“നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല” – ശ്രീനിവാസനുമായുണ്ടായ വഴക്കിനെ കുറിച്ച് സത്യൻ അന്തിക്കാട്

“നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല” – ശ്രീനിവാസനുമായുണ്ടായ വഴക്കിനെ കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് . അവരുടെ സിനിമകൾക്കായി മലയാളികൾ എന്നും കാത്തിരിക്കാറുമുണ്ട്. എന്നാൽ ഇടക്ക് സത്യനും ശ്രീനിയും തമ്മിൽ പിണക്കത്തിലാണെന്നു വാർത്തകൾ പ്രചരിച്ചിരുന്നു . ഇപ്പോൾ പഴയൊരു പിണക്കത്തിന്റെ കഥ പങ്കു വെക്കുകയാണ് സത്യൻ അന്തിക്കാട് .

നാടോടികാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവമാണ് സത്യന്‍ അന്തിക്കാട് പങ്കുവച്ചത്. ‘വഴക്കുകള്‍ ഒരിക്കലും വ്യക്തിപരമായുണ്ടാകുന്നതല്ല. സിനിമയേക്കുറിച്ച്‌ ചര്‍ച്ച ചെയ്ത് പല വഴക്കുകളും ഉണ്ടാകാറുണ്ട്.ഒരു പ്രാവശ്യം നാടോടിക്കറ്റിന്റെ സിനിമയുടെ ചിത്രീകരണ സമയത്താണ് അതുപോലൊന്ന് ഉണ്ടായത്. തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് അന്ന് ഷൂട്ടിങ് തുടങ്ങേണ്ടി വന്നു. ക്ലൈമാക്​സ് കിട്ടുന്നില്ല.’

ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ ശ്രീനി ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുന്നു. നിര്‍മാതാവും ഹാപ്പി. മമ്മൂട്ടിക്ക് ഒരു ഗസ്‌റ് റോള്‍ ഉണ്ട് ചിത്രത്തില്‍. ഒരു ഇന്‍സ്പെക്ടര്‍. അങ്ങനെ കുറെ മാറ്റങ്ങള്‍. ശ്രീനി എന്റെ അടുത്ത് കഥ പറഞ്ഞതും ഞാന്‍ പറഞ്ഞു ഇത് തീരെ പോരാ എന്ന്. ശ്രീനിയ്ക്കും സ്വാഭാവികമായും ദേഷ്യം വന്നു. ശ്രീനി അന്ന് എന്റെ അടുത്ത് പറഞ്ഞത് ഇങ്ങനെയാണ്-‘ഞാന്‍ നാളെ തന്നെ ഇവിടുന്നു പോകും. നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല. എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ? എനിക്കിങ്ങനെയേ പറ്റുള്ളൂ’.. എന്ന് പറഞ്ഞു ശ്രീനി പിണങ്ങി.’ സത്യന്‍ പങ്കുവയ്ക്കുന്നു.

sathyan anthikkad about sreenivasan

Sruthi S :