‘കാൽ മുറിഞ്ഞ് പഴുത്ത് ഇരുന്ന ഫിലോമിന ചേച്ചിയെ അറപ്പോ വെറുപ്പോ കാണിക്കാതെ ലാൽ പൊക്കിയെടുത്ത് കൊണ്ട് പോയി’ – ശാന്തകുമാരി

മലയാളികളുടെ സ്വകര്യ അഹങ്കാരമാണ് ‘മോഹൻലാൽ’. ആരാധകരെയും സഹപ്രവർത്തകരെയും ഒരേപോലെ കൂട്ടിപിടിക്കാനുള്ള കഴിവുള്ള നടനാണ് ഇത്. മോഹൻലാലിന്റെ പെരുമാറ്റ രീതി തന്നെയാണ് അദ്ദേഹത്തിന് കേരളത്തിൽ ഇത്രത്തോളം ആരാധകർ ഉന്ടാവാനുള്ള കാരണം.

സിനിമ മേഖല എന്നത് ഉയർച്ചയുടെയും താഴ്ചയുടെയും ഒരു ഇടമാണ്. സൂപ്പർ താരങ്ങളെ കുറിച്ചു എല്ലാവരും പറയാറുള്ള ഒരു കാര്യമാണ് “അവരൊക്കെ വലിയ ആൾക്കാരല്ലേ. പാവപ്പെട്ടവരുടെ കാര്യമൊന്നും അവർക്ക് അറിയേണ്ടല്ലോ” എന്ന്.

എന്നാൽ മോഹൻലാൽ എന്ന മഹാനടൻ തിരിച്ചാണ്. സൂപ്പർ താരമെന്ന ജാടയില്ലാത്ത നടനാണ്.അത് ഒന്നുകൂടി സ്ഥിതികരിച്ചിരിക്കുകയാണ് നടി ശാന്തകുമാരി . മോഹൻലാലിനെ പ്രതിപാദിക്കുന്ന ഒരു പരുപാടിയിലാണ് നടി ഇതിനെകുറിച്ച് പറഞ്ഞത്.

 

നടിയുടെ വാക്കുകൾ …..

“എന്റെ ലാലിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ടെനിക്ക്. എന്റെ രണ്ടാമത്തെ മകളുടെ കല്യാണം നടക്കാൻ കാരണം മോഹൻലാൽ മാത്രമാണ്. മുടങ്ങി പോകേണ്ടതായിരുന്നു അത്. മോഹന്‍ലാല്‍ കാരണമാണ് അത് ഭംഗിയായി നടന്നത്. ഞാനിപ്പോൾ താമസിക്കുന്ന വീട് ലാലിന്റെ സന്മനസ്സുകൊണ്ട് എല്ലാവരും ചേർന്ന് നിർമ്മിച്ചു തന്നതാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും നന്നായി വരും. എല്ലാ നന്മകളും നേരുന്നു.”

“വിയറ്റ്നാം കോളനിയുടെ ചിത്രീകരണം നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. ഷൂട്ടിങ് നടക്കുമ്പോൾ ഫിലോമിന ചേച്ചിയുടെ കാൽ മുറിഞ്ഞ് പഴുത്തിരിക്കുകയായിരുന്നു. കണ്ടാല്‍ അറപ്പ് തോന്നുന്ന തരത്തിലായിരുന്നു കാല്‍ ഇരുന്നത്. എന്നാല്‍, ഫിലോമിന ചേച്ചിയെ പൊക്കിയെടുത്ത് കൊണ്ടുപോകേണ്ട സീനില്‍ ഒരറപ്പും വെറുപ്പും കൂടാതെ ലാല്‍ അത് ചെയ്തു. അത് കണ്ടപ്പോള്‍ എനിക്ക് ലാലിനോട് വല്ലാതെ ഇഷ്ടം തോന്നി, വാത്സല്യം കലര്‍ന്നൊരു ഇഷ്ടം.”

ഇങ്ങനെ ഒരുപാട് പേരുടെ കണ്ണീരൊപ്പുന്ന മറ്റുള്ളവരുടെ സങ്കടം തന്റേതുകൂടിയാണെന്ന് മനസ്സിലാക്കിയ വ്യക്തിയാണ് മോഹൻലാൽ എന്നും, അദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് ശാന്തകുമാരി അവസാനിപ്പിച്ചത്. 

Noora T Noora T :