ത്രില്ലര്‍ സിനിമകളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ട് പ്രേക്ഷകര്‍ക്ക്. മമ്മൂട്ടിയും സംഘവും വീണ്ടുമെത്തിയിരിക്കുകയാണ്. സേതുരാമയ്യരുടെ ഇത്തവണത്തെ വരവ് എങ്ങനെ എന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിഐ 5 ൻ്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശങ്ങൾ നേടിയിട്ടുള്ളത്. സിബിഐ 5 ദി ബ്രെയിനിലൂടെ ജഗതി ശ്രീകുമാർ കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. തമാശക്കാരൻ ആണെങ്കിലും ചിത്രത്തില്‍ വളരെ സീരിയസായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യ പാതി പിന്നിടുമ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളാണ് വൈറലാകുന്നത്.
സിനിമ തുടങ്ങി ഇരുപത്തിയഞ്ച് മിനിറ്റിനു ശേഷമാണ് സേതുരാമയ്യരുടെ വരവ്. സത്യരാജായി സായ് കുമാർ എത്തുന്നു. ഭാഷാശൈലിയിൽ സുകുമാരനെ ഓർമിപ്പിക്കുന്ന വിധമായിരുന്നു ഈ അവതരണം. മുൻ സിനിമകളിൽ നിന്ന് മാറ്റമില്ലാതെ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു സത്യരാജ് എന്ന് പേരക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. രമേശ് പിഷാരടി, രഞ്ജി പണിക്കർ, മുകേഷ്, ആശാ ശരത് തുടങ്ങിയവരൊക്കെ ഒരു പിടിയും തരാതെ മുന്നോട്ട് പോകുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ മുപ്പത്തിനാല് വർഷങ്ങളായി സേതുരാമയ്യരെ ദുരൂഹ മരണങ്ങൾ ചുരുളഴിച്ച് ബുദ്ധിയുടെയും ചിരിയുടെയും ചതുരംഗക്കളിയുടെ കളിക്കാരനെന്ന നിലയിൽ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതമാണ്.
34 വർഷങ്ങൾക്ക് ശേഷം വീണ്ടും സേതുരാമയ്യർ എത്തുമ്പോൾ യാതൊരു മാറ്റവും പ്രേക്ഷകന് അനുഭവപ്പെടുന്നില്ല എന്നാണ് വളരെ പോസിറ്റീവായി തന്നെ സിനിമ കാണുന്നവർ പറയുന്നത്. അയ്യരുടെ കേസന്വേഷണത്തിൻ്റെ ആദ്യ പാതി അവസാനിക്കുമ്പോൾ ഒഴുക്കിലൂടെ കഥപറഞ്ഞ് നീങ്ങുന്ന ബുദ്ധിയുള്ള കളിയാണ് സേതുരാമയ്യർ കളിക്കുന്നത് എന്ന് പറയാം.
ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തും വിധമാണ് എസ് എൻ സ്വാമിയും കെ മധുവും ഈ പതിപ്പും ഒരുക്കിയിട്ടുള്ളത്. ബുദ്ധിയുടെ ഞാണിൻമേൽ കളിയിൽ സേതുരാമയ്യർ ഓരോ ചുവടും സൂക്ഷിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ട്രെയിലറിൽ കണ്ടത് പോലെ വർഷങ്ങൾക്കിപ്പുറവും സേതുരാമയ്യർക്ക് ഒരു ക്ഷീണവുമില്ലാതെയാണ് എത്തുന്നത്. ഈ വർഷക്കാലയളവൊക്കെ അയാളിലെ ആവേശം കൂട്ടിയിട്ടേയുള്ളൂ.
മറ്റു അഭിനേതാക്കളായ രമേശ് പിഷാരടി, രഞ്ജി പണിക്കർ, മുകേഷ്, ആശാ ശരത് തുടങ്ങിയവരൊക്കെ ഒരു പിടിയും തരാതെയാണ് മുന്നേറുന്നത്. ആദ്യ പകുതി അവസാനിക്കുന്നത് ഒരു സൂചനയും തരാതെയാണ്. എങ്ങനെയെന്നോ എവിടെയെന്നോ പ്രേക്ഷകന് യാതൊരു വിധത്തിലുള്ള ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വളരെ കെട്ടുറപ്പുള്ള തിരക്കഥയാണ് എസ് എൻ സ്വാമി ഒരുക്കിയിരിക്കുന്നത്.
about CBI 5 cinema