“എനിക്കെതിരെ ആസിഡ് ആക്രമണം ഉണ്ടായി ” – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയപ്രദ

ഇന്ത്യൻ സിനിമ ലോകം ഞെട്ടുന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുയാണ് നടി ജയപ്രദ . തനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി എന്നാണ് ജയപ്രദ ആരോപിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവും എംഎല്‍എയുമായ അസം ഖാനെതിരെയാണ് ജയപ്രദ വെളിപ്പെടുത്തലുമായി വന്നത്.

തന്റെ ഗോഡ് ഫാദറായ അമര്‍ സിങ്ങുമായുള്ള തനിക്ക് തെറ്റായ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു അസംഖാന്റെ നടപടിയെന്നും ജനങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തെ രാഖി അണിയിക്കാന്‍ താന്‍ തയാറാണെന്നും മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ജയ വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ ജയപ്രദയുടെ വാക്കുകള്‍ വലിയ ഗൗരവത്തോടെയാണ് രാജ്യം ചര്‍ച്ച ചെയ്യുന്നത്.

‘എന്റെ ജീവിതത്തില്‍ നിരവധി പേര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അമര്‍സിങ്ജി തന്റെ ഗോഡ് ഫാദറാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ ഒരിക്കല്‍പ്പോലും മടങ്ങി വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല’.

‘ഇത്തരം സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും പിന്തുണയുമായി വന്നിരുന്നില്ല. ഇതിനിടെയാണ് എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഇക്കാലയളവില്‍ ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും എനിക്കൊപ്പം നിന്നില്ല. ഈ സമയങ്ങളിലെല്ലാം എനിക്കൊപ്പം നിന്ന വ്യക്തിയാണ് അമര്‍ സിങ്. അദ്ദേഹത്തെ ഗോഡ് ഫാദര്‍ എന്നല്ലാതെ എന്താണ് പറുയുക. ഞങ്ങള്‍ക്കെതിരായ പ്രചാരങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ഞാന്‍ രാഖി കെട്ടണമായിരിക്കും. എന്നാല്‍ ആരെന്ത് പറഞ്ഞാലും എനിക്ക് അതൊന്നും പ്രശ്‌നമല്ല’.

jayaprada’s controversial statement

Sruthi S :