നും മോഹൻ പറയുന്നു. താൻ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭരതിരാജയുടെ അസിസ്റ്റൻ്റ് എന്ന പേരിൽ കൊച്ചിൻ ഹനിഫ തന്നെ വിളിച്ച് ഒരു സിനിമ അസിസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു.

ചെയ്യാം എന്ന് താനും പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യം ചോദിച്ച് ജോഷി തൻ്റെ അടുത്ത വന്നിട്ട് എന്താണ് നീ ഭരതിരാജയുടെ അസിസ്റ്റൻ്റ് വിളിച്ച കാര്യം പറയാതിരുന്നതെന്ന് ചോദിച്ചു. അത് എങ്ങനെ ജോഷി അറിഞ്ഞന്ന് താൻ തിരിച്ച് ചോദിച്ചപ്പോൾ അത് ഒക്കെ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അത് ഭരതിരാജയുടെ അസിസ്റ്റൻ്റ് അല്ല കൊച്ചിൻ ഹനിഫയാണ് തന്നെ അറിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നാണ് മോഹൻ പറയുന്നത്. കൊച്ചിൻ ഹനീഫയുടെ മുൻപിൽ താഴ്ന്ന് നിൽക്കാത്തവരെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AJILI ANNAJOHN :