ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മലിന് ചുവടുവെച്ച ആസിയ ബീവിക്ക് മികച്ച നടനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം…

ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മലിന് ചുവടുവെച്ച ആസിയ ബീവിക്ക് മികച്ച നടനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം…

കേരളത്തെ പ്രളയം മുക്കിയപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളാണ് കേരളീയര്‍ക്ക് അഭയമായത്. അഭയകേന്ദ്രങ്ങളില്‍ സര്‍വ്വവും നഷ്ടപ്പെട്ടിരിക്കുന്ന ആയിരങ്ങളുടെ തകര്‍ന്ന മനസ്സിനെ അല്‍പ്പം തണുപ്പിക്കാന്‍ ആസിയാ ബീവിയുടെ നൃത്തച്ചുവടുകള്‍ക്കായി. കുട്ടികള്‍ക്കൊപ്പമായിരുന്നു ആസിയ ബീവി ചുവടുകള്‍ വെച്ചത്.

ആസിയ ബീവിയുടെയും കുട്ടികളുടെയും നൃത്തം വെറുമൊരു നേരമ്പോക്കായിരുന്നില്ല. ഏതു ദുരിതാവസ്ഥയിലും തളരരുതെന്ന സന്ദേശമാണ് അവര്‍ മലയാളികള്‍ക്ക് കാട്ടിക്കൊടുത്തത്. മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പി. എല്ലലായിരുന്നു മനസ്സിനെ തണുപ്പിക്കുന്ന ഈ കാഴ്ച്ച. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ആസിയാ ബീവിയും കുട്ടികളും നൃത്തച്ചുവടുകള്‍ വെച്ചത്.

കിടപ്പാടത്തില്‍ വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാംപിലെത്തിയതായിരുന്നു ആസിയ ബീവി. മുളന്തുരുത്തി സ്വദേശിയായ ആസിയ വെറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ജീവിതം തിരിച്ചുപിടിക്കാനും മറ്റുള്ളവര്‍ സന്തോഷത്തോടെ ഇരിക്കാനുമാണ് താന്‍ ക്യാംപില്‍ നൃത്തം സംഘടിപ്പിച്ചതെന്നും ആസിയ പറയുന്നു.


തനിക്കൊപ്പമുള്ള ദുരിതബാധിതരെ സന്തോഷിപ്പിക്കാന്‍ ചുവടുകള്‍ വെച്ച ആസിയ ബീവിയ്ക്ക് ഇനി സിനിമയില്‍ അഭിനയിക്കാം. അതും മലയാളത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച വിനായകനൊപ്പം. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം. പി.എസ് റഫീക്കിന്റെ തിരക്കഥയില്‍ ഫ്രാന്‍സിസ് നൊറാണയുടെ തലത്തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് ചിത്രം ഒരുക്കുന്നത്.

Kerala flood Jimikki Kammal dancer Asiya Beevi got film chance

Farsana Jaleel :