ശക്തന്റെ മണ്ണിൽ അങ്കത്തിനു ഇറങ്ങിയിരിക്കുകയാണ് നടനും എം പി യുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പിനൊപ്പം പ്രചാരണ ചൂടിലുമാണ് സുരേഷ് ഗോപി. ഒട്ടേറെ വിവാദങ്ങൾ ഇതൊനൊടകം സൃഷ്ടിച്ചെങ്കിലും സുരേഷ് ഗോപിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
പൊതുപരിപാടികളും ഗൃഹസന്ദര്‍ശനവുമൊക്കെയായി ആകെ തിരക്കിലായിരുന്നു അദ്ദേഹം. പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയത്.
ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, യദു കൃഷ്ണന്‍, നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍, ഗായകനായ അനൂപ് ശങ്കര്‍ തുടങ്ങിയവരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയത്.ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിക്കിടയിലായിരുന്നു ഇവര്‍ അദ്ദേഹത്തിനായി പരസ്യ പിന്തുണ അറിയിച്ചത്. സുരേഷ് ഗോപിയുടെ ഭാര്യയായ രാധികയും മകനായ ഗോകുല്‍ സുരേഷും പരിപാടിയില്‍ പങ്കെടുത്തിരുന്നു. താരത്തിന് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി ആരൊക്കെ ഇറങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടയിലെ സംഭവങ്ങളെ പരിഹസിച്ച് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. ബിജു മേനോനും പ്രിയ വാര്യരും ജി സുരേഷ് കുമാറുമുള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയപ്പോള്‍ പരിപാടി താരസമ്ബുഷ്ടമായി മാറുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് വിജയാശംസ നേരാനായി എത്തിയത്.
തിരുവനന്തപുരത്തിന്റെ നഷ്ടമാണ് സുരേഷ് ഗോപിയെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. അനന്തപുരിയുടെ സ്വന്തം താരമായ സുരേഷ് ഗോപി ഇത്തവണ തൃശ്ശൂരിലാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ അറിയാവുന്നതാണ്.
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രിയ വാര്യരും സുരേഷ് ഗോപിക്കായി പിന്തുണ അറിയിച്ച് എത്തിയിരുന്നു. താരത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്ക് കീഴിലായാണ് പലരും വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. പുതിയ സിനിമയായ ശ്രീദേവി ബംഗ്ലാവിന്റെ ടീസരും ചിത്രങ്ങളും പുറത്തുവന്നപ്പോഴും കടുത്ത വിമര്‍ശനമായിരുന്നു പ്രിയയ്ക്ക് ലഭിച്ചത്.
trolls against biju menon and priya varrier