“അദ്ദേഹത്തിന്റെ അവസാന ചിത്രം എനിക്കൊപ്പമായിരുന്നു “- ക്യാപ്റ്റൻ രാജുവിനെ കുറിച്ച് കണ്ണ് നിറഞ്ഞു മമ്മൂട്ടി

“അദ്ദേഹത്തിന്റെ അവസാന ചിത്രം എനിക്കൊപ്പമായിരുന്നു “- ക്യാപ്റ്റൻ രാജുവിനെ കുറിച്ച് കണ്ണ് നിറഞ്ഞു മമ്മൂട്ടി

ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ എല്ലാവരും ആദരാഞ്ജലികൾ അറിയിക്കുകയാണ് . മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടനാണ് ക്യാപ്റ്റൻ രാജു. വില്ലനായും സ്വഭാവ നടനായും കോമഡി കൈകാര്യം ചെയ്തും പ്രസിദ്ധനായ ക്യാപ്റ്റൻ രാജുവിന്റെ മരണത്തെ കുറിച്ച് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു.

ഇത്രയും മറുഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടന്മാർ വേറെയുണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ രൂപ ഭംഗിയും അഭിനയ ചാതുരിയുമാണ് അദ്ദേഹത്തെ ഇത്രയും പ്രശസ്തനും മറ്റു ഭാഷകളിൽ അഭിനയിക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുത്തിട്ടുള്ളത്.

അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ആളാണ്. ഒരു പ്രത്യേകരീതിയിൽ പെരുമാറുന്നയാളാണ്. സ്വയം രാജുച്ചായൻ എന്നാണ് പറയുന്നത് . അടുത്ത കാലത്തിങ്ങാനൊരു അസുഖമുണ്ടായി ,അതിനു മുൻപ് ഒരു ആക്‌സിഡന്റൽ സ്ട്രോക്ക് ഉണ്ടായി നടക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു .

അവസാനമായി എന്റെ കൂടെ മാസ്റ്റർ പീസ് എന്ന സിനിമയിലാണ് അഭിനയിച്ചത് . ഒരു വടക്കൻ വീരഗാഥ ,ആവനാഴി , അങ്ങനെ വളരെ പ്രസിദ്ധമായ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് . ഈ വിയോഗം നഷ്ടം തന്നെയാണ് സിനിമക്ക് .

അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഖത്തിലും സിനിമ ഇന്ഡസ്ട്രിക്ക് ഉണ്ടായ നഷ്ടത്തിലും പ്രേക്ഷകരുടെ ദുഖത്തിലുമൊക്കെ ഞാനുമൊരു ഭാഗമാകുന്നു . അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ. മമ്മൂട്ടി പറയുന്നു.

mammootty about captain raju

Sruthi S :