മണിരത്നം സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത് – കരുണാനിധിയുടെ മരണത്തിൽ അനുശോചനവുമായി മമ്മൂട്ടി

മണിരത്നം സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത് – കരുണാനിധിയുടെ മരണത്തിൽ അനുശോചനവുമായി മമ്മൂട്ടി

സിനിമയും രാഷ്ട്രീയവുമൊക്കെ ഇടകലർന്ന കരുണാനിധിയുടെ മരണത്തിൽ തമിഴ് നാടിനൊപ്പം അനുശോചനം അറിയിച്ച് മമ്മൂട്ടി. 94 വയസ്സായ കരുണാനിധി ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത് .

“നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്‌, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ്‌ ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു”, എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കരുണാനിധി-എം ജി ആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, കരുനാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും. ആ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി തന്റെ അനുശോചനക്കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

mammootty about karunanidhi

Sruthi S :