ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വിനയ് ഫോർട്ട് രംഗത്ത് ..

ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വിനയ് ഫോർട്ട് രംഗത്ത് ..

സംവിധായകൻ അൽഫോൻസ് പുത്രന്റെ മകളുടെ മാമോദിസ ചടങ്ങ് മനോഹരമായി അവസാനിച്ചെങ്കിലും പുലിവാല് പിടിച്ചത് ചടങ്ങിൽ പങ്കെടുത്ത വിനയ് ഫോർട്ടും രമേശ് പിഷാരടിയുമാണ്. ചടങ്ങിനിടെ നടന്നതെന്ന പേരിൽ ഒരു വീഡിയോ പ്രചരിച്ചതാണ് പ്രശ്നമായത് . ചടങ്ങിൽ പങ്കെടുക്കാൻ വന്ന വിനയ് ഫോർട്ടിനെ അവഗണിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് പ്രചരിച്ചത്.

ഇതോടെ രമേശ് പിഷാരടിക്കും ടൊവിനോ തോമസിനും എതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ശക്തമായി പ്രതികരിക്കുകയാണ് വിനയ് ഫോർട്ട്.

അവിടെ വെച്ച്‌ തങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമുള്ള രംഗങ്ങളാണ് വീഡിയോയില്‍ കാണുന്നത്. അത് ഒരും ആംഗിളില്‍ നിന്നും ഷൂട്ട് ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത വീഡിയോയാണ്. കേവലമൊരു തമാശയായേ താനത് കരുതിയിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം ടൊവിനോയെ കണ്ടപ്പോഴാണ് കാര്യം ഗുരുതരമാണെന്ന് മനസ്സിലായത്.

ആ വീഡിയോയുടെ പേരില്‍ ടൊവിനോയ്ക്ക് ധാരാളം ഹേറ്റ് മെസ്സേജുകള്‍ ലഭിക്കുന്നുണ്ടെന്നറിഞ്ഞു. വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണത്. ആ വീഡിയോ ഉണ്ടാക്കാന്‍ ക്രിയേറ്റിവിറ്റി കാണിച്ച ചേട്ടനോട് ഒന്നേ പറയാനുള്ളൂ. എത്രയും പെട്ടെന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യുക. എന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക,

വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണ്. ആ വീഡിയോയില്‍ കണ്ട കാര്യങ്ങളൊന്നും സത്യമല്ല, ആരാധകരോട് ഇതേ പറയാനൂള്ളൂവെന്നും വിനയ് പറഞ്ഞതോടെയാണ് വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാര്യം വ്യക്തമായത്. താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദത്തിലാണ്. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് എല്ലാവരും സൂക്ഷിക്കുന്നത്.

vinay fort about video controversy

Sruthi S :