പ്രിയങ്ക ചോപ്ര തട്ടിയെടുത്തത് ഡെമിയുടെ നിക്കിനെ; ലഹരിക്ക് അടിമയായി ഡെമി

പ്രിയങ്ക ചോപ്ര തട്ടിയെടുത്തത് ഡെമിയുടെ നിക്കിനെ; ലഹരിക്ക് അടിമയായി ഡെമി

ലോകം മുഴുവൻ ശ്രദ്ധിച്ച വിവാഹമായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും. ഇന്ത്യയിലും അമേരിക്കയിലുമുള്ള നിരവധി പ്രമുഖർ ഇരുവരുടെയും വിവാഹത്തിലും തുടർന്നു നടത്തിയ റിസപ്ഷനിലും പങ്കെടുത്തു. നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ മാത്രം വിവാഹത്തിന് എത്തിയില്ല. ഡെമി ലവാറ്റോയുടെ അസാന്നിധ്യത്തിനു കാരണം നിക്കുമായുള്ള അടുത്ത ബന്ധമായിരുന്നു. പ്രിയങ്കയുമായുള്ള നിക്കിന്റെ അടുപ്പം ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. നിക് ജോനാസിനോട് അവർ അതൃപ്തി അറിയിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. പ്രിയങ്ക തട്ടിയെടുത്തത് ഡെമിയുടെ സ്വർഗമാണെന്നാണ് ഡെമി ലവാറ്റോയുടെ ആരാധകര്‍ പറയുന്നത്.

നിക്കുമായുള്ള ബന്ധം വഷളായതിനെ തുടർന്നു ജൂലയിൽ ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് ആഴ്ചകളോളം ചികിത്സയിലായി. എന്നാൽ, ഈ കാലഘട്ടത്തില്‍ ഡെമിക്കായി പ്രാർഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിക് ജോനാസിന്റെ വൈകാരിക പോസ്റ്റുണ്ടായിരുന്നു. ‘ ഡെമി ഒരു പോരാളിയാണെന്നും അവൾക്കു വേണ്ടി എല്ലാവരുടെയും സ്നേഹവും പ്രാർഥനയുമുണ്ടാകണമെന്നുമായിയിരുന്നു നിക് ജോനാസിന്റെ പോസ്റ്റ്.

ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ഡെമി ജീവിതത്തിലേക്കു തിരിച്ചു വന്നു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ ചോപ്രയ്ക്കും ഡെമി ആശംസകള്‍ അറിയിച്ചെങ്കിലും തുടർന്ന് നിക് ജോനാസിനെ സോഷ്യൽ മീഡിയയിൽ അവർ അൺഫോളോ ചെയ്തു.

കൂൾഫോർ ദ് സമ്മർ, ഹാർട്ട് അറ്റാക്ക്, കോൺഫിഡന്റ് എന്നിവ ഡെമിയുടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ആൽബങ്ങളാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി രാജ്യങ്ങളിൽ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു ഡെമിയുടെ ആൽബങ്ങൾ.സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ഡെമി ലവാറ്റോ.ഫേസ്ബുക്കിൽ തന്നെ 37 മില്യൺ ഫോള്ളോവെർസ് ആണ് ലെമിക്കുള്ളത്.

nick jonas relationship with demi lavato

HariPriya PB :